Kerala

വ്യാഴാഴ്ച മുതല്‍ കടകള്‍ അടച്ചിടുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി

ബദല്‍ സംവിധാനം കണ്ടെത്താതെ പ്ലാസ്റ്റിക് നിരോധനം ഏര്‍പ്പെടുത്തിയത് വന്‍കിട കച്ചവടക്കാരെ സഹായിക്കാനാണെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി

Author : സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: പ്ലാസ്റ്റിക് നിരോധിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ പ്രതിഷേധവുമായി കേരള വ്യാപാരി വ്യവസായി ഏകോപന സമിതി. ബദല്‍ സംവിധാനം കണ്ടെത്താതെ പ്ലാസ്റ്റിക് നിരോധനം ഏര്‍പ്പെടുത്തിയത് വന്‍കിട കച്ചവടക്കാരെ സഹായിക്കാനാണെന്ന് സമിതി കുറ്റപ്പെടുത്തി. നിരോധനം പ്രാബല്യത്തില്‍ വരുന്ന ജനുവരി ഒന്നുമുതല്‍ സമരം തുടരുമെന്നും വ്യാഴാഴ്ച മുതല്‍ കടകള്‍ തുറക്കില്ലെന്നും വ്യപാരി വ്യവസായി ഏകോപന സമിതി നേതാക്കള്‍ പറഞ്ഞു.

ബദല്‍  സംവിധാനം ഒരുക്കാതെ പ്ലാസ്റ്റിക് നിരോധനം നടപ്പാക്കരുത്. ബദല്‍ സംവിധാനം നടപ്പാക്കുന്നതുവരെ നിലവിലെ രീതി തുടരണം. പ്ലാസ്റ്റിക് നിരോധനം ചെറുകിട കച്ചവടക്കാരെ ദ്രോഹിക്കാനാണെന്നും സമിതി കുറ്റപ്പെടുത്തി. ഇന്ന് കോഴിക്കോട് ചേര്‍ന്ന കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന എക്‌സിക്യൂട്ടീവ് യോഗത്തിന്റെതാണ് തീരുമാനം. ഉത്തരവ് സര്‍ക്കാര്‍ നിര്‍ത്തിവെച്ചില്ലെങ്കില്‍ ശക്തമായ പ്രതിഷേധത്തിനൊരുങ്ങുമെന്നും വ്യാപാരികള്‍ മുന്നറയിപ്പ് നല്‍കി.

രാവിലെ ചേര്‍ന്ന യോഗത്തില്‍ നേതാക്കള്‍ തമ്മില്‍ ഉന്തും തല്ലുമുണ്ടായിരുന്നു. സംഘടനാവിരുദ്ധ പ്രവര്‍ത്തനത്തിന്റെ പേരില്‍ പുറത്താക്കിയ പ്രവര്‍ത്തകരെ യോഗത്തില്‍ പങ്കെടുപ്പിക്കില്ലെന്നാരോപിച്ചായിരുന്നു സംഘര്‍ഷം.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം