Kerala

വിശദീകരണം തൃപ്തികരം; കെവിന്‍ വധക്കേസില്‍ സസ്പെന്‍ഷനിലായിരുന്ന എസ് ഐ ഷിബുവിനെ തിരിച്ചെടുത്തു 

പിരിച്ചുവിടാൻ നോട്ടീസ് നൽകിയതിന് ശേഷമാണ് തിരിച്ചെുടുത്തത്

Author : സമകാലിക മലയാളം ഡെസ്ക്

കോട്ടയം: കെവിന്‍ വധക്കേസില്‍ സസ്പെന്‍ഷനിലായിരുന്ന എസ് ഐ ഷിബുവിനെ സര്‍വ്വീസില്‍ തിരിച്ചെടുത്തു. പിരിച്ചുവിടാൻ നോട്ടീസ് നൽകിയതിന് ശേഷമാണ് തിരിച്ചെടുത്തത്. ഷിബു ഗാന്ധിനഗർ എസ് ഐ ആയിരിക്കെയാണ് കെവിൻ കൊല്ലപ്പെട്ടത്. 

ഔദ്യോഗിക കൃത്യവിലോപത്തിനാണ് ഷിബുവിനെ പിരിച്ചുവിടാൻ നോട്ടീസ് നൽകിയത്. എന്നാൽ ഇതിന് ഷിബു നൽകിയ വിശദീകരണം പരിശോധിച്ചശേഷം തിരിച്ചെടുക്കാൻ തിരുമാനിക്കുകയായിരുന്നു. കൊച്ചി റെയ്ഞ്ച് ഐജിയാണ് ഷിബുവിനെ സർവ്വീസിൽ തിരികെയെടുത്തത്. 

ഷിബുവിന് ചുമതല നൽകുന്ന കാര്യത്തിൽ എസ്പി ആണ് തിരുമാനമെടുക്കേണ്ടത്. എന്നാൽ ഷിബുവിനെ കോട്ടയത്ത് നിയമിക്കരുതെന്നും മറ്റേതെങ്കിലും ജില്ലയില്‍ നിയമിക്കണമെന്നുംകോട്ടയം എസ്പി ഐജിയോട് ആവശ്യപ്പെട്ടുകഴിഞ്ഞു.

കെവിൻ വധത്തിൽ പൊലീസുകാര്‍ ഗുരുതരമായ വീഴ്ച വരുത്തിയെന്ന് ചൂണ്ടിക്കാട്ടി ഐജി വിജയ് സാക്കറെ തയ്യാറാക്കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി സ്വീകരിക്കാൻ തിരുമാനിച്ചിരുന്നത്.  കെവിനെ തട്ടിക്കൊണ്ടുപോയ വിവരം രാവിലെ ആറു മണിക്ക് എസ്‌ഐയെ അറിയിച്ചെങ്കിലും വൈകുന്നേരം എട്ടുമണിക്കാണ് അന്വേഷണം ആരംഭിച്ചത്. മുഖ്യമന്ത്രി, ഐജി,എസ്പി എന്നിവരുടെ നിര്‍ദേശം എസ്‌ഐ അവഗണിച്ചെന്നും റിപ്പോർട്ടിൽ പറയുന്നു.  കേസിലെ പ്രധാനപ്രതിയായ ഷാനു ചാക്കോയില്‍ നിന്ന് കൈക്കൂലി വാങ്ങി അന്വേഷണം വൈകിപ്പിച്ചുവെന്നാണ് പൊലീസ് ഉദ്യോ​ഗസ്ഥർക്കെതിരെയുള്ള പ്രധാന ആരോപണം. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT