Kerala

ശബരിമലയിലെ പൊലീസ് നിയന്ത്രണം; അയ്യപ്പകര്‍മ്മ സമിതി നേതാക്കള്‍ ഇന്ന് ഗവര്‍ണറെ കാണും

ശബരിമലയിലെ പൊലീസ് നിയന്ത്രണം; അയ്യപ്പകര്‍മ്മ സമിതി നേതാക്കള്‍ ഇന്ന് ഗവര്‍ണറെ കാണും

സമകാലിക മലയാളം ഡെസ്ക്

കോട്ടയം: ശബരിമല കര്‍മ്മസമിതി നേതാക്കള്‍ ഗവര്‍ണറെ കാണും. ഇന്ന് രാത്രി എട്ടുമണിക്കാണ് കൂടിക്കാഴ്ച. കോട്ടയത്തുവെച്ചാണ് കൂടിക്കാഴ്ച. പൊലീസ് നിയന്ത്രണങ്ങള്‍ തീര്‍ത്ഥാടകരെ ബുദ്ധിമുട്ടിക്കുന്നതുള്‍പ്പടെയുള്ള കാര്യങ്ങള്‍ ഗവര്‍ണറെ ധരിപ്പിക്കും

ശബരിമലയില്‍ പൊലീസ് തുടരുന്ന കടുത്ത നിയന്ത്രണങ്ങളെ തുടര്‍ന്ന് ഇരുമുടിക്കെട്ടുമായി എത്തുന്ന ഭക്തര്‍ക്ക്് പോലും സന്നിധാനത്തേക്ക് പ്രവേശിക്കാനാകുന്നില്ല, പൊലീസ് ഏര്‍പ്പെടുത്തിയ ശാസ്ത്രീയ നിയന്ത്രണങ്ങള്‍ എന്നിവ ഒഴിവാക്കാന്‍ ഗവര്‍ണറുടെ ഇടപെടല്‍ വേണമെന്നാണ് അയ്യപ്പകര്‍മ്മസമിതി നേതാക്കള്‍ കൂടിക്കാഴ്ചയില്‍ ആവശ്യപ്പെടുക. പൊലീസിന്റെ അമിത നിയന്ത്രണങ്ങളും നടപടികളും ക്രമസമാധാന പ്രശ്‌നങ്ങള്‍ക്ക കാരണമാകുമെന്നും കര്‍മ്മസമിതി നേതാക്കള്‍ പറയുന്നു.

കഴിഞ്ഞ ദിവസം ഇരുമുടിക്കെട്ടുമായി എത്തിയ ബിജെപി നേതാവ് കെ സുരേന്ദ്രനുള്‍പ്പടെയുള്ള നേതാക്കന്‍മാരെ ഇരുമുടിക്കെട്ടുമായി തടഞ്ഞത് പൊലീസിന്റെ അനാവശ്യനിയന്ത്രണത്തിന്റെ ഭാഗമായിരുന്നു. ഇത് സംസ്ഥാനത്തൊട്ടാകെ വ്യാപക പ്രതിഷേധത്തിന് കാരണമായെന്നും കര്‍മ്മസമിതി നേതാക്കള്‍ പറയുന്നു. ഭക്തര്‍ക്ക് നെയ്യപ്പഭിഷേകം നടത്തുനുള്ള ബുദ്ധിമുട്ടുകള്‍, വിരിവെക്കാന്‍ കഴിയാത്ത സാഹചര്യം തുടങ്ങിയ കാര്യങ്ങളും ഗവര്‍ണറെ അറിയിക്കും. കൂടാതെ ശബരിമലയിലെ കാര്യങ്ങള്‍ നിയന്ത്രിക്കേണ്ടതിന്റെ ഉത്തരവാദിത്തം പൊലീസിനല്ല ദേവസ്വം ബോര്‍ഡിനാണെന്ന കാര്യവും കര്‍മ്മസമിതി നേതാക്കാള്‍ ഗവര്‍ണറെ അറിയിക്കും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'വൈദേകം വിവാദത്തില്‍ വ്യക്തത വരുത്തിയില്ല'; ഇപിയുടെ ആത്മകഥയില്‍ പാര്‍ട്ടി നേതൃത്വത്തിന് പരോക്ഷ വിമര്‍ശനം

ഒരു കുപ്പി വെള്ളത്തിന് 100, കാപ്പിക്ക് 700; നിരക്ക് ക്രമീകരിച്ചില്ലെങ്കില്‍ തിയറ്ററുകള്‍ കാലിയാകുമെന്ന് സുപ്രീംകോടതി

സംസ്ഥാന സ്‌കൂള്‍ കലോത്സവ തീയതികളില്‍ മാറ്റം

തെരുവുനായയെ കൂട്ടബലാത്സംഗത്തിനിരയാക്കി, സ്വകാര്യഭാഗത്ത് പരിക്ക്; മൃഗസംരക്ഷണ പ്രവര്‍ത്തകയുടെ പരാതിയില്‍ കേസ്

മകനെ സ്ഥാനാര്‍ഥിയാക്കാന്‍ ബിജെപി ശ്രമിച്ചു, പല തവണ ഫോണില്‍ വിളിച്ചു; ഇ പി ജയരാജന്‍ ആത്മകഥയില്‍

SCROLL FOR NEXT