Kerala

വീട് മുങ്ങി വിനീത് ക്യാമ്പില്‍ എത്തി, കാക്കി അണിഞ്ഞ് സൂര്യയും; ദുരിതാശ്വാസ ക്യാമ്പിലെ പ്രണയത്തിന് സാഫല്യം

ആ കണ്ടുമുട്ടലിന് ഒരു വര്‍ഷം പൂര്‍ത്തിയാവുമ്പോള്‍ സൂര്യയെ തന്റെ ജീവിതസഖിയാക്കിയിരിക്കുകയാണ് വിനീത്

Author : സമകാലിക മലയാളം ഡെസ്ക്

ആലുവ; കഴിഞ്ഞ വര്‍ഷം ഇതേസമയത്താണ് വിനീതും സൂര്യയും കണ്ടുമുട്ടിയത്. മഹാപ്രളയത്തില്‍ വീടു മുങ്ങി വീട്ടുകാര്‍ക്കൊപ്പം ദുരിതാശ്വാസ ക്യാമ്പില്‍ എത്തിയതായിരുന്നു വിനീത്. അതേ ക്യാമ്പില്‍ എആര്‍ ക്യാമ്പില്‍ നിന്ന് സേവന ദൗത്യവുമായാണ് സൂര്യ എത്തിയത്. ആ കണ്ടുമുട്ടലിന് ഒരു വര്‍ഷം പൂര്‍ത്തിയാവുമ്പോള്‍ സൂര്യയെ തന്റെ ജീവിതസഖിയാക്കിയിരിക്കുകയാണ് വിനീത്. 

ആലുവ അശോകപുരം കാരിക്കോളില്‍ സോമന്റെയും വിനോദിനിയുടേയും മകന്‍ വിനീതും പാലക്കാട് ചന്ദ്രനഗറില്‍ രാജന്റേയും സുലോചനയുടേയും മകള്‍ സൂര്യയുടേയും ക്യാമ്പിലെ പ്രണയമാണ് പൂവണിഞ്ഞത്. കഴിഞ്ഞ വര്‍ഷം അശോകപുരം സെന്റ് ഫ്രാന്‍സിസ് ഡി അസീസി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പില്‍വെച്ചാണ് ഇരുവരും കണ്ടുമുട്ടുന്നത്.

വീട്ടില്‍ വെള്ളം കയറിയതിനെ തുടര്‍ന്നാണ് വിനീത് ക്യാമ്പില്‍ എത്തിയത്. ഒരു ദിവസത്തിന് ശേഷം രക്ഷിതാക്കള്‍ ബന്ധുവിന്റെ വീട്ടിലേക്ക് മാറിയെങ്കിലും വിനീത് സേവന പ്രവര്‍ത്തനങ്ങളുമായി ക്യാമ്പില്‍ തുടര്‍ന്നു. ഈ സമയത്താണ് ഇതേ ക്യാമ്പിലേക്ക് സൂര്യയും എത്തുന്നത്. ഒരു വര്‍ഷം നീണ്ട പ്രണയത്തിന് ശേഷം

കഴിഞ്ഞ ദിവസമാണ് അശോകപുരം മഹാദേവ ക്ഷേത്രത്തില്‍ വെച്ച് ഇരുവരും വിവാഹിതരായത്. കൊച്ചിയില്‍ എന്‍ട്രന്‍സ് പരിശീലന സ്ഥാപനത്തിലെ അധ്യാപകനാണ് വിനീത്. പാലക്കാട് എആര്‍ ക്യാമ്പില്‍ സിപിഒ ആണ് സൂര്യ. നവദമ്പതിമാര്‍ക്ക് ആശംസകള്‍ നേരുന്നതിന് അന്‍വര്‍ സാദത്ത് എംഎല്‍എയും ജനപ്രതിനിധികളും എത്തി. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അഞ്ചു പൈസ കൈയിലില്ല, കാശില്ലാതെ എന്തുകാര്യമാണ് നടക്കുക; സ്വകാര്യ നിക്ഷേപത്തെ പ്രോത്സാഹിപ്പിക്കുക തന്നെയാണ് നയം'

പേപ്പര്‍ ഒന്നിന് 4000 രൂപ, നീറ്റ് പുനഃപരീക്ഷയുടെ വ്യാജ ചോദ്യപേപ്പര്‍ ടെല​ഗ്രാം വഴി വില്‍പ്പന; 19 കാരന്‍ അറസ്റ്റില്‍

ജോലിക്ക് കയറിയ ആദ്യദിനം തന്നെ വൻ കവർച്ച; വിനോദസഞ്ചാരികളുടെ സ്വർണവും പണവും കവർന്ന തമിഴ്‌നാട് സ്വദേശി പിടിയിൽ

നഗരത്തിരക്കുകൾക്കിടയിൽ ഇനി കണ്ടൽക്കാടിന്റെ തണൽ; കാസർകോട് 'നഗരവനം' മൂന്ന് മാസത്തിനകം തുറക്കും

'ലോക്കര്‍ തുറക്കുമ്പോള്‍ വിസ്മയം ഉണ്ടോയെന്ന് നോക്കാമല്ലോ...?'; ഇഡി പരിശോധനയില്‍ പിണറായി വിജയന്‍