Kerala

വാട്‌സ്ആപ്പില്‍ വീഡിയോ അയച്ചുകിട്ടിയാലും കുടുങ്ങും; ചൈല്‍ഡ് പോണ്‍ പ്രോത്സാഹിപ്പിക്കുന്നവരെ കാത്തിരിക്കുന്നത് വധശിക്ഷവരെയുള്ള കുറ്റങ്ങള്‍, രണ്ടുംകല്‍പ്പിച്ച് പൊലീസ്

ചൈല്‍ഡ് പോണ്‍ പ്രോത്സാഹിപ്പിക്കുകയോ ചിത്രീകരിക്കുകയോ ചെയ്താല്‍ നിങ്ങളെ കാത്തിരിക്കുന്നത് വലിയ ശിക്ഷ. 

Author : സമകാലിക മലയാളം ഡെസ്ക്


തിരുവനന്തപുരം: ചൈല്‍ഡ് പോണ്‍ പ്രോത്സാഹിപ്പിക്കുകയോ ചിത്രീകരിക്കുകയോ ചെയ്താല്‍ നിങ്ങളെ കാത്തിരിക്കുന്നത് വലിയ ശിക്ഷ.  പോക്‌സോ നിയമ ഭേദഗതി അനുസരിച്ച് കുട്ടികളുള്‍പ്പെടുന്ന ലൈംഗിക ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്ക് കുറഞ്ഞത് 5 വര്‍ഷം തടവും 10 ലക്ഷം രൂപ പിഴയും ലഭിക്കാം. ലൈംഗിക ദൃശ്യങ്ങള്‍ ചിത്രീകരിക്കുന്നതിന്റെ ഭാഗമായുള്ള പീഡനത്തിന് കുറഞ്ഞത് 20 വര്‍ഷം തടവു മുതല്‍ വധശിക്ഷ വരെ ലഭിക്കാം.

ഇന്റര്‍നെറ്റില്‍ ഇത്തരം ദൃശ്യങ്ങള്‍ കാണുകയോ ഡൗണ്‍ലോഡ് ചെയ്യുകയോ സമൂഹമാധ്യമങ്ങളിലൂടെ അയയ്ക്കുകയോ ചെയ്യുന്നതും കുറ്റകരമാണ്. ഐടി ആക്ടിലെ വകുപ്പുകളും ചുമത്തപ്പെടും.

നിങ്ങള്‍ അംഗമായ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ ഇത്തരം വിഡിയോ എത്തിയാലും നിങ്ങള്‍ക്കെതിരെ അന്വേഷണമുണ്ടാകാം. മറ്റൊരാള്‍ വിഡിയോ അയച്ചുതന്നിട്ടും നിങ്ങള്‍ അധികൃതരെ അറിയിക്കുന്നില്ലെങ്കില്‍ നടപടിയുണ്ടാകാമെന്ന് കേരള പൊലീസിന്റെ കീഴിലുള്ള സൈബര്‍ഡോമിലെ ഉദ്യോഗസ്ഥര്‍ പറയുന്നു.

കുട്ടികളുടെ ലൈംഗിക ദൃശ്യങ്ങള്‍ പകര്‍ത്തി സൂക്ഷിച്ചതിന്  പൊലീസ് നടത്തിയ സംസ്ഥാന വ്യാപക റെയ്ഡില്‍ കഴിഞ്ഞ ദിവസം അറസ്റ്റിലായത് 12പേരാണ്.  ഓപ്പറേഷന്‍ പി ഹണ്ട് എന്ന പേരിലാണ് പൊലീസ് ഇന്റര്‍പോളിന്റെ ഉള്‍പ്പെടെ സഹായത്തോടെ പരിശോധന നടത്തിവരുന്നത്. ടെലഗ്രാമില്‍ പ്രവര്‍ത്തിച്ചുവന്ന മൂന്ന് വലിയ ഗ്രൂപ്പുകളില്‍ വന്‍തോതിലുള്ള ചൈല്‍ഡ് പോണ്‍ വീഡിയോകള്‍ കണ്ടെത്തി. ഈ ഗ്രൂപ്പിലെ അംഗങ്ങളെ പൊലീസ് നിരീക്ഷിച്ചുവരികയാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കാക്കയ്ക്ക് പറക്കാനാവില്ലെന്ന് പറഞ്ഞു, ബാഗും തൂക്കി വന്ന് പരിസ്ഥിതിക്കാര്‍ തടസം നില്‍ക്കുന്നു; വൈദ്യുതി പദ്ധതികള്‍ പലതും മുടക്കി'

ഒറ്റയടിക്ക് ഒരു പാക്കറ്റ് ചിപ്സ്! അൾട്രാ പ്രോസസ്ഡ് ഭക്ഷണങ്ങൾ നമ്മുടെ ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള കഴിവില്ലാതാക്കും, പഠനം

വിരമിച്ചിട്ടും ഔദ്യോഗികമുദ്ര പതിപ്പിച്ച കാറില്‍ യാത്ര: ടോമിന്‍ തച്ചങ്കരിക്ക് 250 രൂപ പിഴ

തണ്ണിമത്തന്റെ ​ഗുണനിലവാരം പരിശോധിക്കാം

മഞ്ഞ കാര്‍ഡുകാര്‍ക്ക് പഞ്ചസാരയില്ല, കേരളത്തിലെ ആറുലക്ഷത്തോളം കുടുംബങ്ങള്‍ 'സിസ്റ്റത്തിന്' പുറത്ത്

SCROLL FOR NEXT