Kerala

റേഷന്‍ കൊള്ളയില്‍ ട്വിസ്റ്റ്; 257 ചാക്ക് ധാന്യങ്ങള്‍ കടത്തിയത് കടയുടമ; വ്യാജപരാതിയില്‍ അറസ്റ്റ്

മാനന്തവാടി മൊതക്കരയില്‍ 257 ചാക്ക് ഭക്ഷണധാന്യങ്ങള്‍ മോഷണം പോയെന്ന് വ്യാജപരാതി നല്‍കിയ റേഷന്‍ കട  ഉടമ അറസ്റ്റില്‍

സമകാലിക മലയാളം ഡെസ്ക്

വയനാട: മാനന്തവാടി മൊതക്കരയില്‍ 257 ചാക്ക് ഭക്ഷണധാന്യങ്ങള്‍ മോഷണം പോയെന്ന് വ്യാജപരാതി നല്‍കിയ റേഷന്‍കട  ഉടമ അറസ്റ്റില്‍. വെള്ളമുണ്ട മൊതക്കര വാഴയില്‍ അഷറഫാണ് അറസ്റ്റിലായത്. 239ചാക്ക് അരിയും 18 ചാക്ക് ഗോതമ്പും മോഷണം പോയെന്നായിരുന്നു പരാതി.കഴിഞ്ഞ മാസം ജനുവരി 22നായിരുന്നു പരാതിക്ക് ആസ്പദമായ സംഭവം

രണ്ട് മുറികളിലായി സൂക്ഷിച്ച റേഷന്‍ സാധനങ്ങളാണ് മോഷണം പോയതെന്നായിരുന്നു ഇയാള്‍ വെള്ളമുണ്ട പൊലീസില്‍ നല്‍കിയ പരാതിയില്‍ പറഞ്ഞത്. രണ്ട് മുറികളുള്ള കടയില്‍ ഒരു മുറിയുടെ പൂട്ട് പൊളിച്ച ശേഷമാണ് മോഷ്ടാവ് അരിയും ഗോതമ്പും കൊണ്ടു പോയത്. അവ അടുത്തയാഴ്ച്ച വിതരണം ചെയ്യാനുള്ളതായിരുന്നുവെന്നും അഷറഫ് പൊലീസിനോട് പറഞ്ഞിരുന്നു. മുറിയില്‍ അഞ്ച് ചാക്ക് അരി മാത്രമാണ് ബാക്കിവെച്ചതെന്നും മോഷ്ടാവ് 257 ചാക്ക് സാധനങ്ങള്‍ കടത്തിക്കൊണ്ട് പോയെന്നും കടയുടമ പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

ജനുവരി 22 ബുധനാഴ്ച രാത്രി എട്ട് മണിയോടെയാണ് അഷ്‌റഫ് കടപൂട്ടി വീട്ടിലേക്ക് മടങ്ങിയത്. രാത്രി 11 മണിയോടെ എട്ടേനാല് എന്ന പ്രദേശത്ത്  നിന്ന് ഫുട്‌ബോള്‍ കളി കണ്ട് നിരവധി പേര്‍ ഇതുവഴി കടന്നു പോയിരുന്നു. അതിനാല്‍ പുലര്‍ച്ചെയോടെയാണ് മോഷണം നടന്നതെന്നുമായിരുന്നു പൊലീസിന്റെ പ്രാഥമിക നിഗമനം. എന്നാല്‍ കടയുടമയുടെ പരാതിയില്‍ പറഞ്ഞ കാര്യങ്ങള്‍ വിശ്വാസ യോഗ്യമല്ലെന്ന് ഒരു വിഭാഗം അഭിപ്രായപ്പെട്ടിരുന്നു

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

Today's Rashi Phalam March 18 2026;പൊതുപ്രവര്‍ത്തനത്തില്‍ താല്‍പ്പര്യം, മനസിന് സന്തോഷം

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

SCROLL FOR NEXT