Kerala

വിളിച്ചിട്ടില്ലെന്ന് തന്ത്രി പറഞ്ഞെങ്കില്‍ അതാണ് ശരി; 'നിയമോപദേശ'ത്തില്‍ മലക്കം മറിഞ്ഞ് ശ്രീധരന്‍പിള്ള

വിളിച്ചിട്ടില്ലെന്ന് തന്ത്രി പറഞ്ഞെങ്കില്‍ അതാണ് ശരി - 'നിയമോപദേശ'ത്തില്‍ മലക്കം മറിഞ്ഞ് ശ്രീധരന്‍പിള്ള

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: ശബരിമല തന്ത്രി വിളിച്ചെന്ന നിലപാട് മാറ്റി ബിജെപി അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍പിള്ള. വിളിച്ചിട്ടില്ലെന്ന് തന്ത്രി പറഞ്ഞെങ്കില്‍ അതാണ് ശരിയെന്നും ശ്രീധരന്‍പിള്ള പറഞ്ഞു. തന്ത്രി എന്നല്ല തന്ത്രി കുടുംബത്തിലെ ആരോ വിളിച്ചെന്നാണ് ഉദ്ദേശിച്ചത്. ആരാണ് വിളിച്ചതെന്ന് ഓര്‍മ്മയില്‍ ഇല്ലെന്നും ശ്രീധരന്‍പിള്ള പറഞ്ഞു. 

കോഴിക്കോട് യുവമോര്‍ച്ചാ പ്രസംഗത്തിനിടെയായിരുന്നു ശ്രീധരന്‍പിളളയുടെ വിവാദ പ്രസംഗം. ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചാല്‍ നട അടക്കുമെന്ന പരാമര്‍ശത്തിന് മുന്‍പായി തന്ത്രി തന്നെ വിളിച്ചിരുന്നെന്നും നിയമോപദേശം തേടിയെന്നുമാണ് ശ്രീധരന്‍പിള്ള പറഞ്ഞത്. ഇതിനെതിരെ മുഖ്യമന്ത്രിയുള്‍പ്പടെയുള്ള ആളുകള്‍ രംഗത്തെത്തിയിരുന്നു. ഇക്കാര്യത്തില്‍ ആദ്യമൊന്നുവിശദീകരിക്കാന്‍ ശ്രീധരന്‍പിള്ള തയ്യാറായിരുന്നില്ല. എന്നാല്‍ ശ്രീധരന്‍പിള്ളയില്‍ നിന്ന് നിയമോപദേശം തേടിയിട്ടില്ലെന്ന് തന്ത്രി ദേവസ്വം ബോര്‍ഡില്‍ നിലപാട് വ്യക്തമാക്കിയതിന് പിന്നാലെയാണ് ബിജെപി അധ്യക്ഷന്റെ നിലപാട് മാറ്റം
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഭ്രാന്താലയം' ആയിരുന്ന കേരളം മാനവാലയമായി, കിഫ്ബിയുടെ പ്രസക്തി ഗൗരവമായി ആലോചിക്കണമെന്ന് മുഖ്യമന്ത്രി

സഭയ്ക്ക് നീതി ഉറപ്പാക്കി തരുന്ന ഭരണാധികാരികള്‍ വിലമതിക്കപ്പെടും, കൂടെ നിന്നവരെ മറക്കില്ല: യാക്കോബായ സഭ അധ്യക്ഷന്‍

കേരളത്തിന് എസ്എസ്എ ഫണ്ട് ലഭിച്ചു; ആദ്യ ഗഡുവായി കിട്ടിയത് 92.41 കോടി രൂപ

പ്ലാസ്റ്റിക് സർജൻ, അസിസ്റ്റ​ന്റ് പ്രൊഫസ‍ർ തുടങ്ങി തിരുവനന്തപുരത്ത് വിവിധ ഒഴിവുകൾ

ഇന്ത്യക്കാര്‍ പല്ലു തേക്കുന്നില്ലേ? കോള്‍ഗേറ്റ് വില്‍പന കുത്തനെ ഇടിഞ്ഞു, വിചിത്ര വാദവുമായി കമ്പനി

SCROLL FOR NEXT