Kerala

രക്തസാക്ഷിയുടെ പേരില്‍ സത്യപ്രതിജ്ഞ; വിദ്യാര്‍ഥി യൂണിയനു സസ്‌പെന്‍ഷന്‍

യൂണിയന്‍ ഭാരവാഹികള്‍ രക്തസാക്ഷികളുടെ പേരില്‍ സത്യപ്രതിജ്ഞ ചെയ്തതിനു വിദ്യാര്‍ഥി യൂണിയനു സസ്‌പെന്‍ഷന്‍.

സമകാലിക മലയാളം ഡെസ്ക്

കൊല്ലം: യൂണിയന്‍ ഭാരവാഹികള്‍ രക്തസാക്ഷികളുടെ പേരില്‍ സത്യപ്രതിജ്ഞ ചെയ്തതിനു വിദ്യാര്‍ഥി യൂണിയനു സസ്‌പെന്‍ഷന്‍. കൊല്ലം എസ്എന്‍ കോളജിലെ വിദ്യാര്‍ഥി യൂണിയനാണു താല്‍ക്കാലികമായി സസ്‌പെന്‍ഡ് ചെയ്തത്. കോളജ് കൗണ്‍സില്‍ യോഗത്തിന്റേതാണു തീരുമാനം.

റിട്ടേണിങ് ഓഫിസര്‍ നല്‍കിയ സത്യപ്രതിജ്ഞയിലെ അവസാന വാചകം 'എന്നില്‍ അര്‍പ്പിതമായ കര്‍ത്തവ്യം സത്യസന്ധമായും നിഷ്പക്ഷമായും കൃത്യതയോടെയും നിര്‍വഹിക്കുമെന്നു ദൃഢപ്രതിജ്ഞ ചെയ്യുന്നു' എന്നായിരുന്നു. പ്രന്‍സിപ്പല്‍ ഇങ്ങനെ തന്നെ ചൊല്ലിക്കൊടുത്തു. എന്നാല്‍ യൂണിയന്‍ ഭാരവാഹികളായി തിരഞ്ഞെടുക്കപ്പെട്ടവര്‍ 'അനശ്വര രക്തസാക്ഷി ശ്രീകുമാറിന്റെ നാമധേയത്തില്‍' എന്നു പ്രതിജ്ഞ എടുക്കുകയായിരുന്നു.

സത്യപ്രതിജ്ഞാ വാചകം തിരുത്തുന്നതു നിയമലംഘനമാണെന്നും ഭാരവാഹികള്‍ ചുമതലയേല്‍ക്കാന്‍ അനുവദിക്കരുതെന്നും റിട്ടേണിങ് ഓഫിസര്‍ റിപ്പോര്‍ട്ട് നല്‍കിയതോടെ പ്രിന്‍സിപ്പല്‍ കൗണ്‍സില്‍ യോഗം വിളിച്ചു ചേര്‍ക്കുകയായിരുന്നു. ഇതില്‍ പങ്കെടുത്തവര്‍ യൂണിയന്‍ സസ്‌പെന്‍ഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ടു. തുടര്‍ന്ന് പ്രിന്‍സിപ്പല്‍ നിയമോപദേശം തേടിയ ശേഷം നടപടി സ്വീകരിക്കുകയായിരുന്നു.

കോളജ് യൂണിയന്‍ എല്ലാ വിദ്യാര്‍ഥികളുടേതാണെന്നും വിദ്യാര്‍ഥി സംഘടനാ പ്രവര്‍ത്തനം നിരോധിച്ചിട്ടുള്ള കോളേജില്‍ ഒരു സംഘടനയുടെ രക്തസാക്ഷിയുടെ പേരില്‍ സത്യപ്രതിജ്ഞ ചെയ്യുന്നതു നിയമവിരുദ്ധമാണെന്നും പ്രിന്‍സിപ്പല്‍ ഡോ. ആര്‍.സുനില്‍കുമാര്‍ പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

51 കോടി പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ, ലോക ചാംപ്യന്മാരായ വനിതാ ടീമിന് കിട്ടുക 123 കോടി

നല്ല ഉറക്കത്തിന് എത്രത്തോളം വ്യായാമം ചെയ്യണം?

അവഗണന, ഒടുവില്‍ പകരക്കാരിയായി ടീമില്‍; പൊൻതിളക്കമായി ഷഫാലി

ഓട്ടോയില്‍ കയറിയ സ്ത്രീയുടെ മുഖത്ത് പെപ്പര്‍ സ്പ്രേ അടിച്ച് മാല പൊട്ടിക്കാന്‍ ശ്രമം; രണ്ടു പേര്‍ അറസ്റ്റില്‍

'ഞാനല്ല അതു ബംഗാളിയാണ്'; ഒടുവില്‍ കുറ്റം സമ്മതിച്ച് പ്രതി, വാതില്‍ക്കല്‍ നിന്നും മാറാത്തതിന്റെ ദേഷ്യത്തില്‍ ചവിട്ടിയെന്ന് മൊഴി

SCROLL FOR NEXT