Kerala

സംസ്ഥാനം ലോഡ്‌ഷെഡിങ്ങിലേക്ക്? തീരുമാനം ജൂലൈ 15ന്‌

ജൂലൈ 30 വരെ ലോഡ്‌ഷെഡിങ് വേണ്ടി വരില്ലെന്നാണ് ബോര്‍ഡ് നിലപാട്. എന്നാല്‍, നിലവിലെ അവസ്ഥ തുടര്‍ന്നാണ് ലോഡ് ഷെഡിങ് ഏര്‍പ്പെടുത്തേണ്ടി വരും

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കാലവര്‍ഷം ശക്തമായില്ലെങ്കില്‍ സംസ്ഥാനത്ത് ലോഡ്‌ഷെഡിങ് ഏര്‍പ്പെടുത്തുന്ന കാര്യത്തില്‍ തീരുമാനം 15ന് നടക്കുന്ന കെഎസ്ഇബി ഉന്നത തല യോഗത്തില്‍. ജൂലൈ 30 വരെ ലോഡ്‌ഷെഡിങ് വേണ്ടി വരില്ലെന്നാണ് ബോര്‍ഡ് നിലപാട്. എന്നാല്‍, നിലവിലെ അവസ്ഥ തുടര്‍ന്നാണ് ലോഡ് ഷെഡിങ് ഏര്‍പ്പെടുത്തേണ്ടി വരും. 

പ്രതീക്ഷിച്ച മഴ ലഭിക്കാതെ, ഡാമുകളിലെ വെള്ളം കുറഞ്ഞ് ആഭ്യന്തര വൈദ്യുതിഉല്‍പാദനം ഗണ്യമായി കുറഞ്ഞപ്പോള്‍ തന്നെ ലോഡ്‌ഷെഡിങ് ഏര്‍പ്പെടുത്തണം എന്ന ആവശ്യം ബോര്‍ഡ് മുന്നോട്ട് വെച്ചെങ്കിലും സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നില്ല. ലോക്‌സഭാ തെരഞ്ഞെടുപ്പും, പിന്നാലെ ഒരുമാസം നീണ്ടുനിന്ന നിയമസഭാ തെരഞ്ഞെടുപ്പും വരുന്ന വേളയില്‍ ലോഡ്‌ഷെഡിങ് ഏര്‍പ്പെടുത്തുന്നത് തിരിച്ചടിയാവും എന്ന് വിലയിരുത്തിയായിരുന്നു ഇത്. 

ലോഡ്‌ഷെഡിങ് ഏര്‍പ്പെടുത്തുന്നതിനോട് എതിര്‍പ്പുണ്ടെങ്കിലും മഴ ശക്തമാവാത്തതിനാല്‍ മറ്റ് മാര്‍ഗമില്ല എന്ന നിലപാട് സര്‍ക്കാര്‍ അംഗീകരിച്ചതായാണ് സൂചന. അഭ്യന്തര ഉല്‍പാദനം കുറയുകയും, വൈദ്യുതി വന്‍തോതില്‍ പുറത്ത് നിന്ന് വാങ്ങേണ്ടി വരുന്നതും ബോര്‍ഡിന് വലിയ സാമ്പത്തിക ബാധ്യത തീര്‍ക്കുന്നു. കഴിഞ്ഞ വര്‍ഷം ഇതേ സമയത്ത് അണക്കെട്ടുകളില്‍ 2079 ദശലക്ഷം യൂണിറ്റ് ഉല്‍പാദിപ്പിക്കാനുള്ള വെള്ളമുണ്ടായിരുന്നു. നിലവില്‍ 486.44 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉല്‍പാദിപ്പിക്കാനുള്ള വെള്ളം മാത്രമാണുള്ളത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം

മഴക്കെടുതി: പരീക്ഷയെഴുതാൻ വീണ്ടും അവസരം നല്‍കുമെന്ന് പിഎസ് സി; ബീറ്റ് ഫോറസ്റ്റ് ഓഫീസർ പരീക്ഷയും മാറ്റി

ദുരിതപ്പെയ്ത്തിൽ മുങ്ങി കേരളം, മഴക്കെടുതിയിൽ മരണസംഖ്യ ഉയരുന്നു; കെ എ രതീഷ് പുറത്തേക്ക്?; ബോക്സിങ്ങിൽ ഇരട്ട സ്വർണം; ഇന്നത്തെ 5 പ്രധാന വാർത്തകൾ

'അച്ഛനെ താരമാക്കിയതും കുടുംബത്തിന് അന്നം തരുന്നതും മലയാളമാണെന്ന് മറക്കണ്ട'; വിസ്മയ മാതൃഭാഷയെ അപമാനിച്ചെന്ന് വിമര്‍ശനം