Kerala

വിമാന ടിക്കറ്റ് നിരക്ക് അഞ്ച് ഇരട്ടിയായി ഉയര്‍ന്നു; പെരുന്നാള്‍ ലക്ഷ്യം വെച്ച് വിമാനകമ്പനികള്‍; നട്ടം തിരിഞ്ഞ് ഉപഭോക്താക്കള്‍

ഒരാഴ്ച മുമ്പുവരെ പതിനൊന്നായിരം രൂപയ്ക്ക് ദുബായില്‍ നിന്ന് നെടുമ്പാശേരിയിലേക്ക് കിട്ടിയിരുന്ന ടിക്കറ്റുകള്‍ക്കെല്ലാം അടുത്തമാസം ആദ്യത്തോടെ അരലക്ഷത്തിലേറെ രൂപയാണ് നിരക്ക്

സമകാലിക മലയാളം ഡെസ്ക്

പെരുന്നാള്‍ അടുത്തതോടെ വിമാനടിക്കറ്റ് നിരക്ക് കുത്തനെ ഉയര്‍ത്തി വിമാനകമ്പനികള്‍. അഞ്ച് ഇരട്ടിയോളമാണ് നിരക്ക് വര്‍ധിച്ചിരിക്കുന്നത്. പെരുന്നാള്‍ അടുത്തതും കേരളത്തില്‍ സ്‌കൂള്‍ അവധിക്കാലം അവസാനിക്കാറായതുമാണ് ഉപഭോക്താക്കളെ പിഴിയാനുള്ള അവസരമായി വിമാനകമ്പനികള്‍ എടുത്തത്. 

സാധാരണ നിരക്കിനേക്കാള്‍ എണ്‍പത് ശതമാനം വരെയാണ് വര്‍ധനവുണ്ടായിരിക്കുന്നത്. ഒരാഴ്ച മുമ്പുവരെ പതിനൊന്നായിരം രൂപയ്ക്ക് ദുബായില്‍ നിന്ന് നെടുമ്പാശേരിയിലേക്ക് കിട്ടിയിരുന്ന ടിക്കറ്റുകള്‍ക്കെല്ലാം അടുത്തമാസം ആദ്യത്തോടെ അരലക്ഷത്തിലേറെ രൂപയാണ് നിരക്ക്. തിരുവനന്തപുത്തേയും കോഴിക്കോടേയും സ്ഥിതി വ്യത്യസ്തമല്ല. നിരക്ക് കുത്തനെ ഉയര്‍ന്നത് ആയിരക്കണക്കിന് യാത്രക്കാതെയാണ് പ്രതിസന്ധിയിലാക്കിയിരിക്കുന്നത്. മാത്രമല്ല പല വിമാനങ്ങളിലും ടിക്കറ്റും ലഭ്യമല്ല. 

ഫ്‌ലൈ ദുബായ് വിമാനത്തില്‍ ജൂണ്‍ ഒന്‍പതിന് കൊച്ചി-ദുബായ് യാത്രയ്ക്ക് ഒരാള്‍ക്ക് 32,000 രൂപയാണ് നിരക്ക്. ജെറ്റ് എയര്‍വേസ് വിമാനങ്ങള്‍ സര്‍വീസ് നിര്‍ത്തിയതും കേരളത്തിലേക്കുള്ള സീറ്റുകളില്‍ വലിയ കുറവ് വരുത്തിയിട്ടുണ്ട്. ടിക്കറ്റ് നിരക്ക് ഉയര്‍ന്നതിനാല്‍ അഞ്ച് ദിവസത്തിലേറെ അവധി ലഭിച്ചിട്ടും പലരും യാത്ര ഒഴിവാക്കി.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രാഷ്ട്രീയ വിമര്‍ശനം ആകാം, വ്യക്തിപരമായ അധിക്ഷേപം പാടില്ല; പിഎംഎ സലാമിനെ തള്ളി ലീഗ് നേതൃത്വം

പ്രണവിനെ കണ്ട് എഴുതിയ കഥാപാത്രം; നെഗറ്റീവ് ഷെയ്ഡ് ചെയ്യാന്‍ അദ്ദേഹവും കാത്തിരിക്കുകയായിരുന്നു; രാഹുല്‍ സദാശിവന്‍

ശബരിമലയിലെ സ്വര്‍ണപ്പാളി ഉണ്ണികൃഷ്ണന്‍ പോറ്റി വിറ്റത് 15 ലക്ഷം രൂപയ്ക്ക്?; എസ്‌ഐടിക്ക് നിര്‍ണായക മൊഴി

ലക്ഷ്യത്തിലെത്താന്‍ ഇനിയും ദൂരങ്ങള്‍ താണ്ടാനുണ്ട്, 'നവ കേരള'ത്തിന്റെ ഭാവിയില്‍ കിഫ്ബി നിര്‍ണായകം; കെ എം എബ്രഹാം

50 രൂപ പ്രതിഫലം കൊണ്ട് താജ്മഹൽ കാണാൻ പോയ ചെറുപ്പക്കാരൻ! ഇന്ന് അതിസമ്പന്നൻ; കഠിനാധ്വാനത്തിലൂടെ ഷാരുഖ് പടുത്തുയർത്തിയ സാമ്രാജ്യം

SCROLL FOR NEXT