Kerala

ശബരിമല ഡ്യൂട്ടിക്ക് സര്‍ക്കാര്‍ നിയോഗിച്ചത് അന്‍പത് വയസ്സ് കഴിഞ്ഞ വനിതാ പൊലീസിനെ; തില്ലങ്കേരി അവകാശവാദം ഉന്നയിക്കുന്ന വലിയവന്‍: കടകംപള്ളി

മണ്ഡല മകരവിളക്ക് കാലത്തേക്കുള്ള എല്ലാ ഒരുക്കങ്ങളും നിശ്ചയിച്ച സമയത്ത് പൂര്‍ത്തിയാക്കും 

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ശബരിമലയില്‍ ഒരുക്കങ്ങള്‍ ഉടന്‍ പൂര്‍ത്തിയാക്കുമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. മണ്ഡല മകരവിളക്ക് കാലത്തേക്കുള്ള എല്ലാ ഒരുക്കങ്ങളും നിശ്ചയിച്ച സമയത്ത് പൂര്‍ത്തിയാക്കാനാകുമെന്ന് കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചു.

പരിസ്ഥിതിക്ക് എതിരായ ഒരു നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും നടത്തില്ലെന്നും പുതിയ നിര്‍മ്മാണത്തിന് സര്‍ക്കാരിന് പദ്ധതിയില്ലെന്നും കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. എന്തെങ്കിലും നിര്‍മ്മാണം ഉണ്ടെങ്കില്‍ അത് താത്കാലികമാണ്. പുതിയ കെട്ടിടങ്ങള്‍ നിര്‍മ്മിക്കുന്നു. ചുടുകട്ട പാകുന്ന എന്ന തരത്തിലുള്ള പ്രചാരണം അടിസ്ഥാനമില്ലാത്തതാണെന്നും അദ്ദേഹം പറഞ്ഞു. 

വനിതാ പൊലീസുകാര്‍ക്ക് വത്സന്‍ തില്ലങ്കേരിയെ പ്രായം തെളിയിക്കേണ്ട സര്‍ട്ടിഫിക്കറ്റ് കാണിക്കേണ്ടി വന്നോ എന്ന് അറിയില്ല. വത്സന്‍ തില്ലങ്കേരി അവകാശവാദം ഉന്നയിക്കുന്ന വലിയ ആളാണ്.സര്‍ക്കാര്‍ വിട്ടത് 50 വയസ്സിന് മുകളിലുള്ള വനിതാ പൊലീസുകളെ ആണെന്നും ഇതില്‍ നിന്ന് സര്‍ക്കാരിന്റെ നയം വ്യക്തമാണെന്നും കടകംപള്ളി കൂട്ടിച്ചേര്‍ത്തു. വിശ്വാസികള്‍ക്ക് ഭംഗം വരുത്തുന്ന ഒരു നടപടിയും സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായിട്ടില്ല. ഇത് വിശ്വാസസമൂഹം തിരിച്ചറിയുമെന്ന് കടകംപള്ളി പറഞ്ഞു. 13ാം തിയ്യതി മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ശബരിമല അവലോകന യോഗം ചേരുമെന്ന് കടകംപള്ളി പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം

മഴക്കെടുതി: പരീക്ഷയെഴുതാൻ വീണ്ടും അവസരം നല്‍കുമെന്ന് പിഎസ് സി; ബീറ്റ് ഫോറസ്റ്റ് ഓഫീസർ പരീക്ഷയും മാറ്റി

ദുരിതപ്പെയ്ത്തിൽ മുങ്ങി കേരളം, മഴക്കെടുതിയിൽ മരണസംഖ്യ ഉയരുന്നു; കെ എ രതീഷ് പുറത്തേക്ക്?; ബോക്സിങ്ങിൽ ഇരട്ട സ്വർണം; ഇന്നത്തെ 5 പ്രധാന വാർത്തകൾ

'അച്ഛനെ താരമാക്കിയതും കുടുംബത്തിന് അന്നം തരുന്നതും മലയാളമാണെന്ന് മറക്കണ്ട'; വിസ്മയ മാതൃഭാഷയെ അപമാനിച്ചെന്ന് വിമര്‍ശനം