Kerala

മനിതി സംഘം യഥാര്‍ത്ഥ ഭക്തരാണോ എന്ന് അറിയില്ലെന്ന് കടകംപളളി സുരേന്ദ്രന്‍ 

മനിതി സംഘം യഥാര്‍ത്ഥ ഭക്തരാണോ എന്ന് അറിയില്ലെന്ന് ദേവസ്വം മന്ത്രി കടകംപളളി സുരേന്ദ്രന്‍

സമകാലിക മലയാളം ഡെസ്ക്

ശബരിമല: മനിതി സംഘം യഥാര്‍ത്ഥ ഭക്തരാണോ എന്ന് അറിയില്ലെന്ന് ദേവസ്വം മന്ത്രി കടകംപളളി സുരേന്ദ്രന്‍. അവരുടെ പ്രവര്‍ത്തനങ്ങളെ കുറിച്ച് തനിക്ക് അറിയില്ലെന്നും കടകംപളളി സുരേന്ദ്രന്‍ പറഞ്ഞു. ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട് പ്രശ്‌നങ്ങള്‍ ഉണ്ടായ പശ്ചാത്തലത്തിലാണ് നിരീക്ഷക സമിതിയെ ഹൈക്കോടതി നിയോഗിച്ചത്. അതിനാല്‍ വിഷയത്തില്‍ സമിതി അഭിപ്രായം പറയണമെന്നും കടകംപളളി ആവശ്യപ്പെട്ടു. മണിക്കൂറുകള്‍ നീണ്ട പ്രതിഷേധങ്ങള്‍ക്കും നാടകീയ രംഗങ്ങള്‍ക്കും ഒടുവില്‍ ശബരിമല ദര്‍ശനത്തിന് എത്തിയ മനിതി സംഘം മലകയറാതെ മടങ്ങിയ പശ്ചാത്തലത്തിലാണ് മന്ത്രിയുടെ പ്രതികരണം.

 മനിതിസംഘത്തിന് ദര്‍ശനം അനുവദിക്കണോയെന്ന് ഹൈക്കോടതി നിരീക്ഷകസമിതി തീരുമാനിക്കുമെന്ന് ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നേരത്തെ പറഞ്ഞിരുന്നു. ഹൈക്കോടതി നിയോഗിച്ച സമിതി ശബരിമലയിലുണ്ട്. സമിതി ഉചിതമായ തീരുമാനമെടുക്കുമെന്നും സര്‍ക്കാര്‍ അത് നടപ്പാക്കുമെന്നും മന്ത്രി ആലുവയില്‍ പറഞ്ഞിരുന്നു.

യുവതീപ്രവേശ വിഷയത്തില്‍ തീരുമാനമെടുക്കാന്‍ അധികാരമില്ലെന്നായിരുന്നു ഹൈക്കോടതി നിരീക്ഷകസമിതിയുടെ നിലപാട്. ക്രമസമാധാനപാലനം പൊലീസിന്റെ ഉത്തരവാദിത്തമാണ്. നിരീക്ഷണച്ചുമതലയാണ് സമിതിക്കുള്ളതെന്നും സമിതി നിലപാട് സര്‍ക്കാരിനെ അറിയിച്ചു. നിലവിലെ സാഹചര്യം സര്‍ക്കാരോ പൊലിസോ നിരീക്ഷക സമിതിയെ അറിയിച്ചിട്ടില്ല. സമിതി പരിശോധിക്കുന്നത് അടിസ്ഥാന സൗകര്യങ്ങളാണെന്നും ഹൈക്കോടതി ആവശ്യപ്പെട്ടാല്‍ സ്ഥിതിഗതികള്‍ ധരിപ്പിക്കുമെന്നും നിരീക്ഷക സമിതി അറിയിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'രണ്ട് കേന്ദ്ര ബജറ്റുകള്‍ കൂടി കഴിഞ്ഞു, എയിംസ് കണ്ടില്ല സര്‍!'; ഭൂമി ഏറ്റെടുത്ത് നല്‍കിയില്ലെന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടി

ഇന്ത്യ- ന്യൂസിലൻഡ‍് ടി20; ​ഗ്രീൻഫീൽഡിൽ കുടിവെള്ളത്തിന് അമിതവില; കർശന നടപടിയുണ്ടാകും; ഖേദം പ്രകടിപ്പിച്ച് കെസിഎ

കാരിക്ക് വന്നു, തുടരെ മൂന്നാം ജയവുമായി മാഞ്ചസ്റ്റര്‍ യുനൈറ്റഡ്; ചെല്‍സിയും കുതിക്കുന്നു

'ജനങ്ങളെ കഷ്ടപ്പെടുത്തുന്നു'; എസ്ഐആറിൽ അടിയന്തര ഇടപെടൽ വേണമെന്ന് മമത സുപ്രീം കോടതിയിൽ

'ഇനി സ്‌കൂളില്‍ പോകണം'; വിനോദിനിക്ക് കൃത്രിമക്കൈ ഘടിപ്പിച്ചു, സമ്മാനങ്ങളുമായി വി ഡി സതീശന്‍

SCROLL FOR NEXT