Kerala

ശബരിമല വീണ്ടും ഹൈക്കോടതിയില്‍ ; വിവിധ കേസുകള്‍ ഇന്ന് പരിഗണിക്കും

നിരീക്ഷണ സമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ടും ഹൈക്കോടതി ഇന്ന് പരിശോധിക്കും. അടിസ്ഥാന സൗകര്യങ്ങള്‍ വിപുലീകരിക്കേണ്ടതുണ്ടെന്നും നിലവിലെ അവസ്ഥയില്‍ യുവതീപ്രവേശനം സാധ്യമല്ലെന്നുമാണ് സമതിയുടെ അന്തിമ റിപ്പോര്‍

സമകാലിക മലയാളം ഡെസ്ക്


കൊച്ചി: ശബരിമല വിഷയവുമായി ബന്ധപ്പെട്ട വിവിധ കേസുകള്‍ ഇന്ന് ഹൈക്കോടതി പരിഗണിക്കും. ചിത്തര ആട്ട വിശേഷ സമയത്ത് പൊലീസ് മര്‍ദ്ദിച്ചെന്ന് ആരോപിച്ച് തൃശ്ശൂര്‍ സ്വദേശിനിയായ സ്ത്രീ നല്‍കിയ പരാതിയാണ് ഇതില്‍ പ്രധാനം. മല കയറുന്നതിന് പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് നാല് യുവതികള്‍ നല്‍കിയ ഹര്‍ജിയും  കനകദുര്‍ഗയും ബിന്ദുവും ശബരിമല ദര്‍ശനം നടത്തിയതുമായി ബന്ധപ്പെട്ട് പൊലീസ് സമര്‍പ്പിച്ച റിപ്പോര്‍ട്ടും ഇന്ന് കോടതിയിലെത്തുന്നുണ്ട്.

 മഫ്തിയിലുള്ള പൊലീസുകാര്‍ യുവതികള്‍ക്ക് സുരക്ഷ ഒരുക്കിയെന്നും സുരക്ഷ മുന്‍നിര്‍ത്തിയും പ്രതിഷേധക്കാരെ ഭയന്നുമാണ് ഇവരെ വിഐപി ഗേറ്റ് വഴി കടത്തി വിട്ടതെന്നുമാണ് പൊലീസ് റിപ്പോര്‍ട്ട് നല്‍കിയിരുന്നത്.

ഈ കേസുകള്‍ക്ക് പുറമേ ഹൈക്കോടതി നിയോഗിച്ച നിരീക്ഷണ സമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ടും ഹൈക്കോടതി ഇന്ന് പരിശോധിക്കും. അടിസ്ഥാന സൗകര്യങ്ങള്‍ വിപുലീകരിക്കേണ്ടതുണ്ടെന്നും നിലവിലെ അവസ്ഥയില്‍ യുവതീപ്രവേശനം സാധ്യമല്ലെന്നുമാണ് സമതിയുടെ അന്തിമ റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തൃശൂര്‍ വെടിക്കെട്ട് ദുരന്തത്തില്‍ ജുഡീഷ്യല്‍ അന്വേഷണം; മരിച്ചവരുടെ കുടുംബത്തിന് 14 ലക്ഷം ധനസഹായം

ഫാൻസി നമ്പർ, തുക അടക്കാതെ പിന്മാറിയാൽ നടപടി ഉറപ്പ്

'സ്ത്രീകളുടെ പ്രസവത്തെ സങ്കീര്‍ണമാക്കിയത് ആശുപത്രികള്‍'; അഖില്‍ മാരാരുടെ പരാമര്‍ശത്തില്‍ പരാതി നല്‍കി വനിതാ ഡോക്ടര്‍

'ഇതാണോ ലൈവ് പെർഫോമൻസ്, ഇത് വെറും ലിപ് സിങ്ക്!'; തലയിലൂടെ വെള്ളമൊഴിച്ച് പാട്ട് പാടിയതിന് പിന്നാലെ ​ഗായികയ്ക്ക് വിമർശനം

'വോട്ടര്‍മാരുമായി പ്രത്യേക ട്രെയിനുകള്‍'; ബംഗാളില്‍ ബിജെപി തെരഞ്ഞെടുപ്പിനെ സ്വാധീനിക്കാൻ ശ്രമിക്കുന്നതായി തൃണമൂല്‍

SCROLL FOR NEXT