Kerala

വീണ്ടും കണ്ണന്താനം: കേരളത്തിലെ എംഎല്‍എമാരുടെയും എംപിമാരുടെയും പ്രധാന പണി കല്യാണവും മരണവും കൂടല്‍

ഡല്‍ഹിയില്‍ നിന്നു നാട്ടിലേയ്ക്ക് ഓടുന്നത് കല്യാണവും മരണവും കൂടാനാണെന്ന് കണ്ണന്താനം

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കേരളത്തില്‍ ഒരു തമാശ പോലും പറയാനാവാത്ത അവസ്ഥയാണെന്നും ഇനി ഒരു കാര്യത്തിലും അഭിപ്രായം പറയാനില്ലെന്നും പറഞ്ഞ കേന്ദ്ര മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം പുതിയ പ്രസ്താവനയുമായി രംഗത്ത്. കേരളത്തിലെ എം എല്‍ എമാരുടേയും എം പിമാരുടേയും പ്രധാന ജോലി കല്യാണവും  മരണവും കൂടലാണെന്ന് അല്‍ഫോന്‍സ് കണ്ണന്താനം പറഞ്ഞു. 

ഡല്‍ഹിയില്‍ നിന്നു നാട്ടിലേയ്ക്ക് ഓടുന്നത് കല്യാണവും മരണവും കൂടാനാണെന്ന് കണ്ണന്താനം തിരുവന്തപുരത്ത് പറഞ്ഞു. ജനങ്ങള്‍ക്ക് പ്രയോജനകരമായ കാര്യങ്ങള്‍ ചെയ്യാനുള്ള ശേഷി ജനപ്രതിനിധികള്‍ക്ക് ഉണ്ടാകണമെന്നും കണ്ണന്താനം പറഞ്ഞു. 

വകുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ അല്ലാതെ മറ്റൊരു കാര്യത്തിലും അഭിപ്രായം പറയാന്‍ താനില്ലെന്ന് അല്‍ഫോണ്‍സ് കണ്ണന്താനം ഏതാനും ദിവസം മുമ്പ് പറഞ്ഞിരുന്നു.  തമാശപോലും പറയാന്‍ പറ്റാത്ത അവസ്ഥയാണ് നിലവിലുള്ളത്. തന്റെ പല പ്രസ്താവനകളും മാധ്യമങ്ങള്‍ വിവാദമാക്കുകയായിരുന്നു. എന്ത് പറഞ്ഞാലും അതിനെ വളച്ചൊടിച്ച് പരിഹസിക്കുകയാണെന്നും കേന്ദ്രമന്ത്രി പറഞ്ഞു.

ബീഫ് നിയന്ത്രണത്തിനെക്കുറിച്ചും പെട്രോള്‍ വിലവര്‍ധനയെ ന്യായീകരിച്ചുകൊണ്ടുമുള്ള കണ്ണന്താനത്തിന്റെ പ്രസ്താവനയ്‌ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ നിരവധി ട്രോളുകളാണ് വന്നത്. ഇത് ചൂണ്ടിക്കാട്ടിയപ്പോഴാണ് ഇനി ഒരു കാര്യത്തിലും പ്രതികരിക്കാനില്ലെന്ന് മന്ത്രി വ്യക്തമാക്കിയത്.

ഇന്നത്തെ കാലാവസ്ഥയെന്താണ് എന്ന് ആരെങ്കിലും ചോദിച്ചാല്‍, ഇനി മുതല്‍ ടൂറിസം നല്ലതാണെന്ന് ആയിരിക്കും ഞാന്‍ പറയുക. തന്റെ വകുപ്പുമായി ബന്ധപ്പെട്ട വിഷയത്തില്‍ അല്ലാതെ മറ്റൊരു കാര്യത്തിലും വാ തുറക്കില്ലെന്നും കണ്ണന്താനം പറഞ്ഞു. കണ്ണന്താനത്തിന്റെ ഭാര്യ നടത്തിയ പരാമര്‍ശങ്ങളും സോഷ്യല്‍ മീഡിയയില്‍ ട്രോളുകളില്‍ നിറഞ്ഞിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT