Kerala

ലൈംഗികാരോപണങ്ങള്‍ എഴുതി ചേര്‍ത്തത്; ഇടപെട്ടത് ഗണേശ് കുമാര്‍ എന്ന് ഫെനി ബാലകൃഷ്ണന്‍

21 പേജുളള കത്തില്‍ നാലുപേജുകളാണ് എഴുതി ചേര്‍ത്തത്. ലൈംഗികാരോപണങ്ങള്‍ ഇത്തരത്തില്‍ എഴുതി ചേര്‍ത്തതാണ്. ഇതിനായി കെ ബി ഗണേശ് കുമാര്‍ എംഎല്‍എയാണ് ഇടപെട്ടത് എന്ന് ഫെനി ബാലകൃഷ്ണന്‍ പറഞ്ഞു.

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിലുളള സരിത എസ് നായരുടെ കത്തില്‍ കൂട്ടിച്ചേര്‍ക്കല്‍ നടത്തിയിട്ടുണ്ടെന്ന വെളിപ്പെടുത്തലുമായി സരിതയുടെ അഭിഭാഷകനായിരുന്ന അഡ്വ ഫെനി ബാലകൃഷ്ണന്‍. 21 പേജുളള കത്തില്‍ നാലുപേജുകളാണ് എഴുതി ചേര്‍ത്തത്. ലൈംഗികാരോപണങ്ങള്‍ ഇത്തരത്തില്‍ എഴുതി ചേര്‍ത്തതാണ്. ഇതിനായി കെ ബി ഗണേശ് കുമാര്‍ എംഎല്‍എയാണ് ഇടപെട്ടത് എന്ന് ഫെനി ബാലകൃഷ്ണന്‍ പറഞ്ഞു.

ഗണേശിന്റെ ബന്ധു കേരള കോണ്‍ഗ്രസ് ബി നേതാവ് ശരണ്യമനോജാണ് പുതിയ കത്ത് തയ്യാറാക്കിയത്. ഗണേശിനെ മന്ത്രിയാക്കാത്തതിലുളള വിരോധമാണ് ഇതിന് പിന്നിലെന്നും ഫെനി ബാലകൃഷ്ണന്‍ ആരോപിച്ചു. 

അട്ടക്കുളങ്ങര ജയിലില്‍ വെച്ച് സരിത എഴുതി 21 പേജുളള കത്ത് പിന്നിട് 25 പേജായി മാറിയതില്‍ നേരത്തെ തന്നെ ആക്ഷേപം ഉയര്‍ന്നിരുന്നു. 21 പേജുളള കത്ത് പിന്നിട് നാലുപേജായും അതിന് ശേഷം 25 പേജായും മാറിയത് ബാഹ്യഇടപെടലിനെ തുടര്‍ന്നാണെന്നായിരുന്നു ആക്ഷേപം. കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയ കത്തിന്റെ വിശ്വാസ്യതയില്‍ കോണ്‍ഗ്രസ് നേതാക്കള്‍ സംശയം ഉന്നയിച്ചതിന് പിന്നാലെയാണ് പുതിയ വെളിപ്പെടുത്തലുമായി ഫെനി ബാലകൃഷ്ണന്‍ രംഗത്തുവന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഒരാളിലേക്ക് ചുരുങ്ങിയ ഭരണം'; വീഴ്ചകള്‍ തിരുത്തി അണികളിലേക്ക് മടങ്ങാന്‍ സിപിഎം

പരമ്പര ലക്ഷ്യമിട്ട് ഇന്ത്യ ഇറങ്ങുന്നു; അഫ്ഗാനിസ്ഥാനെതിരെ രണ്ടാം ടി20 ഇന്ന്

കോഴിക്കോട് നഗരത്തില്‍ ഇന്ന് ഗതാഗത നിയന്ത്രണം; ബീച്ച് ഭാഗത്തേയ്ക്ക് വാഹനങ്ങള്‍ക്ക് പ്രവേശനമില്ല

2000 രൂപയ്ക്ക് മുകളിലുള്ള യുപിഐ ഇടപാടുകള്‍ക്ക് ചാര്‍ജ് വന്നേക്കും

വൈദ്യുതി പ്രതിസന്ധി: ബാറ്ററി സംഭരണം താല്‍ക്കാലിക ആശ്വാസം മാത്രം, പമ്പ്ഡ് സ്റ്റോറേജ് പദ്ധതികളാണ് ശാശ്വത പരിഹാരമെന്ന് വിദഗ്ധര്‍