Kerala

ലോക്‌സഭാ തെരഞ്ഞടുപ്പിന് ഒരുങ്ങാന്‍ സംസ്ഥാന ഘടകങ്ങളോട് ഹൈക്കമാന്റ്; സ്ഥാനാര്‍ത്ഥി പട്ടികയില്‍ ആരൊക്കെ ഇടം പിടിക്കും;  ജൂലായ് 15ന് മുന്‍പായി കെപിസിസി റിപ്പോര്‍ട്ട് നല്‍കും

ലോക്‌സഭാ തെരഞ്ഞടുപ്പിന് ഒരുങ്ങാന്‍ സംസ്ഥാന ഘടകങ്ങളോട് ഹൈക്കമാന്റ്- സ്ഥാനാര്‍ത്ഥി പട്ടികയില്‍ ആരൊക്കെ ഇടം പിടിക്കും-  ജൂലായ് 15ന് മുന്‍പായി കെപിസിസി റിപ്പോര്‍ട്ട് നല്‍കും

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞടുപ്പിനെ നേരിടാനുള്ള പദ്ധതികള്‍ തയ്യാറാക്കാന്‍ കേരളം അടക്കമുള്ള സംസ്ഥാന ഘടകങ്ങള്‍ക്ക ഹൈക്കമാന്റ് നിര്‍ദ്ദേശം. ജൂലായ് 15നകം പദ്ധതി തയ്യാറാക്കാനാണ് നിര്‍ദ്ദേശം നല്‍കിയത്. സംസ്ഥാന നേതാക്കളുമായി രാഹുല്‍ഗാന്ധി കൂടിക്കാഴ്ച നടത്തും. 

രാജസ്ഥാന്‍, മധ്യപ്രദേശ് തെരഞ്ഞടുപ്പുകള്‍ക്കൊപ്പം ലോക്‌സഭാ തെരഞ്ഞടുപ്പുകള്‍ ഉണ്ടായേക്കുമെന്ന് അഭ്യൂഹങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ലോക്‌സഭാ തെരഞ്ഞടുപ്പിന് ഒരുങ്ങാന്‍ സംസ്ഥാനഘടകങ്ങള്‍ക്ക് ഹൈക്കമാന്റ് നിര്‍ദ്ദേശം നല്‍കിയത്. ഓരോ മണ്ഡലത്തിന്റെയും ഒപ്പം തന്നെ സംസ്ഥാനത്തിന്റെയും വിജയത്തിന് അനുകൂലമായ പദ്ധതി തയ്യാറാക്കാനാണ് നിര്‍്‌ദ്ദേശം. മണ്ഡലത്തില്‍ പാര്‍ട്ടിയുടെ രാഷ്ട്രീയ സാഹചര്യം, വിജയസാധ്യത, തുടങ്ങി ഓരോവിഷയങ്ങളിലും വ്യക്തമായി റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തണം.

എഐസിസിയുടെ സംഘടനാ ചുമതലയുള്ള അശോക് ഗെലോട്ട ആണ് ഇത് സംബന്ധിച്ച് എഐസിസി ജനറല്‍ സെക്രട്ടറിമാര്‍, സെക്രട്ടറിമാര്‍, പിസിസി പ്രസിഡന്റ്ുമാര്‍ക്ക നിര്‍ദ്ദേശം നല്‍കയിട്ടുണ്ട്. റിപ്പോര്‍ട്ട് തയ്യാറാക്കിയതിന് പിന്നാലെ സംസ്ഥാന നേതാക്കളുമായി എഐസിസി പ്രസിഡന്റ് രാഹുല്‍ഗാന്ധി കൂടിക്കാഴ്ച നടത്തും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT