Kerala

ലൈംഗികാരോപണങ്ങള്‍ എഴുതി ചേര്‍ത്തത്; ഇടപെട്ടത് ഗണേശ് കുമാര്‍ എന്ന് ഫെനി ബാലകൃഷ്ണന്‍

21 പേജുളള കത്തില്‍ നാലുപേജുകളാണ് എഴുതി ചേര്‍ത്തത്. ലൈംഗികാരോപണങ്ങള്‍ ഇത്തരത്തില്‍ എഴുതി ചേര്‍ത്തതാണ്. ഇതിനായി കെ ബി ഗണേശ് കുമാര്‍ എംഎല്‍എയാണ് ഇടപെട്ടത് എന്ന് ഫെനി ബാലകൃഷ്ണന്‍ പറഞ്ഞു.

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിലുളള സരിത എസ് നായരുടെ കത്തില്‍ കൂട്ടിച്ചേര്‍ക്കല്‍ നടത്തിയിട്ടുണ്ടെന്ന വെളിപ്പെടുത്തലുമായി സരിതയുടെ അഭിഭാഷകനായിരുന്ന അഡ്വ ഫെനി ബാലകൃഷ്ണന്‍. 21 പേജുളള കത്തില്‍ നാലുപേജുകളാണ് എഴുതി ചേര്‍ത്തത്. ലൈംഗികാരോപണങ്ങള്‍ ഇത്തരത്തില്‍ എഴുതി ചേര്‍ത്തതാണ്. ഇതിനായി കെ ബി ഗണേശ് കുമാര്‍ എംഎല്‍എയാണ് ഇടപെട്ടത് എന്ന് ഫെനി ബാലകൃഷ്ണന്‍ പറഞ്ഞു.

ഗണേശിന്റെ ബന്ധു കേരള കോണ്‍ഗ്രസ് ബി നേതാവ് ശരണ്യമനോജാണ് പുതിയ കത്ത് തയ്യാറാക്കിയത്. ഗണേശിനെ മന്ത്രിയാക്കാത്തതിലുളള വിരോധമാണ് ഇതിന് പിന്നിലെന്നും ഫെനി ബാലകൃഷ്ണന്‍ ആരോപിച്ചു. 

അട്ടക്കുളങ്ങര ജയിലില്‍ വെച്ച് സരിത എഴുതി 21 പേജുളള കത്ത് പിന്നിട് 25 പേജായി മാറിയതില്‍ നേരത്തെ തന്നെ ആക്ഷേപം ഉയര്‍ന്നിരുന്നു. 21 പേജുളള കത്ത് പിന്നിട് നാലുപേജായും അതിന് ശേഷം 25 പേജായും മാറിയത് ബാഹ്യഇടപെടലിനെ തുടര്‍ന്നാണെന്നായിരുന്നു ആക്ഷേപം. കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയ കത്തിന്റെ വിശ്വാസ്യതയില്‍ കോണ്‍ഗ്രസ് നേതാക്കള്‍ സംശയം ഉന്നയിച്ചതിന് പിന്നാലെയാണ് പുതിയ വെളിപ്പെടുത്തലുമായി ഫെനി ബാലകൃഷ്ണന്‍ രംഗത്തുവന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അയ്യപ്പനെയും ശരണമന്ത്രത്തെയും അപമാനിച്ചു; 'പോറ്റിയേ കേറ്റിയേ' ഗാനത്തില്‍ കേസ്

'പോറ്റിയേ കേറ്റിയേ' ഗാനത്തിനെതിരെ സിപിഎം; ശബരിമലയില്‍ റെക്കോര്‍ഡ് വരുമാനം; കടകംപള്ളിയുടെ വെല്ലുവിളി ഏറ്റെടുക്കുന്നു; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

'ബെസ്റ്റ് വെല്‍നെസ് ഡെസ്റ്റിനേഷന്‍', പുരസ്‌കാര നിറവില്‍ കേരള ടൂറിസം

പ്ലസ് വണ്‍ വിദ്യാര്‍ഥിനിയുടെ കൈയില്‍ വിലകൂടിയ ഫോണ്‍; തിരക്കിയപ്പോള്‍ തെളിഞ്ഞത് പീഡനവിവരം; ബസ് ഡ്രൈവര്‍ അറസ്റ്റില്‍

മസാല ബോണ്ട്: ഇ ഡി നോട്ടീസ് റദ്ദാക്കണം; മുഖ്യമന്ത്രി ഹൈക്കോടതിയില്‍

SCROLL FOR NEXT