Kerala

വിദ്യാര്‍ത്ഥികള്‍ക്ക് നേരെ സിഐയുടെ അസഭ്യവര്‍ഷം; മുഖ്യമന്ത്രിക്ക് പരാതി; ഉപദേശിക്കുകയാണ് ചെയ്തതെന്ന് സിഐ 

തങ്ങള്‍ കോളജില്‍ കഞ്ചാവ് കൃഷി നടത്തുന്നവരാണെന്ന് സിഐ പറഞ്ഞതായും അച്ഛനേയും അമ്മയേയും തെറിവിളിച്ചതായും വിദ്യാര്‍ത്ഥികള്‍ പറഞ്ഞു

Author : സമകാലിക മലയാളം ഡെസ്ക്

തൊടുപുഴ: കേസിന്റെ ഭാഗമായി വിളിച്ചുവരുത്തിയ കോളജ് വിദ്യാര്‍ത്ഥികളെ മാതാപിതാക്കള്‍ക്ക് മുന്നില്‍വെച്ച് സിഐ അസഭ്യം പറഞ്ഞതായും ഭീഷണിപ്പെടുത്തിയതായും പരാതി. തൊടുപുഴ സിഐ ശ്രീമോനെതിരെ അല്‍ അസര്‍ കോളജിലെ വിദ്യാര്‍ത്ഥികളാണ് മുഖ്യമന്ത്രിക്കും പൊലീസ് കംപ്ലെയിന്റ് അതോറിറ്റി ചെയര്‍മാനും യുവജന കമ്മീഷനും ഡിജിപ്പിക്കും ഇടുക്കി എസ്പിക്കും പരാതി നല്‍കിയിരിക്കുന്നത്. 

കോളജിന് സമീപം തങ്ങളെ ചില സാമൂഹ്യ വിരുദ്ധര്‍ ചേര്‍ന്ന് മര്‍ദ്ദിക്കുകയും ഇതിന്റെ പേരില്‍ തൊടുപുഴ പൊലീസ് കേസെടുത്തിരുന്നതായും കേസിന്റെ ഭാഗമായി പിന്നീട് സ്റ്റേഷനില്‍ ഹാജരായപ്പോഴാണ് തങ്ങളെ മാതാപിതാക്കളുടെ മുന്നില്‍ വെച്ച് അസഭ്യം പറയുകയും ഭീഷണിപ്പെടുകയും ചെയ്തതെന്ന് പരാതിക്കാരായ വിദ്യാര്‍ത്ഥികള്‍ പറയുന്നു. അമല്‍ വി നായര്‍,ആകാശ് സാജു എന്നിവരാണ് പരാതി നല്‍കിയിരിക്കുന്നത്. 
തങ്ങള്‍ കോളജില്‍ കഞ്ചാവ് കൃഷി നടത്തുന്നവരാണെന്ന് സിഐ പറഞ്ഞതായും അച്ഛനേയും അമ്മയേയും തെറിവിളിച്ചതായും വിദ്യാര്‍ത്ഥികള്‍ സമകാലിക മലയാളത്തോട് പറഞ്ഞു.

സിഐയ്‌ക്കെതിരെ വിദ്യാര്‍ത്ഥികള്‍ നല്‍കിയ പരാതി

സാമൂഹ്യവിരുദ്ധരായ അക്രമികള്‍ക്കെതിരെ പൊലീസ് നടപടിയൊന്നും സ്വീകരിച്ചില്ലെന്നും മുമ്പും വിദ്യാര്‍ത്ഥികള്‍ക്കെതിരെ സിഐ ആക്രമണം നടത്തിയിട്ടുണ്ടെന്നും എസ്എഫ്‌ഐ തൊടുപുഴ ഏര്യ സെക്രട്ടറി ബാദുഷ പറയുന്നു. വിദ്യാര്‍ത്ഥികള്‍ക്കെതിരെ നടന്ന ആക്രമണത്തില്‍ പ്രതിഷേധിച്ച് എസ്എഫ്‌ഐ കഴിഞ്ഞ ദിവസം പ്രതിഷേധ പ്രകടനം സംഘടിചിപ്പിച്ചിരുന്നു. 

മുമ്പ് യുഡിഎഫ് പ്രവര്‍ത്തകര്‍ തൊടുപുഴയില്‍ പ്രതിഷേധം നടത്തിയപ്പോള്‍ ആള്‍ക്കൂട്ടത്തിന് നേരെ തോക്കെടുത്തുവെന്ന പേരില്‍ കുപ്രസിദ്ധിയാജിര്‍ച്ച പൊലീസ് ഓഫീസറാണ് ശ്രീമോന്‍.അതിന് ശേഷം നേതാക്കളെ സാമൂഹ്യ മാധ്യമങ്ങളിലൂടെ വ്യക്തിഹത്യ നടത്താന്‍ ശ്രമിച്ചുവെന്ന പേരില്‍ ശ്രീമോനെതിരെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കേസ് കൊടുത്തിരുന്നു. 

എന്നാല്‍ താന്‍ അസഭ്യം പറഞ്ഞിട്ടില്ലെന്നും കേസില്‍ ജാമ്യമെടുക്കാന്‍ വന്ന വിദ്യാര്‍ത്ഥികളെ ഉപദേശിക്കുക മാത്രമാണ് ചെയ്തതെന്നും സിഐ സമകാലിക മലയാളത്തോട് പറഞഞു. കോളജിന് മുന്നില്‍ വിദ്യാര്‍ത്ഥികളും നാട്ടുകാരും തമ്മില്‍ സംഘര്‍ഷം ഉണ്ടായിരുന്നു, പൊലീസ് രണ്ട് വിഭാഗത്തിനെതിരേയും കേസെടുത്തു, ജാമ്യം എടുക്കാന്‍ വന്ന കുട്ടികളെ നന്നാകാന്‍ വേണ്ടി ഉപദേശിക്കുക മാത്രമാണ് ചെയ്തത്. സിഐ പറഞ്ഞു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കളി തീർന്നു, വേ​ഗം രാജ്യം വിടണം'; ഇറാൻ ടീമിനോട് അമേരിക്ക; 'ക്രൂരതയെന്ന്' പരിശീലകൻ

'ഇത്തവണ ഇം​ഗ്ലണ്ട് ലോകകപ്പ് നേടും; ഇന്ത്യയും കളിക്കും പക്ഷേ, 2034 വരെ കാത്തിരിക്കണം'; ജോ പോൾ അഞ്ചേരി

'ഇന്ദ്രന്‍സേട്ടന്‍ എന്റെ ചങ്കാണ്; ഈ കഥാപാത്രം ആര്യ ചെയ്യണമെന്നത് എന്റെ ശാഠ്യം'; അനന്തന്‍ കാട് ട്രെയ്‌ലര്‍ ലോഞ്ചില്‍ മുരളി ഗോപി

പൂവമ്പഴത്തിന് പകരമാവില്ല ഓറഞ്ച്! ലൈംഗിക ശേഷി വർധിപ്പിക്കുന്ന ഭക്ഷണങ്ങൾ

ആദ്യ കളി ദയനീയമായി തോറ്റു, ലോകകപ്പിൽ ടുണീഷ്യ കോച്ചിന്റെ പണി പോയി! പകരക്കാരൻ അർജന്റീനയെ വീഴ്ത്തിയ ഹെർവ് റെനാർഡ്

SCROLL FOR NEXT