Kerala

വിഎസിന്റെ സഹോദര ഭാര്യ അലയുന്നു, 10,000 രൂപയ്ക്ക് വേണ്ടി 

വീട്ടില്‍ പ്രളയ ജലം എത്തിയപ്പോള്‍ സരോജിനിക്ക് മറ്റെങ്ങോട്ടം പോവാന്‍ സാധിച്ചിരുന്നില്ല

സമകാലിക മലയാളം ഡെസ്ക്

അമ്പലപ്പുഴ: പ്രളയ ദുരിതാശ്വാസമായ 10,000 ദുരിതബാധിതര്‍ക്കെല്ലാം നല്‍കി കഴിഞ്ഞുവെന്നാണ് അധികൃതരുടെ നിലപാട്. എന്നാല്‍ അഞ്ചാം വട്ടവും വില്ലേജ് ഓഫീസും ബാങ്കും കയറി ഇറങ്ങിയിട്ടും മുന്‍ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്റെ സഹോദര ഭാര്യയ്ക്ക് ഈ തുക ലഭിച്ചില്ല. 

ബാങ്കില്‍ എത്തി അന്വേഷിക്കുമ്പോള്‍ തുക എത്തിയിട്ടില്ലെന്ന മറുപടിയാണ് വിഎസിന്റെ സഹോദരന്‍ പരേതനായ വി.എസ്.പുരുഷോത്തമന്റെ ഭാര്യ പുന്നപ്ര പറവൂര്‍ അശോക് ഭവനില്‍  സരോജനിക്ക് ലഭിക്കുന്നത്. വീട്ടില്‍ പ്രളയ ജലം എത്തിയപ്പോള്‍ സരോജിനിക്ക് മറ്റെങ്ങോട്ടം പോവാന്‍ സാധിച്ചിരുന്നില്ല. 

മക്കള്‍ക്കൊപ്പം ഈ വീട്ടില്‍ തന്നെയാണ് അവര്‍ കഴിഞ്ഞത്. സര്‍ക്കാര്‍ നല്‍കുന്ന ദുരിതാശ്വാസ ധനസഹയം ആശ്വാസമാകുമെന്ന് കരുതി ഇരിക്കുമ്പോഴാണ് അതും ലഭിക്കാത്ത അവസ്ഥയുണ്ടായത്. പറവൂര്‍ വില്ലേജ് ഓഫീസിന്റേയും, കാനറ ബാങ്കിന്റേയും പടി കയറി ഇറങ്ങിയിട്ടും ധനസഹായം ഇവര്‍ക്ക് കിട്ടാക്കനിയാവുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പുതു ചരിത്രമെഴുതി ഇന്ത്യ! വനിതാ ലോകകപ്പ് കിരീടം സ്വന്തം; ഹര്‍മന്‍പ്രീതും പോരാളികളും ലോകത്തിന്റെ നെറുകയില്‍

'വെള്ളാപ്പള്ളി ശീനാരായണ ഗുരുവിനെ പഠിക്കണം, എന്നാല്‍ നന്നാകും'

രണ്ടു ദിവസത്തെ സന്ദര്‍ശനം; ഉപരാഷ്ട്രപതി സി പി രാധാകൃഷ്ണന്‍ ഇന്നു കേരളത്തിലെത്തും

ഇന്ന് വലിയ ഭാ​ഗ്യമുള്ള ദിവസം; ഈ നക്ഷത്രക്കാർക്ക് യാത്രകൾ ​ഗുണകരം

ജോലി, സാമ്പത്തികം, പ്രണയം; ഈ ആഴ്ച നിങ്ങള്‍ക്കെങ്ങനെ എന്നറിയാം

SCROLL FOR NEXT