Kerala

വീണ്ടും കണ്ണൂര്‍ ജില്ലാ സെക്രട്ടറി പദത്തിലെത്തുമോ?; വാര്‍ത്തകളോട് പ്രതികരിച്ച് പി ജയരാജന്‍

വീണ്ടും കണ്ണൂര്‍ ജില്ലാ സെക്രട്ടറി പദത്തിലെത്തുമോ?- വാര്‍ത്തകളോട് പ്രതികരിച്ച് പി ജയരാജന്‍

സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍: തെരഞ്ഞടുപ്പ് ഫലം വന്നതിന് ശേഷം താനുമായി ബന്ധപ്പെടുത്തി വ്യാജവാര്‍ത്തകള്‍ ചില കേന്ദ്രങ്ങള്‍ പ്രചരിപ്പിക്കുകയാണെന്ന് വടകരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി ജയരാജന്‍. സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് തിരിച്ചുവരാന്‍ ശ്രമം നടത്തുന്നതായും ഒരു സ്ഥാപനത്തിന്റെ ചെയര്‍മാന്‍ ആകുന്നു എന്നതരത്തിലാണ് വാര്‍ത്തകള്‍ പ്രചരിക്കുന്നത്. ഇത്തരം വാര്‍ത്തകളില്‍ അടിസ്ഥാനമില്ലെന്ന് പി ജയരാജന്‍ പറഞ്ഞു.

ജയരാജന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്

എന്നെ സംബന്ധിച്ചുള്ള ചില വാര്‍ത്തകള്‍ സാമൂഹ്യമാധ്യമങ്ങളില്‍ ബോധപൂര്‍വ്വം പ്രചരിപ്പിക്കുന്നതായ് മനസിലാക്കുന്നു.പാര്‍ട്ടി ജില്ലാ സെക്രട്ടറിയായി തിരിച്ചു വരുന്നതിന് അഭിപ്രായ രൂപീകരണം നടത്തുവാനുള്ള നിര്‍ദേശമാണ് പ്രചരിപ്പിക്കപ്പെടുന്നത്.രണ്ട് ദിവസം മുന്‍പേ എന്നെ പുതിയ ഒരു ചുമതല ഏല്‍പ്പിച്ചു എന്ന നിലയ്ക്കും ഒരു വ്യാജ വാര്‍ത്ത പ്രചരിച്ചിരുന്നു.

ഏതോ പാര്‍ട്ടി വിരുദ്ധ കേന്ദ്രങ്ങള്‍ ആസൂത്രണം ചെയ്തതും പാര്‍ട്ടി ബന്ധുക്കളിലും ജനങ്ങളിലും ആശയക്കുഴപ്പം ഉണ്ടാക്കാനുമുള്ള ബോധപൂര്‍വ്വമായ ശ്രമമാണ് ഇത്.ഇക്കാര്യം തിരിച്ചറിഞ്ഞു ജാഗ്രത പുലര്‍ത്തണമെന്ന് സഖാക്കളോടും സുഹൃത്തുക്കളോടും അഭ്യര്‍ത്ഥിക്കുന്നു.

ഏത് വാര്‍ത്തയും അതിന്റെ നിജസ്ഥിതി മനസിലാക്കി മാത്രമേ പ്രതികരിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യാവൂ എന്ന് കൂടി അഭ്യര്‍ത്ഥിക്കുന്നു
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കുടുംബവാഴ്ചയ്‌ക്കെതിരായ തരൂരിന്റെ വിമര്‍ശനം; കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന് അതൃപ്തി, പ്രകോപനം വേണ്ടെന്ന് മുന്നറിയിപ്പ്

ഒരു കോടിയുടെ ഒന്നാം സമ്മാനം മാനന്തവാടിയില്‍ വിറ്റ ടിക്കറ്റിന്; സ്ത്രീശക്തി ലോട്ടറി ഫലം പ്രഖ്യാപിച്ചു |Sthree Sakthi SS 492 lottery result

'വെറുതെ തള്ളി മറിക്കണ്ട, മന്ത്രി മറന്നുപോയെങ്കില്‍ വോയ്‌സ് ക്ലിപ്പ് അയച്ചു തരാം'; സജി ചെറിയാനോട് വിനയന്‍

99,999 രൂപ വില, പെട്ടെന്ന് ചൂടാവാതിരിക്കാന്‍ കൂളിങ് സിസ്റ്റം; വിവോ എക്‌സ് 300 സീരീസ് ഉടന്‍ വിപണിയില്‍

മദ്യം നല്‍കി പെണ്‍കുട്ടിയെ തുടര്‍ച്ചയായി രണ്ടുവര്‍ഷം പീഡിപ്പിച്ചു; അമ്മയ്ക്കും ആണ്‍സുഹൃത്തിനും 180 വര്‍ഷം കഠിന തടവ്

SCROLL FOR NEXT