Kerala

മറ്റാരോ ചെയ്ത തെറ്റിന് ബലിയാടാക്കുന്നു; സഭ കൂടുതല്‍ നടപടിയെടുക്കണമെന്ന് യുവതിയുടെ ഭര്‍ത്താവ്‌ 

കുമ്പസാര രഹസ്യം ഉപയോഗിച്ച് വീട്ടമ്മയെ വൈദികര്‍ ബ്ലാക്ക്‌മെയില്‍ ചെയ്ത് പീഡിപ്പിച്ച സംഭവത്തില്‍ കൂടുതല്‍ നടപടി ആവശ്യപ്പെട്ട്  ഭര്‍ത്താവ് രംഗത്ത് .വല്ലാത്ത അവസ്ഥയിലൂടെയാണ് താനും കുടുംബവും കടന്നുപോകുന്നത

സമകാലിക മലയാളം ഡെസ്ക്


കോട്ടയം:  കുമ്പസാര രഹസ്യം ഉപയോഗിച്ച് വീട്ടമ്മയെ വൈദികര്‍ ബ്ലാക്ക്‌മെയില്‍ ചെയ്ത് പീഡിപ്പിച്ച സംഭവത്തില്‍ കൂടുതല്‍ നടപടി ആവശ്യപ്പെട്ട്  ഭര്‍ത്താവ് രംഗത്ത് .മറ്റാരെങ്കിലും ചെയ്ത തെറ്റിന് താന്‍ ബലിയാടാകുന്ന അവസ്ഥയാണ്. സഭയ്ക്കാണ് ഞാന്‍ പരാതി കൊടുത്തത്. സഭ തീരുമാനം എടുക്കട്ടെ.അതിന് ശേഷം മാത്രമേ മറ്റ് നടപടികളിലേക്ക് പോകുകയുള്ളുവെന്നും അദ്ദേഹം വെളിപ്പെടുത്തി.


ഈ സംഭവം  ഞാന്‍ പബ്ലിക് ആക്കിയിട്ടില്ല. മറ്റാരൊക്കെയോ പബ്ലിക് ആക്കിയിട്ട് കുടുംബത്തിന് ഇപ്പോള്‍ വലിയ മാനക്കേട് സംഭവിച്ചു. വല്ലാത്ത അവസ്ഥയിലൂടെയാണ് താനും കുടുംബവും കടന്നുപോകുന്നത്.അഞ്ച് വൈദികരാണ് കുറ്റാരോപിതരായിരിക്കുന്നത്. വൈദികവൃത്തിയില്‍ നിന്നും ഇവരെ ഒഴിവാക്കണമെന്നാണ് ആവശ്യം. വേഗത്തില്‍ സഭ ഇക്കാര്യത്തില്‍ അന്വേഷണം നടത്തണമെന്നും ഇയാള്‍ ആവശ്യപ്പെട്ടു.

തിരുവല്ല സ്വദേശിനിയായ യുവതിയെ കുമ്പസാര രഹസ്യം ഉപയോഗിച്ച് ഓര്‍ത്തഡോക്‌സ് വൈദികര്‍ ബ്ലാക്‌മെയില്‍ ചെയ്ത് പീഡിപ്പിച്ചുവെന്നായിരുന്നു പരാതി. യുവതിയുടെ ഭര്‍ത്താവ് മെത്രാപൊലീത്തയ്ക്ക് പരാതി നല്‍കിയെങ്കിലും നടപടി ഉണ്ടായില്ല. കതോലിക്കാ ബാവയെ നേരില്‍ കണ്ട് പരാതി നല്‍കിയതോടെ അഞ്ച് വൈദികരെയും സസ്‌പെന്‍ഡ് ചെയ്തു.എന്നാല്‍  കുമ്പസാര രഹസ്യം ദുരുപയോഗം ചെയ്ത പരാതിയില്‍ അന്വേഷണം ഉണ്ടായില്ലെന്നും ആരോപണം ഉണ്ട്.നിരണം , തുമ്പമണ്‍, ഡല്‍ഹി ഭദ്രാസനങ്ങളിലെ വൈദികര്‍ക്കെതിരെയാണ് ആരോപണം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'പരാതിപ്പെട്ടത് എന്‍റെ തെറ്റ്; ആത്മഹത്യ ചെയ്യണമായിരുന്നു; എന്നെ ജീവിക്കാന്‍ വിടൂ...'; വൈകാരിക കുറിപ്പുമായി അതിജീവിത

'റിവേര്‍സ് ബാങ്ക് ഓഫ് ഇന്ത്യ', സിനിമയില്‍ ഉപയോഗിക്കുന്ന ഡ്യൂപ്ലിക്കേറ്റ് നോട്ട് നല്‍കി സാധനം വാങ്ങി, ആര്‍ട്ട് അസിസ്റ്റന്റ് പിടിയില്‍

ഈ ഒരു ഐറ്റം മതി, കൈകളിലേയും അടുക്കളയിലേയും രൂക്ഷ ​ഗന്ധം മാറാൻ

'രണ്ട് മക്കളുണ്ട്, കുടുംബം പോറ്റുന്നതിനായാണ് വന്നത്, ഒരു കേസില്‍ പോലും പ്രതിയല്ല'

'എത്ര പണമിറക്കിയിട്ടും ഏട്ടന്റെ പടങ്ങളെ രക്ഷപ്പെടുത്താന്‍ പറ്റിയില്ലല്ലോ?'; ചോദ്യവുമായി ഭാഗ്യലക്ഷ്മി

SCROLL FOR NEXT