Kerala

മൂന്നാറില്‍ പുതിയ പോര്‍മുഖം തുറന്ന് സിപിഐ; കയ്യേറ്റം ഒഴിപ്പിക്കണമെന്ന് ഹരിത ട്രൈബ്യൂണലില്‍ ഹര്‍ജി

കയ്യേറ്റം ഒഴിപ്പിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാരിന് രാഷ്ട്രീയ ഇച്ഛാശക്തിയില്ലെന്ന് ഹര്‍ജിയില്‍ കുറ്റപ്പെടുത്തുന്നു

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: മൂന്നാറിലെ കയ്യേറ്റങ്ങള്‍ തിരിച്ചുപിടിക്കുന്നതുമായി ബന്ധപ്പെട്ട സിപിഎം-സിപിഐ പോര് കോടതിയിലേക്ക്. കയ്യേറ്റങ്ങള്‍ ഒഴിപ്പിച്ച് പരിസ്ഥിതി ദുര്‍ബല പ്രദേശങ്ങള്‍ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് സിപിഐ നേതാവ് പി പ്രസാദ് ഹരിത ട്രൈബ്രൂണലിനെ സമീപിച്ചു. സംസ്ഥാന നേതൃത്വത്തിന്റെ അറിവോടെയാണ് പരാതി.

കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളെയും വനം, റവന്യൂ വകുപ്പുകളെയും എതിര്‍കക്ഷിയാക്കിക്കൊണ്ടാണ്, സിപിഐ സംസ്ഥാന നിര്‍വാഹക സമിതി അംഗമായ പി പ്രസാദ് ഹര്‍ജി നല്‍കിയിരിക്കുന്നത്.  കയ്യേറ്റം ഒഴിപ്പിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാരിന് രാഷ്ട്രീയ ഇച്ഛാശക്തിയില്ലെന്ന് ഹര്‍ജിയില്‍ കുറ്റപ്പെടുത്തുന്നു. കയ്യേറ്റത്തിനു പിന്നില്‍ ഉന്നതരാണ്. ഇവര്‍ക്കു സര്‍ക്കാരില്‍ സ്വാധീനമുണ്ട്. അതുകൊണ്ടാണ് കയ്യേറ്റം ഒഴിപ്പിക്കല്‍ നടപടികള്‍ മുന്നോട്ടുപോവാത്തത്. നടപടികളെടുക്കുന്ന ഉദ്യോഗസ്ഥരെ കുറ്റപ്പെടുത്തുകയും സ്ഥലം മാറ്റുകയും ചെയ്യുന്നതാണ് കണ്ടുവരുന്നത്. ഈ സാഹചര്യത്തില്‍ വനം പരിസ്ഥിതി നിയമങ്ങള്‍ നടപ്പാക്കാന്‍ ട്രൈബ്യൂണല്‍ ഇടപെടണമെന്നാണ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുള്ളത്.

വനംവകുപ്പിന് വനമേഖലയില്‍ നിയന്ത്രണമില്ലാത്ത അവസ്ഥയാണെന്ന് ചൂണ്ടിക്കാട്ടുന്ന ഹര്‍ജി കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കണം, കെട്ടിങ്ങള്‍ പൊളിക്കണം. കുറിഞ്ഞി ഉദ്യാനം സംരക്ഷിക്കണം തുടങ്ങിയ ആവശ്യങ്ങള്‍ മുന്നോട്ടുവച്ചിട്ടുണ്ട്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'വൈദേകം വിവാദത്തില്‍ വ്യക്തത വരുത്തിയില്ല'; ഇപിയുടെ ആത്മകഥയില്‍ പാര്‍ട്ടി നേതൃത്വത്തിന് പരോക്ഷ വിമര്‍ശനം

ഒരു കുപ്പി വെള്ളത്തിന് 100, കാപ്പിക്ക് 700; നിരക്ക് ക്രമീകരിച്ചില്ലെങ്കില്‍ തിയറ്ററുകള്‍ കാലിയാകുമെന്ന് സുപ്രീംകോടതി

സംസ്ഥാന സ്‌കൂള്‍ കലോത്സവ തീയതികളില്‍ മാറ്റം

തെരുവുനായയെ കൂട്ടബലാത്സംഗത്തിനിരയാക്കി, സ്വകാര്യഭാഗത്ത് പരിക്ക്; മൃഗസംരക്ഷണ പ്രവര്‍ത്തകയുടെ പരാതിയില്‍ കേസ്

മകനെ സ്ഥാനാര്‍ഥിയാക്കാന്‍ ബിജെപി ശ്രമിച്ചു, പല തവണ ഫോണില്‍ വിളിച്ചു; ഇ പി ജയരാജന്‍ ആത്മകഥയില്‍

SCROLL FOR NEXT