Kerala

ഷാജഹാന്റെ പങ്ക് പൊലീസ് അന്വേഷിക്കട്ടെയെന്ന് പിണറായി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ഡിജിപി ഓഫിസിനു മുന്നിലുണ്ടായ സംഭവത്തില്‍ കെഎം ഷാജഹാന്റെ പങ്ക് എന്താണെന്ന് പൊലീസ് അന്വേഷിക്കട്ടെയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ബഹളം വയ്ക്കാന്‍ പോയതുകൊണ്ടാണ് ഷാജഹാനെതിരെ നടപടി വന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഷാജഹാനെതിരായ നടപടിയുടെ പേരില്‍ തന്നെ കുറ്റം പറയുന്നതില്‍ കാര്യമില്ല. താന്‍ വിരോധം തീര്‍ക്കുകയാണെന്നാണ് ആരോപണം ഉയരുന്നത്. ഈ സര്‍ക്കാര്‍ വന്നിട്ട് പത്തു മാസമായി. ഷാജഹാന്‍ ഇവിടെതന്നെയുണ്ടായിരുന്നു. വിരോധം തീര്‍ക്കാന്‍ ഒരു നടപടിയും ഇതുവരെ ഉണ്ടായില്ലല്ലോയെന്ന് മുഖ്യമന്ത്രി ചോദിച്ചു.

ഷാജഹാന്റെ രക്ഷാധികാരിയായി ഉമ്മന്‍ ചാണ്ടി രംഗത്തുവന്നിരിക്കുകയാണ്. എന്ന്ു മുതലാണ് ഉമ്മന്‍ ചാണ്ടി ഷാജഹാന്റെ രക്ഷാധികാരിയായത്?

എസ് യു സിഐക്ക് സമരത്തില്‍ പങ്കുണ്ടെന്ന് ജിഷ്ണുവിന്റെ കുടുംബം തന്നെ പറഞ്ഞിട്ടുണ്ട്. എസ് യു സിഐക്ക് ചില ലക്ഷ്യങ്ങള്‍ ഉണ്ടായിരുന്നിരിക്കാം. പാര്‍ട്ടി കുടുംബത്തെ എങ്ങനെ എസ് യുസിഐക്ക് റാഞ്ചാന്‍ പറ്റിയെന്ന് പരിശോധിക്കണമെന്നും പിണറായി പറഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ശ്രീകോവിലിലെ വാതിലിന് എന്തു പറ്റി?; എത്ര സ്വര്‍ണം നഷ്ടമായെന്ന് കണ്ടെത്തണം; ദേവസ്വം ബോര്‍ഡിനും ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം

മൂന്ന് മാസം കൂടുമ്പോള്‍ 61,500 രൂപ; അഞ്ചുവര്‍ഷം കൊണ്ട് ലഭിക്കുന്നത് 12.30 ലക്ഷം, ഇതാ ഒരു വരുമാന പദ്ധതി

'കേരളത്തിന്റെ മുഖ്യമന്ത്രിയാകേണ്ടയാള്‍'; വിഡി സതീശന്‍ ജനങ്ങളുടെ അംഗീകാരമുള്ള നേതാവെന്ന് മുരളി തുമ്മാരുകുടി

ഇനി പിഴ മാത്രം ഒടുക്കി ഊരിപ്പോരാമെന്ന് കരുതേണ്ട!; പിടിച്ചെടുക്കുന്ന വാഹനങ്ങള്‍ക്ക് പാര്‍ക്കിങ് ഫീസും

അറിഞ്ഞോ, എസ് ബി ഐ ക്ലർക്ക് പ്രിലിംസ് ഫലം പ്രഖ്യാപിച്ചു; മെയിൻസ് പരീക്ഷ തീയതി അറിയാം

SCROLL FOR NEXT