Kerala

മീന്‍ നന്നാക്കുന്നതിനിടെ പുഴുക്കള്‍ 'നുരച്ചുപൊന്തി'; പരാതി

വയനാട് മാനന്തവാടി എരുമത്തെരുവിലെ മത്സ്യ-മാംസ മാര്‍ക്കറ്റില്‍ വീണ്ടും പുഴുവരിച്ച മീന്‍ വിറ്റതായി പരാതി

സമകാലിക മലയാളം ഡെസ്ക്

മാനന്തവാടി: വയനാട് മാനന്തവാടി എരുമത്തെരുവിലെ മത്സ്യ-മാംസ മാര്‍ക്കറ്റില്‍ വീണ്ടും പുഴുവരിച്ച മീന്‍ വിറ്റതായി പരാതി. ഇന്നലെ മാനന്തവാടി ക്ലബ്ബ്കുന്ന് സ്വദേശി വാങ്ങിയ ചൂര മീനിലാണ് പുഴുക്കളെ കണ്ടത്. വാങ്ങി വീട്ടിലെത്തി മീന്‍ നന്നാക്കുന്നതിനിടെയാണു വ്യാപകമായി പുഴുക്കള്‍ പൊന്തിവന്നത്. ഉടന്‍  കച്ചവടക്കാരെ വിളിച്ച് അറിയിച്ചെങ്കിലും മീന്‍ ദൂരസ്ഥലങ്ങളില്‍ നിന്നാണ് വരുന്നതെന്നും തങ്ങള്‍ക്ക് ഇതില്‍ ഒന്നും ചെയ്യാനില്ല എന്നുമായിരുന്നു മറുപടി.

സമീപകാലത്ത് പലവട്ടം  എരുമത്തെരുവിലെ മത്സ്യ മാര്‍ക്കറ്റില്‍ നിന്ന്  ഭക്ഷ്യയോഗ്യമല്ലാത്ത പുഴുവരിച്ച മീന്‍ വില്‍പന നടത്തിയിട്ടുണ്ട്. മുറയ്ക്ക് പരിശോധന ഉണ്ടാകുന്നതല്ലാതെ പ്രശ്‌നത്തിന് ശാശ്വത പരിഹാരം കാണാന്‍ അധികൃതര്‍ തയ്യാറാകുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി. അടുത്തിടെ  മാനന്തവാടി അമ്പുകുത്തി സ്വദേശി ഇവിടെ നിന്ന് വാങ്ങിയ മീനിനു രാസവസ്തുവിന്റെ ഗന്ധം ഉണ്ടായതും  പാകം ചെയ്തു രുചിച്ചു നോക്കിയപ്പോള്‍ വായില്‍ ചൊറിച്ചില്‍ ഉണ്ടായതും പരാതിക്ക് ഇടയാക്കിയിരുന്നു. തുടര്‍ന്ന്  കോഴിക്കോട് നിന്ന്  ഭക്ഷ്യസുരക്ഷാ മൊബൈല്‍ വിജിലന്‍സ് സ്‌ക്വാഡ് മാര്‍ക്കറ്റില്‍ പരിശോധന നടത്തി.  മത്സ്യത്തിന്റെ സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചെങ്കിലും   ഇതിന്റെ പരിശോധനാ ഫലം വന്നിട്ടില്ല.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കസ്റ്റഡിയിലെടുത്ത ഭര്‍ത്താവിനെ തേടിയെത്തി; പൊലീസ് സ്റ്റേഷനില്‍ ഗര്‍ഭിണിക്ക് ക്രൂരമര്‍ദനം; ഒടുവില്‍ ഇടപെട്ട് മുഖ്യമന്ത്രി

14 ലക്ഷം രൂപയുടെ ഇലക്ട്രിക് കേബിൾ മോഷ്ടിച്ചു, ബഹ്റൈനിൽ രണ്ട് ഏഷ്യാക്കാർ പിടിയിൽ

ഗര്‍ഭിണിക്ക് സ്റ്റേഷനില്‍ ക്രൂരമര്‍ദനം; പി ഇന്ദിര കണ്ണൂര്‍ മേയര്‍; 'വി ബി ജി റാം ജി' ലോക്‌സഭ പാസ്സാക്കി; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

'ഓർഡർ ഓഫ് ഒമാൻ'; പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പരമോന്നത ബ​ഹുമതി

ജസ്റ്റിസ് സൗമെന്‍ സെന്‍ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ്; ജസ്റ്റിസ് മുഹമ്മദ് മുഷ്താഖ് സിക്കിം ഹൈക്കോടതി ചീഫ് ജസ്റ്റിസ്; സുപ്രീം കോടതി കൊളീജിയം ശുപാര്‍ശ

SCROLL FOR NEXT