Kerala

ശ്രീനിവാസന്റെ വീട്ടിലേക്ക് അംഗന്‍വാടി ജീവനക്കാരുടെ പ്രതിഷേധ മാര്‍ച്ച്; പരസ്യമായി മാപ്പുപറയണം, നിയമനടപടി സ്വീകരിക്കുമെന്നും മുന്നറിയിപ്പ്

അംഗന്‍വാടി ജീവനക്കാരെ അധിക്ഷേപിച്ച സംഭവത്തില്‍ നടന്‍ ശ്രീനിവാസന്‍ പരസ്യമായി മാപ്പുപറയാന്‍ തയ്യാറാകണമെന്ന് ആവശ്യപ്പെട്ടാണ് മാര്‍ച്ച് സംഘടിപ്പിച്ചത്

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: തങ്ങളെ അപമാനിച്ചതില്‍ പ്രതിഷേധിച്ച് നടന്‍ ശ്രീനിവാസന്റെ വീട്ടിലേക്ക് അംഗന്‍വാടി ജീവനക്കാര്‍ പ്രതിഷേധമാര്‍ച്ച് നടത്തി. അംഗന്‍വാടി ജീവനക്കാരെ അധിക്ഷേപിച്ച സംഭവത്തില്‍ നടന്‍ ശ്രീനിവാസന്‍ പരസ്യമായി മാപ്പുപറയാന്‍ തയ്യാറാകണമെന്ന് ആവശ്യപ്പെട്ടാണ് മാര്‍ച്ച് സംഘടിപ്പിച്ചത്. അല്ലാത്തപക്ഷം നിയമനടപടിയുമായി മുന്നോട്ടുപോകുമെന്നും അംഗന്‍വാടി ജീവനക്കാര്‍ മുന്നറിയിപ്പ് നല്‍കി.

ഇന്ന് രാവിലെ കൊച്ചിയിലെ ശ്രീനിവാസന്റെ വീട്ടിലേക്കാണ് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചത്. മാര്‍ച്ചില്‍ കൊച്ചിയിലെ 50 ഓളം ജീവനക്കാര്‍ പങ്കെടുത്തു. മാര്‍ച്ച് വീടിന് മുന്നില്‍ വച്ച് പൊലീസ് തടഞ്ഞു. കോവിഡ് പ്രോട്ടോക്കോളിന്റെ പശ്ചാത്തലത്തില്‍ സാമൂഹിക അകലം പാലിക്കുന്നതിന്റെ ഭാഗമായാണ് മറ്റു ജില്ലകളിലുളള ജീവനക്കാരെ കൂടി ഉള്‍പ്പെടുത്തി വിപുലമായ നിലയില്‍ മാര്‍ച്ച് സംഘടിപ്പിക്കാതിരുന്നതെന്ന് അംഗന്‍വാടി ജീവനക്കാര്‍ പറയുന്നു.

അംഗന്‍വാടി അധ്യാപികമാര്‍ ഒരു വിദ്യാഭ്യാസവും ഇല്ലാത്തവരാണെന്നും ജോലിയൊന്നും ഇല്ലാത്തവരെയാണ് പിടിച്ചു നിര്‍ത്തുന്നതെന്നും ചാനല്‍ അഭിമുഖത്തിനിടെ ശ്രീനിവാസന്‍ പറഞ്ഞതാണ് വിവാദമായത്. സംഭവത്തില്‍ വനിതാ കമ്മീഷന്‍ ശ്രീനിവാസന് എതിരെ കേസെടുത്തിരുന്നു.  പരസ്യമായി മാപ്പുപറയണമെന്ന് ആവശ്യപ്പെട്ടാണ് അംഗന്‍വാടി ജീവനക്കാര്‍ മാര്‍ച്ച് നടത്തിയത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മന്ത്രിസഭയിലും എല്‍ഡിഎഫിലും ശരിയായ ചര്‍ച്ച നടന്നില്ല; പിഎം ശ്രീയില്‍ വീഴ്ച സമ്മതിച്ച് സിപിഎം

'പതിനെട്ട് വര്‍ഷം മറ്റൊരു സ്ത്രീയുമായി ബന്ധം; ഭാര്യയ്ക്ക് അറിയാമായിരുന്നു'; അവള്‍ എന്നെ മനസിലാക്കിയെന്ന് ജനാര്‍ദ്ദനന്‍

ലോകകപ്പ് ഫൈനല്‍; ഇന്ത്യന്‍ വനിതകള്‍ ആദ്യം ബാറ്റ് ചെയ്യും, ടോസ് ദക്ഷിണാഫ്രിക്കയ്ക്ക്

വിനോദ സഞ്ചാര മേഖലയിൽ വൻ മാറ്റങ്ങളുമായി കുവൈത്ത് ; പുതിയ പ്ലാറ്റ്‌ഫോം ആരംഭിച്ചു

ദേശീയപാത നിര്‍മാണത്തിനായി വീട് പൊളിക്കുന്നതിനെതിരെ പ്രതിഷേധം; ഗ്യാസ് സിലിണ്ടറും പെട്രോളുമായി ഭീഷണി

SCROLL FOR NEXT