Kerala

വിവാഹത്തിന് മാതാപിതാക്കളുടെ സമ്മതം വേണമെന്ന് ഹൈക്കോടതി

സേലത്തെ ഹോമിയോ കോളജില്‍ പഠിക്കാന്‍ പോയ മകളെ ഒപ്പമുള്ള ചിലര്‍ നിര്‍ബന്ധിച്ചു മതം മാറ്റിയെന്നും മകളെ തിരിച്ചുകിട്ടണമെന്നും ആവശ്യപ്പെട്ടു വൈക്കം സ്വദേശിയായ പിതാവ് അശോകന്‍ നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്.

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട കാര്യമെന്ന നിലയില്‍ വിവാഹം മാതാപിതാക്കളുടെ പൂര്‍ണ്ണ പങ്കാളിത്തത്തോടെ തീരുമാനിക്കണമെന്ന് ഹൈക്കോടതി. സേലത്തെ ഹോമിയോ കോളജില്‍ പഠിക്കാന്‍ പോയ മകള്‍ അഖിലയെ ഒപ്പമുള്ള ചിലര്‍ നിര്‍ബന്ധിച്ചു മതം മാറ്റിയെന്നും മകളെ തിരിച്ചുകിട്ടണമെന്നും ആവശ്യപ്പെട്ടു വൈക്കം സ്വദേശിയായ പിതാവ് അശോകന്‍ നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്.  

മാതാപിതാക്കളുടെ അനുമതിയില്ലാതെ നിര്‍ബന്ധിച്ചു മതം മാറ്റിയെന്നാരോപിച്ച് നല്‍കിയ ഹര്‍ജി പരിഗണിച്ച് മകളുടെ വിവാഹം അസാധുവാക്കി മാതാപിതാക്കളുടെ കൂടെ വിട്ടയയ്ക്കുകയാണ് കോടതി ചെയ്തത്. യുവതിയെ സൈനബ എന്ന സ്ത്രീയും ഭര്‍ത്താവുമാണ് ഷഫീന്‍ എന്ന യുവാവിന് വിവാഹം ചെയ്തു നല്‍കിയത്. യുവതിയുടെ വിവാഹം ഉപായത്തിലുള്ളതാണെന്നു കരുതേണ്ടി വരും. ഇതനുവദിക്കാനാവില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

ഈ കേസ് അന്വേഷിച്ചിരുന്നത് പെരിന്തല്‍മണ്ണ പോലീസ് സ്‌റ്റേഷനിലായിരുന്നു. പോലീസ് സ്‌റ്റേഷനിലെ ഉദ്യോഗസ്ഥന്റെ ഭാഗത്തു നിന്ന് എന്തെങ്കിലും വീഴ്ച പറ്റിയിട്ടുണ്ടോ എന്ന് ഡിജിപി അന്വേഷിക്കണമെന്നും ആവശ്യമെങ്കില്‍ വകുപ്പുതല നടപടിയെടുക്കണമെന്നും കോടതി നിര്‍ദേശിച്ചു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ചിരിച്ചും ചിന്തിപ്പിച്ചും മലയാളത്തിന്റെ സ്വന്തം ശ്രീനി'; നടന്‍ ശ്രീനിവാസന്‍ അന്തരിച്ചു

38 റണ്‍സിനിടെ അവസാന 6 വിക്കറ്റുകള്‍ വീഴ്ത്തി ഇംഗ്ലണ്ട്; ജയത്തിലേക്ക് ഇനി വേണ്ടത് 325 റൺസ്

ചർമം തിളങ്ങാനുള്ള വഴിയാണോ തിരയുന്നത്? എങ്കിൽ ഇതൊന്നു പരീക്ഷിക്കൂ, ഫലം ഉറപ്പ്

'കാലത്തിന്റെ അക്കരെ അക്കരെ അക്കരെ നിന്നും ഇനിയും സിനിമാ ലോകത്തിന് ആ മഹാപ്രതിഭ നിത്യ പ്രചോദനമാകും'

'പറയാനെന്തോ ബാക്കി വച്ച് ശ്രീനിവാസന്‍ മടങ്ങി, ഏത് കാലത്തും പുനര്‍വായിക്കേണ്ട എഴുത്ത്': ബി ഉണ്ണികൃഷ്ണന്‍

SCROLL FOR NEXT