Kerala

'മനസ്സിന്റെ ഏതെങ്കിലും കോണില്‍ അഹങ്കാരം തോന്നിയാല്‍ ആ കാര്‍ഡുകള്‍ എടുത്ത് വായിക്കും' : അടൂര്‍ ഗോപാലകൃഷ്ണന്‍ 

സ്വതന്ത്രമായി ചിന്തിക്കണമെന്നും അഭിപ്രായം പറയണമെന്നുമാണ് തന്റെ നിലപാട്

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം : താന്‍ ഏതെങ്കിലും രാഷ്ട്രീയപാര്‍ട്ടിയുടെ പ്രവര്‍ത്തകനോ അനുഭാവിയോ സഹയാത്രികനോ അല്ലെന്ന് ചലച്ചിത്ര സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍. അഭിപ്രായമില്ലാത്തത് കൊണ്ടല്ല അത്. സ്വതന്ത്രമായി ചിന്തിക്കണമെന്നും അഭിപ്രായം പറയണമെന്നുമാണ് തന്റെ നിലപാട്. ആ സ്വാതന്ത്ര്യം സൂക്ഷിക്കണമെന്ന് കരുതുന്നതായും അടൂര്‍ പറഞ്ഞു. എം വി രാഘവന്‍ സ്മാരക ട്രസ്റ്റിന്റെ പുരസ്‌കാരം ഏറ്റുവാങ്ങുകയായിരുന്നു അദ്ദേഹം. 

തന്നെ ചീത്തപറഞ്ഞുകൊണ്ട് അനവധി കത്തുകളാണ് വരുന്നത്. ഈ കാര്‍ഡുകളെല്ലാം സൂക്ഷിച്ചുവെച്ചിട്ടുണ്ട്. മനസ്സിന്റെ ഏതെങ്കിലും ഒരു കോണില്‍ അഹങ്കാരം തോന്നിയാല്‍ ഈ കാര്‍ഡ് എടുത്ത് വായിക്കും. ഇത്രയേ ഉള്ളൂ താന്‍ എന്ന് സ്വയം ബോധ്യപ്പെടുത്തും. സ്‌കൂളില്‍ പഠിക്കുമ്പോള്‍ സിനിമ ടെുക്കുകയല്ല വേണ്ടത്. കുട്ടികളെ ആ പ്രായത്തില്‍ വായിക്കാനാണ് പഠിപ്പിക്കേണ്ടതെന്നും അടൂര്‍ ഗോപാലകൃഷ്ണന്‍ ആവശ്യപ്പെട്ടു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പുതു ചരിത്രമെഴുതി ഇന്ത്യ! വനിതാ ലോകകപ്പ് കിരീടം സ്വന്തം; ഹര്‍മന്‍പ്രീതും പോരാളികളും ലോകത്തിന്റെ നെറുകയില്‍

അമിത വേ​ഗതയിലെത്തിയ ടെംപോ ട്രാവലർ ട്രക്കിലേക്ക് ഇടിച്ചു കയറി; രാജസ്ഥാനിൽ 18 പേർ മരിച്ചു

ഓടുന്ന ട്രെയിനില്‍ നിന്ന് യാത്രക്കാരിയെ തള്ളിയിട്ടു; ആക്രമണം മദ്യലഹരിയില്‍, യുവതിയുടെ നില ഗുരുതരം

തുടരെ 2 വിക്കറ്റുകള്‍ വീഴ്ത്തി ഇന്ത്യയുടെ തിരിച്ചു വരവ്; ഭീഷണി ഉയര്‍ത്തി ദക്ഷിണാഫ്രിക്ക ക്യാപ്റ്റന്‍

കുട്ടിക്കാനത്ത് വിനോദ സഞ്ചാരി കയത്തിൽ വീണ് മരിച്ചു; ഒപ്പമുള്ള സുഹൃത്ത് വാഹനവുമായി കടന്നുകളഞ്ഞു

SCROLL FOR NEXT