Kerala

ഷാനുവിനെ ദുബൈയിലെ ജോലിയില്‍നിന്നു പിരിച്ചുവിട്ടു; അടിയന്തര അവധി നല്‍കിയതില്‍ ഖേദിക്കുന്നെന്ന് തൊഴിലുടമ

ഷാനുവിനെ ദുബൈയിലെ ജോലിയില്‍നിന്നു പിരിച്ചുവിട്ടു; അടിയന്തര അവധി നല്‍കിയതില്‍ ഖേദിക്കുന്നെന്ന് തൊഴിലുടമ

സമകാലിക മലയാളം ഡെസ്ക്

ദുബൈ: പ്രണയ വിവാഹത്തെത്തുടര്‍ന്ന് കെവിന്‍ പി ജോസഫ് എന്ന യുവാവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി ഷാനു ചാക്കോയെ ജോലിയില്‍നിന്ന് പിരിച്ചുവിട്ടു. ദുബൈയില്‍ ഇയാള്‍ ഇലക്ട്രിഷ്യനായി ജോലി ചെയ്തിരുന്ന കമ്പനി കേസിനെത്തുടര്‍ന്നാണ് പിരിച്ചുവിട്ടതായാണ് റിപ്പോര്‍ട്ടുകള്‍. 

ഷാനു ചാക്കോ ഇനി തിരിച്ചെത്തിയാല്‍ കമ്പനിയില്‍ പ്രവേശിപ്പിക്കില്ലെന്നു തൊഴിലുടമ അറിയിച്ചതായാണ് അറിയുന്നത്. ഷാനുവിന് അടിയന്തര അവധി അനുവദിച്ചതില്‍ കമ്പനി ഖേദിക്കുന്നു. വീട്ടില്‍ നിന്ന് സഹോദരി ഒളിച്ചോടിയെന്നും അച്ഛന് സുഖമില്ലെന്നും കരഞ്ഞ് പറഞ്ഞാണ് ഇയാള്‍ ലീവ് ആവശ്യപ്പെട്ടത്. എന്നാല്‍ ഇത്തരത്തിലൊരു ക്രിമിനല്‍ ഉദ്ദേശമുണ്ടെന്ന കാര്യം അറിയില്ലായിരുന്നുവെന്നും തൊഴിലുടമ അറിയിച്ചു.

കെവിനെ തട്ടിക്കൊണ്ടുപോവാനുള്ള പദ്ധതി നടപ്പാക്കാനാണ് ഇയാള്‍ അടിയന്തര അവധി നേടി നാട്ടിലേക്ക് എത്തിയത് എന്ന് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. പിതാവ് ചാക്കോയുടെ നേതൃത്വത്തില്‍ ആസൂത്രണം ചെയത തട്ടിക്കൊണ്ടുപോവല്‍ നടപ്പാക്കിയത് ഷാനുവിന്റെ നേതൃത്വത്തിലാണ്.

കെവിന്‍ ജോസഫും നീനുവും രജിസ്റ്റര്‍ വിവാഹംം കഴിച്ചു എന്നറിഞ്ഞതിനെ തുര്‍ന്നാണ് ഷാനുചാക്കോ ദുബായില്‍ നിന്ന് നാട്ടിലെത്തിയത്. തുടര്‍ന്ന് കെവിനെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് കേസ്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

51 കോടി പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ, ലോക ചാംപ്യന്മാരായ വനിതാ ടീമിന് കിട്ടുക 123 കോടി

നല്ല ഉറക്കത്തിന് എത്രത്തോളം വ്യായാമം ചെയ്യണം?

അവഗണന, ഒടുവില്‍ പകരക്കാരിയായി ടീമില്‍; പൊൻതിളക്കമായി ഷഫാലി

ഓട്ടോയില്‍ കയറിയ സ്ത്രീയുടെ മുഖത്ത് പെപ്പര്‍ സ്പ്രേ അടിച്ച് മാല പൊട്ടിക്കാന്‍ ശ്രമം; രണ്ടു പേര്‍ അറസ്റ്റില്‍

'ഞാനല്ല അതു ബംഗാളിയാണ്'; ഒടുവില്‍ കുറ്റം സമ്മതിച്ച് പ്രതി, വാതില്‍ക്കല്‍ നിന്നും മാറാത്തതിന്റെ ദേഷ്യത്തില്‍ ചവിട്ടിയെന്ന് മൊഴി

SCROLL FOR NEXT