Kerala

മിഠായിതെരുവില്‍ അക്രമം അഴിച്ചുവിട്ടവര്‍ കുടുങ്ങും; ചിത്രങ്ങള്‍ പുറത്തുവിട്ട് പൊലീസ്

അക്രമങ്ങളുമായി ബന്ധപ്പെട്ട് പൊലീസ് തിരയുന്ന ഇവരെപ്പറ്റി വിവരങ്ങള്‍ ലഭിച്ചാല്‍ അറിയിക്കണം എന്ന അടിക്കുറിപ്പോടെയാണ് ചിത്രങ്ങള്‍ പുറത്തുനിട്ടത്

സമകാലിക മലയാളം ഡെസ്ക്


കോഴിക്കോട്: ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചതിനെ തുടര്‍ന്ന് നടത്തിയ ഹര്‍ത്താലില്‍ കോഴിക്കോട് മിഠായിതെരുവില്‍ അക്രമം നടത്തിയവരുടെ ചിത്രങ്ങള്‍ പൊലീസ് പുറത്തുവിട്ടു. അക്രമങ്ങളുമായി ബന്ധപ്പെട്ട് പൊലീസ് തിരയുന്ന ഇവരെപ്പറ്റി വിവരങ്ങള്‍ ലഭിച്ചാല്‍ അറിയിക്കണം എന്ന അടിക്കുറിപ്പോടെയാണ് ചിത്രങ്ങള്‍ പുറത്തുനിട്ടത്. മാധ്യമങ്ങളുടെ ക്യാമറകളിലും മറ്റും പതിഞ്ഞവര്‍ക്കാണ് കുടുക്കു വീഴുന്നത്. കോഴിക്കോട് സിറ്റി പോലീസിന്റേതാണ് നടപടി. 

ഹര്‍ത്താല്‍ ദിവസം വലിയരീതിയിലുള്ള അക്രമമാണ് മിഠായി തെരുവില്‍ അരങ്ങേറിയത്. കടകള്‍ തുറന്ന വ്യാപാരികള്‍ക്കും ജനങ്ങള്‍ക്കും നേരെ ആക്രമണം അഴിച്ചുവിടുകയും വിദ്വേഷ മുദ്രാവാക്യം മുഴക്കുകയും ചെയ്തിരുന്നു. നൂറോളം പേരാണ് കേസില്‍ പ്രതികളായിട്ടുള്ളത്. മതസ്പര്‍ധ വളര്‍ത്തുക, കലാപ ആഹ്വാനം തുടങ്ങിയ കുറ്റങ്ങള്‍ക്കാണ് മറ്റു വകുപ്പുകള്‍ക്കൊപ്പം ഇവര്‍ക്കെതിരെ ചേര്‍ത്തിരിക്കുന്നത്. കടകളിലെ സിസിടിവികളില്‍ നിന്നും മറ്റും കൂടുതല്‍ ദൃശ്യങ്ങള്‍ ശേഖരിച്ച് വരികയാണ്. യുവമോര്‍ച്ച സംസ്ഥാന നേതാക്കളടക്കം നിരവധി പേര്‍ അറസ്റ്റിലാകുമെന്നാണ് പൊലീസ് പറയുന്നത്. 

മിഠായി തെരുവില്‍ നടന്ന ആക്രമണം അടിച്ചമര്‍ത്തുന്നതില്‍ പോലീസ് പരാജയപ്പെട്ടു എന്ന രീതിയില്‍ വ്യാപകമായ വിമര്‍ശം ഉയര്‍ന്നിരുന്നു. ഇതിനു പിന്നാലെ കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണര്‍ സ്ഥലംമാറ്റപ്പെടുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് സംഭവത്തിലെ പ്രതികളെ പിടികൂടാന്‍ കൂടുതല്‍ ഊര്‍ജിതമായ പ്രവര്‍ത്തനവുമായി പോലീസ് രംഗത്തെത്തിയിരിക്കുന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കസ്റ്റഡിയിലെടുത്ത ഭര്‍ത്താവിനെ തേടിയെത്തി; പൊലീസ് സ്റ്റേഷനില്‍ ഗര്‍ഭിണിക്ക് ക്രൂരമര്‍ദനം; ഒടുവില്‍ ഇടപെട്ട് മുഖ്യമന്ത്രി

കൂച്ച് ബെഹാർ ട്രോഫി: ബറോഡയ്ക്കെതിരെ കേരളത്തിന് മുന്നിൽ റൺ മല

​'കുറ്റകൃത്യത്തിൽ പങ്കില്ല, വെറുതെ വിടണം'; നടിയെ ആക്രമിച്ച കേസിലെ 5, 6 പ്രതികൾ ഹൈക്കോടതിയിൽ

വാതില്‍ ചവിട്ടിത്തുറന്ന് സ്റ്റേഷനിലെത്തി; കൈക്കുഞ്ഞുങ്ങളെ എറിഞ്ഞ് കൊല്ലാന്‍ ശ്രമിച്ചു; ദൃശ്യങ്ങള്‍ തെളിവ്; ഗര്‍ഭിണിയെ മുഖത്തടിച്ച സംഭവത്തില്‍ സിഐ

'ഇതാണോ പിണറായി വിജയന്‍ സര്‍ക്കാരിന്റെ സ്ത്രീസുരക്ഷ?; ഏത് യുഗത്തിലാണ് ജീവിക്കുന്നത്?'

SCROLL FOR NEXT