Kerala

വാളയാര്‍ പീഡനം; പെണ്‍കുട്ടികളുടെ അമ്മ നല്‍കിയ അപ്പീല്‍ ഇന്ന് ഹൈക്കോടതി പരിഗണിക്കും

പാലക്കാട്‌ പോക്‌സോ കോടതി ഉത്തരവ് ചോദ്യം ചെയ്ത് ഇരകളുടെ അമ്മ നല്‍കിയ ഹര്‍ജി ജസ്റ്റിസ് ഹരിപ്രസാദ് അധ്യക്ഷനായ ഡിവിഷന്‍ ബഞ്ചാണ് പരിഗണിക്കുക

സമകാലിക മലയാളം ഡെസ്ക്

പാലക്കാട്: വാളയാര്‍ സഹോദരിമാരുടെ മരണത്തില്‍ പ്രതികളായവരെ വെറുതെ വിട്ട കോടതി ഉത്തരവ് ചോദ്യം ചെയ്ത് ഇരകളുടെ അമ്മ നല്‍കിയ അപ്പീല്‍ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. പാലക്കാട്‌ പോക്‌സോ കോടതി ഉത്തരവ് ചോദ്യം ചെയ്ത് ഇരകളുടെ അമ്മ നല്‍കിയ ഹര്‍ജി ജസ്റ്റിസ് ഹരിപ്രസാദ് അധ്യക്ഷനായ ഡിവിഷന്‍ ബഞ്ചാണ് പരിഗണിക്കുക. 

കേസിന്റെ അന്വേണത്തിലും, വിചാരണ ഘട്ടത്തിലും ഗുരുതര പിഴവുണ്ടായെന്ന് ഹര്‍ജിയില്‍ പറയുന്നു. അന്വേഷണ ഉദ്യോഗസ്ഥര്‍ രാഷ്ട്രീയ സമ്മര്‍ദ്ദത്തിന് വഴങ്ങി. ജില്ലാ ശിശുക്ഷേമ സമിതിയും പ്രോസിക്യൂഷനും പ്രതികളെ സഹായിച്ചു. 
ആദ്യ പെണ്‍കുട്ടിയുടെ മരണത്തിലെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പീഡനം നടന്നുവെന്ന വ്യക്തമാക്കുന്ന കണ്ടെത്തലുകള്‍ ഉണ്ടായിട്ടും പൊലീസ് അത് അവഗണിച്ചുവെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാണിക്കുന്നു. 

പതിമൂന്ന് വയസുകാരി മരിച്ച കേസിലെ പ്രതി പാലക്കാട് പുതുശേരി സ്വദേശി മധു, ഒന്‍പതുവയസുകാരിയുടെ ദുരൂഹമരണക്കേസിലെ പ്രതി വയലാര്‍ നാഗംകുളങ്ങര സ്വദേശി പ്രദീപ്കുമാര്‍ എന്നിവരെ വെറുതെ വിട്ട കീഴ്‌ക്കോടതി വിധിക്കെതിരെയാണ് അപ്പീല്‍. അഡ്വ സി പി ഉദയഭാനു മുഖേനയാണ് അപ്പീല്‍ നല്‍കിയത്. കേസിലെ മറ്റ് പ്രതികളെ വെറുതെ വിട്ടതിനെതിരായ അപ്പീല്‍ അടുത്ത ദിവസം ഫയല്‍ ചെയ്യും.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ശബരിമല സ്വര്‍ണക്കൊള്ള ഇഡി അന്വേഷിക്കും, രേഖകള്‍ കൈമാറാന്‍ വിജിലന്‍സ് കോടതി ഉത്തരവ്

'എത്ര പണമിറക്കിയിട്ടും ഏട്ടന്റെ പടങ്ങളെ രക്ഷപ്പെടുത്താന്‍ പറ്റിയില്ലല്ലോ?'; ചോദ്യവുമായി ഭാഗ്യലക്ഷ്മി

പാൽ പാക്കറ്റ് അതേപടി ഫ്രിഡ്ജിൽ വയ്ക്കരുത്, മീനും മാംസവും സൂക്ഷിക്കേണ്ടത് ഇങ്ങനെ

ഹിന്ദിയിൽ ബിരുദമുണ്ടോ?, ഫാക്ടിൽ ക്ലാർക്ക് തസ്തികയിൽ ജോലി നേടാം

രാജ്യത്തിന് മുഴുവന്‍ സമയ പ്രതിപക്ഷ നേതാവ് വേണം; ജനവിരുദ്ധ ബില്‍ പാര്‍ലമെന്‍റില്‍ വരുമ്പോള്‍ രാഹുല്‍ ബിഎംഡബ്ല്യു ഓടിക്കുകയായിരുന്നു: ജോണ്‍ ബ്രിട്ടാസ്

SCROLL FOR NEXT