Kerala

ശബരിമല വീണ്ടും ഹൈക്കോടതിയില്‍ ; വിവിധ കേസുകള്‍ ഇന്ന് പരിഗണിക്കും

നിരീക്ഷണ സമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ടും ഹൈക്കോടതി ഇന്ന് പരിശോധിക്കും. അടിസ്ഥാന സൗകര്യങ്ങള്‍ വിപുലീകരിക്കേണ്ടതുണ്ടെന്നും നിലവിലെ അവസ്ഥയില്‍ യുവതീപ്രവേശനം സാധ്യമല്ലെന്നുമാണ് സമതിയുടെ അന്തിമ റിപ്പോര്‍

Author : സമകാലിക മലയാളം ഡെസ്ക്


കൊച്ചി: ശബരിമല വിഷയവുമായി ബന്ധപ്പെട്ട വിവിധ കേസുകള്‍ ഇന്ന് ഹൈക്കോടതി പരിഗണിക്കും. ചിത്തര ആട്ട വിശേഷ സമയത്ത് പൊലീസ് മര്‍ദ്ദിച്ചെന്ന് ആരോപിച്ച് തൃശ്ശൂര്‍ സ്വദേശിനിയായ സ്ത്രീ നല്‍കിയ പരാതിയാണ് ഇതില്‍ പ്രധാനം. മല കയറുന്നതിന് പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് നാല് യുവതികള്‍ നല്‍കിയ ഹര്‍ജിയും  കനകദുര്‍ഗയും ബിന്ദുവും ശബരിമല ദര്‍ശനം നടത്തിയതുമായി ബന്ധപ്പെട്ട് പൊലീസ് സമര്‍പ്പിച്ച റിപ്പോര്‍ട്ടും ഇന്ന് കോടതിയിലെത്തുന്നുണ്ട്.

 മഫ്തിയിലുള്ള പൊലീസുകാര്‍ യുവതികള്‍ക്ക് സുരക്ഷ ഒരുക്കിയെന്നും സുരക്ഷ മുന്‍നിര്‍ത്തിയും പ്രതിഷേധക്കാരെ ഭയന്നുമാണ് ഇവരെ വിഐപി ഗേറ്റ് വഴി കടത്തി വിട്ടതെന്നുമാണ് പൊലീസ് റിപ്പോര്‍ട്ട് നല്‍കിയിരുന്നത്.

ഈ കേസുകള്‍ക്ക് പുറമേ ഹൈക്കോടതി നിയോഗിച്ച നിരീക്ഷണ സമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ടും ഹൈക്കോടതി ഇന്ന് പരിശോധിക്കും. അടിസ്ഥാന സൗകര്യങ്ങള്‍ വിപുലീകരിക്കേണ്ടതുണ്ടെന്നും നിലവിലെ അവസ്ഥയില്‍ യുവതീപ്രവേശനം സാധ്യമല്ലെന്നുമാണ് സമതിയുടെ അന്തിമ റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം

മഴക്കെടുതി: പരീക്ഷയെഴുതാൻ വീണ്ടും അവസരം നല്‍കുമെന്ന് പിഎസ് സി; ബീറ്റ് ഫോറസ്റ്റ് ഓഫീസർ പരീക്ഷയും മാറ്റി

ദുരിതപ്പെയ്ത്തിൽ മുങ്ങി കേരളം, മഴക്കെടുതിയിൽ മരണസംഖ്യ ഉയരുന്നു; കെ എ രതീഷ് പുറത്തേക്ക്?; ബോക്സിങ്ങിൽ ഇരട്ട സ്വർണം; ഇന്നത്തെ 5 പ്രധാന വാർത്തകൾ

'അച്ഛനെ താരമാക്കിയതും കുടുംബത്തിന് അന്നം തരുന്നതും മലയാളമാണെന്ന് മറക്കണ്ട'; വിസ്മയ മാതൃഭാഷയെ അപമാനിച്ചെന്ന് വിമര്‍ശനം