Kerala

വിശദീകരണം തൃപ്തികരം; കെവിന്‍ വധക്കേസില്‍ സസ്പെന്‍ഷനിലായിരുന്ന എസ് ഐ ഷിബുവിനെ തിരിച്ചെടുത്തു 

പിരിച്ചുവിടാൻ നോട്ടീസ് നൽകിയതിന് ശേഷമാണ് തിരിച്ചെുടുത്തത്

സമകാലിക മലയാളം ഡെസ്ക്

കോട്ടയം: കെവിന്‍ വധക്കേസില്‍ സസ്പെന്‍ഷനിലായിരുന്ന എസ് ഐ ഷിബുവിനെ സര്‍വ്വീസില്‍ തിരിച്ചെടുത്തു. പിരിച്ചുവിടാൻ നോട്ടീസ് നൽകിയതിന് ശേഷമാണ് തിരിച്ചെടുത്തത്. ഷിബു ഗാന്ധിനഗർ എസ് ഐ ആയിരിക്കെയാണ് കെവിൻ കൊല്ലപ്പെട്ടത്. 

ഔദ്യോഗിക കൃത്യവിലോപത്തിനാണ് ഷിബുവിനെ പിരിച്ചുവിടാൻ നോട്ടീസ് നൽകിയത്. എന്നാൽ ഇതിന് ഷിബു നൽകിയ വിശദീകരണം പരിശോധിച്ചശേഷം തിരിച്ചെടുക്കാൻ തിരുമാനിക്കുകയായിരുന്നു. കൊച്ചി റെയ്ഞ്ച് ഐജിയാണ് ഷിബുവിനെ സർവ്വീസിൽ തിരികെയെടുത്തത്. 

ഷിബുവിന് ചുമതല നൽകുന്ന കാര്യത്തിൽ എസ്പി ആണ് തിരുമാനമെടുക്കേണ്ടത്. എന്നാൽ ഷിബുവിനെ കോട്ടയത്ത് നിയമിക്കരുതെന്നും മറ്റേതെങ്കിലും ജില്ലയില്‍ നിയമിക്കണമെന്നുംകോട്ടയം എസ്പി ഐജിയോട് ആവശ്യപ്പെട്ടുകഴിഞ്ഞു.

കെവിൻ വധത്തിൽ പൊലീസുകാര്‍ ഗുരുതരമായ വീഴ്ച വരുത്തിയെന്ന് ചൂണ്ടിക്കാട്ടി ഐജി വിജയ് സാക്കറെ തയ്യാറാക്കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി സ്വീകരിക്കാൻ തിരുമാനിച്ചിരുന്നത്.  കെവിനെ തട്ടിക്കൊണ്ടുപോയ വിവരം രാവിലെ ആറു മണിക്ക് എസ്‌ഐയെ അറിയിച്ചെങ്കിലും വൈകുന്നേരം എട്ടുമണിക്കാണ് അന്വേഷണം ആരംഭിച്ചത്. മുഖ്യമന്ത്രി, ഐജി,എസ്പി എന്നിവരുടെ നിര്‍ദേശം എസ്‌ഐ അവഗണിച്ചെന്നും റിപ്പോർട്ടിൽ പറയുന്നു.  കേസിലെ പ്രധാനപ്രതിയായ ഷാനു ചാക്കോയില്‍ നിന്ന് കൈക്കൂലി വാങ്ങി അന്വേഷണം വൈകിപ്പിച്ചുവെന്നാണ് പൊലീസ് ഉദ്യോ​ഗസ്ഥർക്കെതിരെയുള്ള പ്രധാന ആരോപണം. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അവളെ നടുവിന് ചവിട്ടി പുറത്തിട്ടു, എന്നെയും വലിച്ച് പുറത്തിടാന്‍ ശ്രമിച്ചു'; അതിക്രമത്തിന്റെ നടുക്കം മാറാതെ സുഹൃത്ത്

51 കോടി പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ, ലോക ചാംപ്യന്മാരായ വനിതാ ടീമിന് കിട്ടുക 123 കോടി

ഓട്ടോയില്‍ കയറിയ സ്ത്രീയുടെ മുഖത്ത് പെപ്പര്‍ സ്പ്രേ അടിച്ച് മാല പൊട്ടിക്കാന്‍ ശ്രമം; രണ്ടു പേര്‍ അറസ്റ്റില്‍

'ഞാനല്ല അതു ബംഗാളിയാണ്'; ഒടുവില്‍ കുറ്റം സമ്മതിച്ച് പ്രതി, വാതില്‍ക്കല്‍ നിന്നും മാറാത്തതിന്റെ ദേഷ്യത്തില്‍ ചവിട്ടിയെന്ന് മൊഴി

ശബരിമല സ്വര്‍ണക്കൊള്ള; മുന്‍ ദേവസ്വം പ്രസിഡന്റ് എന്‍ വാസുവിനെ ചോദ്യം ചെയ്ത് എസ്‌ഐടി

SCROLL FOR NEXT