Kerala

സംസ്ഥാനത്ത് ആന്റിബോഡി പരിശോധന ഇന്നുമുതല്‍; നെടുമ്പാശ്ശേരിയില്‍ 16 കൗണ്ടറുകള്‍ ; കൊച്ചിയില്‍ ഇന്നെത്തുക 4300 ലേറെ പ്രവാസികള്‍

ഒരു മണിക്കൂറില്‍ 200 യാത്രക്കാരെ പരിശോധിക്കാനുള്ള സൗകര്യമാണ് നെടുമ്പാശ്ശേരിയില്‍ ഒരുക്കിയിട്ടുള്ളത്

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം : സംസ്ഥാനത്ത് ആന്റിബോഡി പരിശോധന ഇന്നുമുതല്‍. വിദേശങ്ങളില്‍ നിന്നും വരുന്നവര്‍ക്ക് വിമാനത്താവളങ്ങളിലാണ് ആന്റിബോഡി പരിശോധന നടത്തുന്നത്. കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തവരെയാണ് പരിശോധനയ്ക്ക് വിധേയരാക്കുക.

സൗദി അറേബ്യ, കുവൈറ്റ് എന്നീ രാജ്യങ്ങളില്‍ നിന്നും വരുന്നവര്‍ക്കാണ് പ്രധാനമായും പരിശോധന. യുഎഇയില്‍ പരിസോധനയുള്ളതിനാല്‍ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നല്‍കിയാല്‍ മതിയാകും. സംസ്ഥാനത്ത് ചിലയിടങ്ങളില്‍ രാത്രി തന്നെ പരിശോധന ആരംഭിച്ചിട്ടുണ്ട്.

ആന്റിബോഡി പരിശോധന ഫലം പോസിറ്റീവ് ആകുന്നവരെ കോവിഡ് സ്ഥിരീകരണത്തിനായി പിസിആര്‍ പരിശോധന കൂടി നടത്തും. അതേസമയം ഫലം നെഗറ്റീവ് ആകുന്നവരും 14 ദിവസം കര്‍ശനമായ ഹോം ക്വാറന്റൈന്‍ പാലിക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്.

പരിശോധനയ്ക്കായി വിമാനത്താവളങ്ങളില്‍ പ്രത്യേക ബൂത്തുകള്‍ തുടങ്ങിയിട്ടുണ്ട്. കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ 16 കൗണ്ടറുകളാണ് സജ്ജീകരിച്ചിട്ടുള്ളത്. ഒരു മണിക്കൂറില്‍ 200 യാത്രക്കാരെ പരിശോധിക്കാനുള്ള സൗകര്യമാണ് നെടുമ്പാശ്ശേരിയില്‍ ഒരുക്കിയിട്ടുള്ളത്. പരിശോധനാസമയം കഴിഞ്ഞു മാത്രമേ യാത്രക്കാരെ പുറത്തുവിടൂ.

ഇന്ന് നെടുമ്പാശ്ശേരിയില്‍ 23 വിമാനങ്ങളിലായി 4320 പ്രവാസികളാണ് എത്തുന്നത്. കര്‍ശന നിയന്ത്രണങ്ങള്‍ പാലിച്ചില്ലെങ്കില്‍ സംസ്ഥാനത്ത് സമൂഹവ്യാപനത്തിന് സാധ്യത നിലനില്‍ക്കുന്നതായി ആരോഗ്യമന്ത്രി ഇന്നലെ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിന്റെ നികുതി വിഹിതം കൂടി; അധികമായി ലഭിക്കുക 11,000 കോടി, കണക്ക് ഇങ്ങനെ

വീണ്ടും ഇന്ത്യ- പാക് ബ്ലോക്ക്ബസ്റ്റര്‍; വീണ്ടും കൈ കൊടുക്കാതെ ക്യാപ്റ്റന്‍മാര്‍

തിലക് വർമ തിരിച്ചെത്തുന്നു, സന്നാഹ മത്സരം കളിക്കും; ഇന്ത്യൻ ടീമിന് ആശ്വാസം

'ഭയപ്പെടുത്തുന്ന സിനിമ; വെറുപ്പും അക്രമവും ഡിഎന്‍എയുടെ ഭാഗം'; ധുരന്ധറിനെതിരെ ഷാസിയ ഇക്ബാല്‍

'എല്ലാം മാറാൻ ഒരു വർഷം കൂടി കാത്തിരിക്കണം, ചേർത്ത് പിടിച്ചതിന് പിഷാരടിക്ക് നന്ദി'; ഉല്ലാസ് പന്തളം

SCROLL FOR NEXT