Kerala

"ഷുഹൈബിനെ കൊന്നത് കിര്‍മാണി മനോജ്" ; ടിപി കേസ് പ്രതികള്‍ക്ക് പരോള്‍ നല്‍കിയത് കൊലപാതകത്തിനെന്നും കെ സുധാകരന്‍

കൊലയാളി സംഘത്തില്‍ ആകാശ് തില്ലങ്കേരി ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ അത് പി ജയരാജന്റെ അറിവോടു കൂടിയാണെന്നും കെ സുധാകരന്‍ ആരോപിച്ചു

സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍ : യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബിനെ കൊന്നത് ടിപി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതി കിര്‍മാണി മനോജാണെന്ന് കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍. ഷുഹൈബിന്റെ ശരീരത്തിലേറ്റ മുറിവുകളുടെ സ്വഭാവത്തില്‍ നിന്ന് ഇത് വ്യക്തമാണ്. ഷുഹൈബിന്റെ ശരീരത്തിലെ മുറിവുകള്‍ വിദഗ്ദനായ കൊലയാളി ഏല്‍പ്പിച്ച മുറിവാണെന്ന് വ്യക്തം. ആകാശ് തില്ലങ്കേരി സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്റെ സന്തത സഹചാരിയാണ്. കൊലയാളി സംഘത്തില്‍ ആകാശ് ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ അത് പി ജയരാജന്റെ അറിവോടു കൂടിയാണെന്നും കെ സുധാകരന്‍ ആരോപിച്ചു. 

ടിപി കേസ് പ്രതികള്‍ക്ക് പരോള്‍ നല്‍കിയത് ഷുഹൈബിനെ കൊലപ്പെടുത്താനാണെന്നും സുധാകരന്‍ ആരോപിച്ചു. കൊടി സുനി പരോള്‍ കാലാവധി കഴിഞ്ഞാണ് ജയിലില്‍ മടങ്ങിയെത്തിയത്. ഷുഹൈബ് വധ ഗൂഢാലോചനയില്‍ സിപിഎമ്മിലെ ഉന്നത നേതാക്കള്‍ക്ക് പങ്കുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് വി എം സുധീരനും ആരോപിച്ചു. 

നേരത്തെ മുഖ്യമന്ത്രി പിണറായി വിജയന്റെ അനുമതിയോടെയാണ് ഷുഹൈബിന്റെ കൊലപാതകം നടത്തിയതെന്ന് കെ സുധാകരന്‍ ആരോപണം ഉന്നയിച്ചിരുന്നു. പൊലീസില്‍ സിപിഎമ്മിനോട് കൂറുള്ള ചിലര്‍ അന്വേഷണം വഴിതെറ്റിക്കുകയാണ്. കേസില്‍ അറസ്റ്റിലായത് ഡമ്മി പ്രതികളല്ലെന്ന് ഡിജിപി ജനങ്ങള്‍ക്ക് മുന്നില്‍ തെളിയിക്കണമെന്നും കെ സുധാകരന്‍ ആവശ്യപ്പെട്ടിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോയമ്പത്തൂര്‍ കൂട്ടബലാത്സംഗം: മൂന്നുപേര്‍ പിടിയില്‍, കീഴ്‌പ്പെടുത്തിയത് വെടിവെച്ചു വീഴ്ത്തി

റെക്കോര്‍ഡ് താഴ്ചയില്‍ നിന്ന് കുതിച്ച് രൂപ, 21 പൈസയുടെ നേട്ടം; ഓഹരി വിപണി റെഡില്‍

കൊച്ചിയില്‍ പാര്‍ക്കിങ് ഇനി തലവേദനയാകില്ല; എല്ലാം വിരല്‍ത്തുമ്പില്‍, 'പാര്‍കൊച്ചി'

കുട്ടികളുടെ സിനിമയ്ക്കും ബാലതാരത്തിനും അര്‍ഹതയുള്ളവരില്ലെന്ന് പ്രകാശ് രാജ്; 'സ്ഥാനാര്‍ത്തി ശ്രീക്കുട്ടനെ' ഓര്‍മിപ്പിച്ച് സംവിധായകനും നടനും; പ്രതിഷേധം

യു എ ഇയിൽ ജോലി ചെയ്യുന്നവർക്ക് പ്രിയം 'നിർമ്മിത ബുദ്ധി'; മൈക്രോസോഫ്റ്റിന്റെ റിപ്പോർട്ട് പുറത്ത്

SCROLL FOR NEXT