Kerala

ബിനോയ് കോടിയേരി മുംബൈ പൊലീസിന് മുന്നില്‍ ഹാജരായി: നടപടികള്‍ പൂര്‍ത്തിയാക്കി മടങ്ങി

ഓഷിവാര പൊലീസ് സ്റ്റേഷനിലെത്തിയ ബിനോയ് കോടിയേരി ജാമ്യ വ്യവസ്ഥകള്‍ പൂര്‍ത്തിയാക്കിയതിന് ശേഷം സ്റ്റേഷനില്‍ നിന്ന് മടങ്ങി.

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന കേസില്‍ ബിനോയ് കോടിയേരി മുംബൈ പൊലീസിന് മുന്നില്‍ ഹാജരായി. കേസില്‍ മുന്‍കൂര്‍ ജാമ്യം ലഭിച്ചതിന് പിന്നാലെ അഭിഭാഷകരോടൊപ്പമാണ് ബിനോയ് പൊലീസ് സ്റ്റേഷനിലെത്തിയത്. ഇന്നലെ രാത്രി തന്നെ ബിനോയ് മുംബൈയിലെത്തിയിരുന്നു. 

ഓഷിവാര പൊലീസ് സ്‌റ്റേഷനിലെത്തിയ ബിനോയ് കോടിയേരി ജാമ്യ വ്യവസ്ഥകള്‍ പൂര്‍ത്തിയാക്കിയതിന് ശേഷം സ്‌റ്റേഷനില്‍ നിന്ന് മടങ്ങി. കര്‍ശന ഉപാധികളോടെയായിരുന്നു ജാമ്യം. 

പോലീസ് ആവശ്യപ്പെട്ടാല്‍ ഡിഎന്‍എ പരിശോധനയ്ക്ക് രക്തസാമ്പിളുകള്‍ നല്‍കണം, സാക്ഷികളെ ഭീഷണിപ്പെടുത്തുകയോ സ്വാധീനിക്കാന്‍ ശ്രമിക്കുകയോ ചെയ്യരുത്, കോടതിയുടെ അനുമതിയില്ലാതെ രാജ്യം വിട്ടുപോകരുത്, തെളിവുകള്‍ നശിപ്പിക്കരുത് തുടങ്ങിയവയായിരുന്നു ജാമ്യവ്യവസ്ഥയിലെ പ്രധാന ഉപാധികള്‍.

എല്ലാ തിങ്കളാഴ്ചയും ഓഷിവാര പോലീസ് സ്‌റ്റേഷനിലെത്തി അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകണമെന്നും കോടതി നിര്‍ദേശിച്ചിരുന്നു. യുവതി പരാതി നല്‍കിയതിലെ കാലതാമസവും പൊലീസിന് നല്‍കിയ പരാതിയിലെയും ബിനോയ്ക്ക് അഭിഭാഷകന്‍ മുഖേന അയച്ച നോട്ടീസിലെ വിവരങ്ങളിലെയും വൈരുധ്യങ്ങളും ചുണ്ടിക്കാട്ടിയാണ് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്.

അതേസമയം മുംബൈ പൊലീസ് ഇയാളെ ദിവസങ്ങളോളം തിരഞ്ഞിട്ടും കണ്ടെത്താനായിരുന്നില്ല. ഇതിനിടെ ഇന്നലെ തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നാണ് ബിനോയ് മുംബൈയിലേക്ക് പറന്നത്.

വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന കേസില്‍ മുംബൈ കോടതി മുന്‍കൂര്‍ ജാമ്യം നല്‍കിയതോടെയാണ് ഭരണ സിരാകേന്ദ്രത്തിന് മൂക്കിന് താഴെ സ്ഥിതി ചെയ്യുന്ന തിരുവനന്തപുരം വിമാനത്താവളത്തില്‍ ബിനോയി പ്രത്യക്ഷപ്പെട്ടത്.

ഒന്‍പത് മണിക്ക് പുറപ്പെടെണ്ട വിമാനത്തിലേക്ക് പോകാനായി വക്കീലുമായി എട്ട് മണിക്ക് തന്നെ വിമാനത്താവളത്തില്‍ എത്തിയിരുന്നുവെങ്കിലും വിമാനം ഒരു മണിക്കൂര്‍ വൈകിയാണ് പുറപ്പെട്ടത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT