Kerala

വിതുര കേസില്‍ ജഗതിയെ വേട്ടയാടിയത് ഓര്‍ക്കണമെന്ന് സിദ്ദിഖ്

നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെതിരെ നടക്കുന്ന കുറ്റപ്പെടുത്തലുകള്‍ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടാണ് സിദ്ദിഖ് വിതുര കേസ് ചൂണ്ടിക്കാട്ടിയത്

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: വിതുര പെണ്‍ വാണിഭ കേസില്‍ ജഗതി ശ്രീകുമാറിനെ വേട്ടയാടിയിരുന്നുവെന്ന് ഓര്‍മിപ്പിച്ച് നടന്‍ സിദ്ദിഖ്. നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെതിരെ നടക്കുന്ന കുറ്റപ്പെടുത്തലുകള്‍ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടാണ് സിദ്ദിഖ് വിതുര കേസ് ചൂണ്ടിക്കാട്ടിയത്.

വിതുര കേസുമായി ബന്ധപ്പെട്ട് ജഗതി ശ്രീകുമാറിനെതിരെ ഒട്ടേറെ ആരോപണങ്ങള്‍ ഉയര്‍ന്നു. പലരു അദ്ദേഹത്തെ കുറ്റപ്പെടുത്തി രംഗത്തുവന്നു. എന്നാല്‍ കോടതി അദ്ദേഹത്തെ വെറുതെ വിടുകയായിരുന്നു. കോടതി കുറ്റക്കാരെന്നു കണ്ടെത്തുമ്പോള്‍ മാത്രമാണ് ഒരാള്‍ കുറ്റവാളിയാവുന്നത്. അതുവരെ ആരെയും കുറ്റക്കാരെന്നു വിധിക്കാതിരിക്കുകയാണ് വേണ്ടതെന്ന് സിദ്ദിഖ് പറഞ്ഞു.

നടിക്കു നേരെയുണ്ടായ ആക്രമണത്തില്‍ സിനിമാ രംഗത്തുള്ളവര്‍ക്കു വിഷമമുണ്ട്. അതുപോലെ തന്നെ ദിലീപിനു നേരെ ആരോപണങ്ങള്‍ ഉയരുന്നതിലും വിഷമിക്കുന്നവരാണ് സിനിമാ രംഗത്തുള്ളവര്‍. ഇത്തരമൊരു ആരോപണം ആര്‍ക്കുനേരെയും ഉയരാം. പള്‍സര്‍ സുനി ആരുടെ പേരും പറയാം. അതിലെല്ലാം വ്യക്തത വരുന്നതുവരെ കുറ്റപ്പെടുത്തലുകള്‍ ഒഴിവാക്കണമെന്ന് സിദ്ദിഖ് പറഞ്ഞു.

നടി ആക്രമിക്കപ്പെട്ടത് ഒരു ക്രമസമാധാന പ്രശ്‌നമാണ്. അതില്‍ അമ്മയ്ക്ക് ഒന്നും ചെയ്യാനില്ല. അമ്മ ഇടപെടുന്നില്ലേ എന്നു ചോദിക്കുന്നവര്‍ എങ്ങനെയാണ് ഇടപെടേണ്ടത് എന്നു പറയണമെന്ന് സിദ്ദിഖ് അഭിപ്രായപ്പെട്ടു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം

മഴക്കെടുതി: പരീക്ഷയെഴുതാൻ വീണ്ടും അവസരം നല്‍കുമെന്ന് പിഎസ് സി; ബീറ്റ് ഫോറസ്റ്റ് ഓഫീസർ പരീക്ഷയും മാറ്റി

ദുരിതപ്പെയ്ത്തിൽ മുങ്ങി കേരളം, മഴക്കെടുതിയിൽ മരണസംഖ്യ ഉയരുന്നു; കെ എ രതീഷ് പുറത്തേക്ക്?; ബോക്സിങ്ങിൽ ഇരട്ട സ്വർണം; ഇന്നത്തെ 5 പ്രധാന വാർത്തകൾ

'അച്ഛനെ താരമാക്കിയതും കുടുംബത്തിന് അന്നം തരുന്നതും മലയാളമാണെന്ന് മറക്കണ്ട'; വിസ്മയ മാതൃഭാഷയെ അപമാനിച്ചെന്ന് വിമര്‍ശനം