Kerala

വോട്ട് ചോദിക്കാന്‍ വന്ന യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ പള്ളിയില്‍നിന്ന് ഇറക്കിവിട്ടു; പിന്നില്‍ എംഎല്‍എയുടെ സഹായിയെന്ന് ആരോപണം, സിപിഎം ഗൂഢാലോചനയെന്ന് മോഹന്‍രാജ്

വോട്ട് അഭ്യര്‍ത്ഥനയുമായി ഓര്‍ത്തഡോക്‌സ് പള്ളയിലെത്തിയ യുഡിഎഫ് സ്ഥാനാര്‍ത്ഥി പി മോഹന്‍രാജിന് എതിരെ പ്രതിഷേധം

സമകാലിക മലയാളം ഡെസ്ക്

കോന്നി: വോട്ട് അഭ്യര്‍ത്ഥനയുമായി ഓര്‍ത്തഡോക്‌സ് പള്ളിയിലെത്തിയ യുഡിഎഫ് സ്ഥാനാര്‍ത്ഥി പി മോഹന്‍രാജിന് എതിരെ പ്രതിഷേധം. കൈപ്പട്ടൂര്‍ സെന്റ് ഇഗ്നേഷ്യസ് ഓര്‍ത്തഡോക്‌സ് പള്ളിയിലെത്തിയപ്പോഴാണ് പ്രതിഷേധം നടന്നത്. സ്ഥാനാര്‍ത്ഥി പള്ളിയില്‍ നിന്ന് ഇറങ്ങിപ്പോകണമെന്ന് ഒരുവിഭാഗം ആവശ്യപ്പെടുകയായിരുന്നു. 

വീണാ ജോര്‍ജ് എംഎല്‍എയുടെ മുന്‍ ഡ്രൈവറും മറ്റൊരാളുമാണ് തനിക്കെതിരെ രംഗത്തെത്തിയത് എന്ന് മോഹന്‍രാജ് ആരോപിച്ചു. സിപിഎം ഗൂഢാലോചനയാണ് ഇതിന് പിന്നിലെന്നും അദ്ദേഹം ആരോപിച്ചു. 

വിവിധ പള്ളികളിലെ സന്ദര്‍ശനത്തിന് ശേഷമാണ് ഞായറാഴ്ച രാവിലെ മോഹന്‍രാജ് കൈപ്പട്ടൂര്‍ പള്ളിയിലെത്തിയത്. വിശ്വാസികളെ കണ്ടു വോട്ട് ചോദിക്കുന്നതിനിടെ രണ്ടുപേര്‍ പ്രതിഷേധവുമായി രംഗത്ത് വരികയായിരുന്നു. 

പള്ളിയില്‍ വോട്ട്  ചോദിക്കാന്‍ പാടില്ലായെന്നും പുറത്തുപോകണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് മോഹന്‍രാജ് പുറത്തുപോയി.വിശ്വാസികള്‍ എത്തിയതുകൊണ്ടാണ് താന്‍ കായികമായി ആക്രമിക്കപ്പെടാത്തത് എന്ന് മോഹന്‍രാജ് ആരോപിച്ചു. വോട്ട് തേടാനുള്ള തന്റെ അവകാശത്തെ തടയാനാണ് സിപിഎം ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ശബരിമല സ്വർണക്കവർച്ച: കേസ് രേഖകൾ വേണമെന്ന ഇഡി അപേക്ഷയിൽ ഇന്ന് വിധി

സ്റ്റേഷനില്‍ ഗര്‍ഭിണിയെ മര്‍ദ്ദിച്ച സംഭവം: എസ്എച്ച്ഒയ്ക്ക് സസ്‌പെന്‍ഷന്‍

മുനമ്പത്ത് റവന്യു അവകാശങ്ങള്‍ അനുവദിച്ച ഉത്തരവിന് സ്റ്റേ, കലക്ടറുടെ ഉത്തരവ് കോടതിയലക്ഷ്യമെന്ന് ഹൈക്കോടതി

കൂച്ച് ബെഹാർ ട്രോഫി: ബറോഡയ്ക്കെതിരെ കേരളത്തിന് മുന്നിൽ റൺ മല

​'കുറ്റകൃത്യത്തിൽ പങ്കില്ല, വെറുതെ വിടണം'; നടിയെ ആക്രമിച്ച കേസിലെ 5, 6 പ്രതികൾ ഹൈക്കോടതിയിൽ

SCROLL FOR NEXT