Kerala

വീരമൃത്യു വരിച്ച സൈനികന്‍ വസന്തകുമാറിന്റെ കുടുംബത്തെ പ്രിയങ്ക ഗാന്ധി ഇന്ന് സന്ദര്‍ശിക്കും

വയനാട് ലോകസഭാ  മണ്ഡലത്തിലെ  പ്രചാരണ പ്രവര്‍ത്തനങ്ങളെക്കുറിച്ച്  മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുമായിപ്രത്യേക ചര്‍ച്ച നടത്തും

സമകാലിക മലയാളം ഡെസ്ക്

കല്‍പ്പറ്റ: പുല്‍വാമ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച ഹവില്‍ദാര്‍ പി വി വസന്തകുമാറിന്റെ  കുടുംബത്തെ എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി ഇന്ന് സന്ദര്‍ശിക്കും. ഉച്ചയ്ക്ക് രണ്ട് മണിക്ക് വസന്തകുമാറിന്റെ തൃക്കേപറ്റയിലെ  തറവാട്ട് വീട്ടില്‍ എത്തിയായിരിക്കും സന്ദര്‍ശനം. ഇന്നലെ വസന്തകുമാറിന്റെ കുടുംബത്തെ സന്ദര്‍ശിക്കാനായിരുന്നു തീരുമാനമെങ്കിലും കനത്ത മഴ മൂലം ഇന്നത്തേക്ക് മാറ്റുകയായിരുന്നു.

വൈത്തിരിയില്‍ തങ്ങുന്ന പ്രിയങ്ക ഗാന്ധി രാവിലെ വയനാട് ലോകസഭാ  മണ്ഡലത്തിലെ  തെരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങളെക്കുറിച്ച്  മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുമായിപ്രത്യേക ചര്‍ച്ച നടത്തും. മണ്ഡലത്തിലുടനീളം സഞ്ചരിച്ച പ്രിയങ്കയ്ക്ക് ആവേശകരമായ വരവേല്‍പ്പാണ് ലഭിച്ചത്. 

രാഹുല്‍ ഗാന്ധിക്ക് വോട്ടഭ്യര്‍ത്ഥിച്ച്  വയനാട് മണ്ഡലത്തിലെ വിവിധയിടങ്ങളില്‍ പര്യടനം നടത്തിയ പ്രിയങ്ക പ്രധാനമന്ത്രിക്കും ബിജെപിക്കുമെതിരെ രൂക്ഷവിമര്‍ശനമാണ് ഉന്നയിച്ചത്. ഞാന്‍ എന്റെ സഹോദരനെ നിങ്ങളെ ഏല്‍പ്പിക്കുകയാണ്. നിങ്ങള്‍ രാഹുലിനെ വിജയിപ്പിക്കുമെന്ന് ഉറപ്പുണ്ടെന്നും പ്രിയങ്ക പറഞ്ഞു. മണിക്കൂറോളം വൈകിയാണ്  എത്തിയതെങ്കിലും പൊരിവെയിലിനെ അവഗണിച്ചും വന്‍ ജനക്കൂട്ടമാണ് പ്രിയങ്കയുടെ പ്രസംഗം കേള്‍ക്കാന്‍ ഓരോ കേന്ദ്രങ്ങളിലുമെത്തിയത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേരളം എന്നെക്കാള്‍ ചെറുപ്പം; ദാരിദ്ര്യം മാറിയിട്ടില്ല, വിശക്കുന്ന വയറുകള്‍ കണ്ടുകൊണ്ടായിരിക്കണം വികസനം'

അതിദാരിദ്ര്യമുക്ത പ്രഖ്യപനം പിആര്‍ വര്‍ക്ക്; പാവങ്ങളെ പറ്റിച്ച് കോടികളുടെ ധൂര്‍ത്ത്; കണക്കുകള്‍ക്ക് ആധികാരികതയില്ലെന്ന് രാജീവ് ചന്ദ്രശേഖര്‍

'വെറും വാ​ഗ്ദാനം... അതും പറഞ്ഞ് പോയ എംപിയാണ്'; വീണ്ടും, പ്രതാപന് 'പഴി'; സുരേഷ് ​ഗോപി മാന്യനെന്ന് തൃശൂർ മേയർ (വിഡിയോ)

ഇന്‍സ്റ്റഗ്രാമിലൂടെ പരിചയം; ഒന്‍പതാം ക്ലാസുകാരിയെ വീട്ടിലെത്തി പീഡിപ്പിച്ചു; 26കാരന് 30 വര്‍ഷം കഠിനതടവ്

'ബാങ്ക് വിളിക്കാനും നിസ്‌കരിക്കാനും സൗകര്യം വേണം'; താമരശേരി ബിഷപ്പിന് ഭീഷണിക്കത്ത്

SCROLL FOR NEXT