Kerala

ലാവലിന്‍ അഴിമതി കെട്ടുകഥ, പിണറായി പ്രവര്‍ത്തിച്ചത് കെഎസ്ഇബിയുടെ പുരോഗതിക്കു വേണ്ടി: ഹരീഷ് സാല്‍വെ ഹൈക്കോടതിയില്‍

സിബിഐ കുറ്റപത്രം അസംബന്ധമാണ്. നിറയെ കെട്ടുകഥകളാണ് അതിലുള്ളത്. നല്ല ഉദ്ദേശ്യത്തോടെയാണ് കരാറുണ്ടാക്കിയത്.

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ലാവലിന്‍ അഴിമതി കെട്ടുകഥയെന്ന് മുഖ്യമന്ത്രി പിണറായി വിജയനു വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ ഹരീഷ് സാല്‍വെ ഹൈക്കോടതിയില്‍ വാദിച്ചു. കെഎസ്ഇബിയുടെ പുരോഗതിക്കു വേണ്ടിയാണ് പിണറായി വിജയന്‍ പ്രവര്‍ത്തിച്ചത്. സംസ്ഥാനത്ത് വൈ്യുതി പ്രതിസന്ധി രൂക്ഷമായ കാലത്താണ് ലാവലിനുമായി കരാറിനു ശ്രമിച്ചത്. വൈദ്യുതി നിലയങ്ങളുടെ നവീകരണത്തിനായി സര്‍ക്കാരിനു മേല്‍ സമ്മര്‍ദം ഉണ്ടായിരുന്നതായും ഹരീഷ് സാല്‍വെ കോടയെ അറിയിച്ചു.

മലബാര്‍ കാന്‍സര്‍ സെന്ററിനു സഹായം കിട്ടുന്നതിനുള്ള കരാറില്‍ ഗൂഢാലോചനയുണ്ടെന്ന സിബിഐ വാദം ഹരീഷ് സാല്‍വെ തള്ളി. കേസില്‍ സിബിഐ കുറ്റപത്രം അസംബന്ധമാണ്. നിറയെ കെട്ടുകഥകളാണ് അതിലുള്ളത്. നല്ല ഉദ്ദേശ്യത്തോടെയാണ് കരാറുണ്ടാക്കിയത്. നല്ല കാര്യങ്ങള്‍ ചെയ്താലും പഴികേള്‍ക്കുകയാണെന്ന് ഹരീഷ് സാല്‍വെ വാദത്തിനിടെ പറഞ്ഞു.

കേസില്‍ പിണറായിയെ കുറ്റവിമുക്തനാക്കിയതിനെതിരെ സിബിഐ നല്‍കിയ റിവ്യൂ ഹര്‍ജിയിലാണ് ഹൈക്കോടതിയില്‍ വാദം നടക്കുന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഷാഫി പറമ്പിലിന് മര്‍ദനമേറ്റ സംഭവം; ആഭ്യന്തര മന്ത്രാലയത്തോട് റിപ്പോര്‍ട്ട് തേടി ലോക്സഭ സെക്രട്ടറിയേറ്റ്

ഈ രാശിക്കാര്‍ക്ക് ജോലിയില്‍ സ്ഥാനക്കയറ്റം, കിട്ടാനുള്ള പണം ലഭിക്കും

ജോലിയില്‍ പുതിയ വെല്ലുവിളികള്‍, ഈ ആഴ്ച നിങ്ങള്‍ക്ക് എങ്ങനെ

ഒരു കുപ്പി വെള്ളത്തിന് 100, കാപ്പിക്ക് 700; നിരക്ക് ക്രമീകരിച്ചില്ലെങ്കില്‍ തിയറ്ററുകള്‍ കാലിയാകുമെന്ന് സുപ്രീംകോടതി

സംസ്ഥാന സ്‌കൂള്‍ കലോത്സവ തീയതികളില്‍ മാറ്റം

SCROLL FOR NEXT