Kerala

മാണിക്കെതിരെ പിജെ ജോസഫ്; പുതിയ കൂട്ടുകെട്ടിനെക്കുറിച്ച് എവിടേയും ചര്‍ച്ച ചെയ്തിട്ടില്ല 

ചരല്‍ക്കുന്ന് ക്യാമ്പിലെ തീരുമാനങ്ങളാണ് നടപ്പാക്കേണ്ടിയിരുന്നത്

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കോട്ടയം ജില്ലാ പഞ്ചായത്തില്‍ കേരള കോണ്‍ഗ്രസ് എം സിപിഎമ്മുമായി സഹകരിച്ച് വിജയിച്ച രാഷ്ട്രീയ നീക്കം നിര്‍ഭാഗ്യകരമെന്ന് കേരള കോണ്‍ഗ്രസ് എം നേതാവ് പിജെ ജോസഫ്. ചരല്‍ക്കുന്ന് ക്യാമ്പിലെ തീരുമാനങ്ങളാണ് നടപ്പാക്കേണ്ടിയിരുന്നത്.പുതിയ കൂട്ടുകെട്ടിനെ കുറിച്ച് എവിടേയും ചര്‍ച്ച ചെയ്തിട്ടില്ല.പ്രാദേശികമായി യുഡിഎഫുമായി സഹകരിക്കാനായിരുന്നു ചരല്‍ക്കുന്നു ക്യാമ്പിലെ തീരുമാനം. പിജെ ജോസഫ് പറഞ്ഞു. 

സിപിഎമ്മുമായി ചേര്‍ന്ന് പഞ്ചായത്ത് ഭരണം പിടിച്ചതിനെ തുടര്‍ന്ന് കേരള കോണ്‍ഗ്രസ് എമ്മില്‍ ഇന്നലെതന്നെ ഒരു വിഭാഗം കലാപ കൊടി ഉയര്‍ത്തിക്കഴിഞ്ഞു. പാര്‍ട്ടി കോട്ടയം ജില്ലാ പ്രസിഡന്റ് ഇ.ജെ. ആഗസ്തി രാജിക്കത്തു നല്‍കിയിരുന്നു. തീരുമാനം അറിഞ്ഞിട്ടില്ലെന്നും കോണ്‍ഗ്രസിന്റെ വിമര്‍ശനം ശരിയെന്നും മോന്‍സ് ജോസഫ് എംഎല്‍എ പറഞ്ഞു. 

കെഎം മാണിക്കൊപ്പം നില്‍ക്കാതെ വിട്ടു നില്‍ക്കുന്ന പിജെ ജോസഫിനേയും കൂട്ടരേയും തങ്ങള്‍ക്കൊപ്പം നിര്‍ത്തി ക്ഷീണം കുറയ്ക്കാനുള്ള ശ്രമങ്ങള്‍ കോണ്‍ഗ്രസ് ക്യാമ്പില്‍ ഉയര്‍ന്നു കഴിഞ്ഞു. 

പ്രാദേശിക വികാരം കണക്കിലെടുത്താണ് കോട്ടയത്തെ തീരുമാനമെന്നായിരുന്നു കെഎം മാണിയുടെ പ്രതികരണം.എന്നാല്‍ സിപിഎം നേതൃത്വം ഇതുവരേയും ഇതിനെപ്പറ്റി പ്രതികരിച്ചിട്ടില്ല. എല്‍ഡിഎഫില്‍ സിപിഐ സിപിഎമ്മിനെതിരെ ഇന്നലെതന്നെ രംഗത്ത് വന്നിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്തെ ആദ്യ അവയവമാറ്റ ആശുപത്രിക്ക് ആലിന്‍ ഷെറിന്റെ പേര് നല്‍കും; ആലിന്റെ വീട്ടിലെത്തി മുഖ്യമന്ത്രിയുടെ പ്രഖ്യാപനം

ജെ‌ഇഇ മെയിൻ 2026 സെഷൻ 1 ഫലം പ്രസിദ്ധീകരിച്ചു, 100 ശതമാനം നേടിയ 12 പേർ

ശബരിമല യുവതീപ്രവേശനം: വാദം കേൾക്കൽ ഏപ്രിൽ 7 മുതൽ, ഇടതു സർക്കാരിനെ വീണ്ടും പുകഴ്ത്തി മണിശങ്കർ അയ്യർ; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

നിശ്ചലമായി എക്‌സ്, പോസ്റ്റ് ഇടാന്‍ കഴിയുന്നില്ലെന്ന് ഉപയോക്താക്കള്‍; ഒടുവില്‍...

സിബിഎസ്ഇ 10, 12 പരീക്ഷ : വിദ്യാർത്ഥികൾ നിർബന്ധമായും കൈവശം കരുതേണ്ട കാര്യങ്ങളും കൊണ്ടുവരാൻ പാടില്ലാത്തവയും ഇവയാണ്, വിദ്യാർത്ഥികൾക്കുള്ള പ്രധാന നിർദ്ദേശങ്ങൾ

SCROLL FOR NEXT