Kerala

വൈദികര്‍ക്കെതിരായ ലൈംഗീകാരോപണം ഗൗരവതരം: കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം 

ഓര്‍ത്തഡോക്‌സ് സഭയിലെ അഞ്ച് വൈദികര്‍ക്കെതിരായ കുമ്പസാര ലൈംഗീകാരോപണം ആരോപണം ഗൗരവതരമെന്ന് കേന്ദ്ര ടൂറിസം വകുപ്പ് സഹമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി:   ഓര്‍ത്തഡോക്‌സ് സഭയിലെ അഞ്ച് വൈദികര്‍ക്കെതിരായ കുമ്പസാര ലൈംഗീകാരോപണം ആരോപണം ഗൗരവതരമെന്ന് കേന്ദ്ര ടൂറിസം വകുപ്പ് സഹമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം. സംഭവത്തിന്റെ നിജസ്ഥിതി എത്രയും വേഗം പുറത്ത് വരണം. കുമ്പസാരം വളെര പവിത്രമായ ഒന്നാണെന്നും അത് ദുരുപയോഗം ചെയ്തുവെന്ന ആരോപണം അന്വേഷിക്കണമെന്നും അദ്ദേഹം പറഞ്ഞു. 

കുമ്പസാര രഹസ്യം പരസ്യമാക്കുമെന്ന് ഭീഷണിപ്പെടുത്തി വീട്ടമ്മയെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് ആരോപിച്ച് യുവതിയുടെ ഭര്‍ത്താവാണ് രംഗത്തെത്തിയിരുന്നത്. ഓര്‍ത്തഡോക്‌സ് സഭയുടെ നിരണം ഭദ്രാസനത്തിലെ മൂന്ന് വൈദികര്‍ക്കും ഡല്‍ഹി, തുമ്പമണ്‍ ഭദ്രാസനത്തിലെ ഓരോ വൈദികര്‍ക്കുമെതിരെയാണ് ആരോപണം.

സംഭവത്തില്‍ പ്രാഥമിക അന്വേഷണത്തിന്റെ ഭാഗമായി ആരോപണവിധേയരായവരെ സഭ സസ്‌പെന്‍ഡ് ചെയ്തിരുന്നു.അന്വേഷിക്കുന്നതിനായി പ്രത്യേക കമ്മീഷനെ നിയമിക്കുകയും ചെയ്തിട്ടുണ്ട്.ആരോപണം തെളിഞ്ഞാല്‍ വൈദികര്‍ക്കെതിരെ കടുത്ത നടപടിയുണ്ടാകുമെന്നും സഭാവൃത്തങ്ങള്‍ വെളിപ്പെടുത്തി.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ശ്രീനിയുടെ മൃതദേഹം വീട്ടിലെത്തിച്ചു; ഒരു മണി മുതല്‍ മൂന്ന് മണിവരെ ടൗണ്‍ഹാളില്‍ പൊതുദര്‍ശനം; സംസ്‌കാരം നാളെ

'ശ്രീനിവാസനെക്കുറിച്ച് സംസാരിക്കാന്‍ ആഗ്രഹിച്ചിരുന്നു ഈ വേളയിലായതില്‍ ദുഃഖമുണ്ട്'; വിതുമ്പി സിനിമാ ലോകം

'എനിക്ക് മതിയായി എന്ന് ശ്രീനി കഴിഞ്ഞ ദിവസം പറഞ്ഞു; ഇപ്പോള്‍ പോകും എന്ന തോന്നല്‍ ഉണ്ടായിരുന്നില്ല'; വിതുമ്പി സത്യന്‍ അന്തിക്കാട്

നാഷണൽ ഫോറൻസിക് സയൻസസ് യൂണിവേഴ്സിറ്റിയിൽ ജോലി നേടാം; അവസാന തീയതി ജനുവരി 18

'ശ്രീനിയെ നഷ്ടപ്പെടുക വലിയ സങ്കടം, എന്ത് പറയണമെന്ന് അറിയില്ല..'; വികാരഭരിതനായി മോഹന്‍ലാല്‍

SCROLL FOR NEXT