Kerala

യുഡിഎഫ് ഭരിക്കുമ്പോള്‍ സമ്പൂര്‍ണ്ണ വൈദ്യുതീകരണ പ്രവര്‍ത്തനം നടന്നിട്ടില്ലെന്ന് വൈദ്യുതി മന്ത്രി

യുഡിഎഫ് സര്‍ക്കാരിന്റെ ഭരണകാലത്ത് സമ്പൂര്‍ണ്ണ വൈദ്യുതീകരണ പ്രവര്‍ത്തനം മുന്നോട്ടു പോയില്ലെന്നു വൈദ്യുതിമന്ത്രി എം എം മണി.

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: യുഡിഎഫ് സര്‍ക്കാരിന്റെ ഭരണകാലത്ത് സമ്പൂര്‍ണ്ണ വൈദ്യുതീകരണ പ്രവര്‍ത്തനം മുന്നോട്ടു പോയില്ലെന്നു വൈദ്യുതിമന്ത്രി എം എം മണി. എന്നാല്‍ ഈ സര്‍ക്കാര്‍ വേണ്ട നടപടി സ്വീകരിച്ചു. ഇപ്പോള്‍ എല്ലാ വീടുകളിലും അംഗനവാടികളിലും വൈദ്യുതി എത്തിച്ച് കേരളം മാതൃകയാവുകയാണെന്നും വൈദ്യുതിമന്ത്രി പറഞ്ഞു. കേരളം പൂര്‍ണ്ണമായും വൈദ്യുതീകരിച്ചതിന്റെ പ്രഖ്യാപനം ഈ മാസം 29ന് കോഴിക്കോട് വെച്ച് നടക്കും. മുഖ്യമന്ത്രി പിണറായി വിജയനാണ് പ്രഖ്യാപനം നടത്തുക. 

ഗ്രാമങ്ങളില്‍ ഏതെങ്കിലും രണ്ട് പബ്ലിക്ക് യൂട്ടിലിറ്റികള്‍ വൈദ്യുതീകരിക്കുകയും ആകെ വീടുകളില്‍ പത്തു ശതമാനത്തിന് വൈദ്യുതി നല്‍കുകയും ചെയ്താല്‍ സമ്പൂര്‍ണ്ണ വൈദ്യുതീകൃതമാകും എന്നതാണ് കേന്ദ്ര സര്‍ക്കാര്‍ മാനദണ്ഡം. ഇതിന്റെ അടിസ്ഥാനത്തില്‍ നോക്കിയാല്‍ കേരളം ഒരുപാട് മുന്നിലാണ്. എന്നാല്‍ എല്ലാ വീടുകളിലും വൈദ്യുതി എത്തിക്കുക എന്ന ദൗത്യമാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ ഏറ്റെടുത്തത്. ഇതോടൊപ്പം എല്ലാ അംഗനവാടികളിലും വൈദ്യുതി എത്തിക്കാനും സാധിച്ചുവെന്ന് എംഎം മണി പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'സ്വര്‍ണം കവരാന്‍ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് അവസരം ഒരുക്കി'; ശബരിമല സ്വര്‍ണക്കൊള്ളയില്‍ മുന്‍ എക്‌സിക്യൂട്ടീവ് ഓഫീസര്‍ സുധീഷ് കുമാര്‍ അറസ്റ്റില്‍

ജീവന്‍ രക്ഷാസമരം പ്രഖ്യാപിച്ച് ഡോക്ടര്‍മാരുടെ സംഘടന; രോഗീപരിചരണം ഒഴികെയുള്ള ജോലികളില്‍ നിന്ന് വിട്ടുനില്‍ക്കും

പാചക വാതക സിലിണ്ടറിന്റെ വില കുറച്ചു

എറണാകുളം-ബംഗളൂരു വന്ദേ ഭാരത് ട്രെയിന്‍ പ്രഖ്യാപിച്ച് റെയില്‍വേ; സമയക്രമം അറിയാം

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വര്‍ധിപ്പിച്ച ഡിഎ അടങ്ങുന്ന ശമ്പളം ഇന്നുമുതല്‍

SCROLL FOR NEXT