Kerala

ലിഗയുടെ തലയില്‍ രക്തം കട്ടപിടിച്ചിരുന്നു ; കൊലപാതകം കഴുത്ത് ഞെരിച്ച് ? ; പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

ബലമായി പിടിച്ചുതള്ളിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയതെന്ന് ഫൊറന്‍സിക് വിദഗ്ധര്‍ അറിയിച്ചു

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം : ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കാണപ്പെട്ട വിദേശ വനിത  ലിഗയുടെ തലയില്‍ രക്തം കട്ടപിടിച്ചിരുന്നതായി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ശ്വാസം മുട്ടിയാണ് ലിഗ മരിച്ചതെന്ന നിഗമനം ബലപ്പെടുത്തുന്നതാണ് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്. കഴുത്തിലെ തരുണാസ്ഥികള്‍ക്ക് പൊട്ടലുള്ളതായും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. കഴുത്ത് പിടിച്ച് ഞെരിച്ചപ്പോഴാണ് പൊട്ടലുണ്ടായതെന്നാണ് വിദഗ്ധരുടെ നിഗമനം. 

ലിഗയുടെ കഴുത്ത് ഞെരിച്ചതിന്റെ തെളിവുകള്‍ കണ്ടെത്തി. ലിഗയുടെ ഇടുപ്പെല്ലിന് പരിക്കേറ്റിരുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ബലമായി പിടിച്ചുതള്ളിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയതെന്ന് ഫൊറന്‍സിക് വിദഗ്ധര്‍ അറിയിച്ചു. ലിഗയുടേത് തൂങ്ങിമരണമല്ലെന്ന നിഗമനത്തിലാണ് ഫൊറന്‍സിക് അധികൃതര്‍. 

ലിഗയെ കണ്ടല്‍ക്കാട്ടിനകത്തേക്ക് കൊണ്ടുവന്ന് ബല പ്രയോഗത്തിലൂടെ കീഴ്‌പ്പെടുത്താന്‍ ശ്രമം നടത്തിയിട്ടുണ്ടാകും. ഇത് ചെറുത്തപ്പോഴാകും കഴുത്തുഞെരിച്ച് നിശബ്ദയാക്കാന്‍ ശ്രമിച്ചതെന്നാണ് അന്വേഷണസംഘത്തിന്റെ വിലയിരുത്തല്‍. അതിനിടെ ലിഗയുടെ മൃതദേഹം കിടന്നിരുന്ന കണ്ടല്‍ക്കാട്ടില്‍ ഐജി മനോജ് എബ്രാഹം പരിശോധന നടത്തുകയാണ്. കഴുത്ത് ഞെരിക്കാന്‍ ഉപയോഗിച്ചതെന്ന് സംശയിക്കുന്ന വള്ളിയില്‍ നിന്നും പൊലീസിന് നിര്‍ണായക തെളിവുകള്‍ ലഭിച്ചതായാണ് സൂചന.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കിഫ്ബി റോഡുകളില്‍ ടോള്‍?, കിഫ്ബിയോട് ഉമ്മന്‍ ചാണ്ടിയുടെ നിലപാട്; തുറന്നുപറഞ്ഞ് കെ എം എബ്രഹാം

'ഒരേയൊരു രാജാവ്'; പുതിയ ലുക്കില്‍, പുതിയ ഭാവത്തില്‍ ഒരു 'ഷാരൂഖ് ഖാന്‍ സംഭവം'; 'കിങ്' ടൈറ്റില്‍ വിഡിയോ

ഫീസ് തരുന്നില്ല; രാജു നാരായണസ്വാമിക്കെതിരേ വക്കീല്‍ നോട്ടീസുമായി സുപ്രീംകോടതി അഭിഭാഷകന്‍

ആത്മവിശ്വാസവും ധൈര്യവും കൂട്ടാം, നവരത്‌നങ്ങളില്‍ ഏറ്റവും ദിവ്യശോഭ; അറിയാം മാണിക്യം ധരിക്കേണ്ട സമയം

എസ്എസ്‌കെ ഫണ്ട് കിട്ടിയേക്കും, ചര്‍ച്ചകള്‍ക്കായി ഡല്‍ഹിയില്‍ പോകുമെന്ന് മന്ത്രി ശിവന്‍കുട്ടി

SCROLL FOR NEXT