പ്രതീകാത്മക ചിത്രം 
Kerala

സംസ്ഥാനത്ത് ബിവറേജസ് ഔട്ട്‌ലെറ്റുകളും പൂട്ടുന്നു ; തുറക്കേണ്ടെന്ന് നിര്‍ദേശം 

ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ഔട്ട്‌ലെറ്റുകള്‍ അടച്ചിടാന്‍ മാനേജര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം : ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ സംസ്ഥാനത്ത് ഇന്നുമുതല്‍ തുറക്കില്ല. ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ഔട്ട്‌ലെറ്റുകള്‍ അടച്ചിടാന്‍ മാനേജര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി. ബെവ്‌കോ മാനേജിംഗ് ഡയറക്ടര്‍ സ്പര്‍ജന്‍ കുമാറാണ് നിര്‍ദേശം നല്‍കിയത്. എന്നുവരെ ബെവ്‌കോ ഔട്ട്‌ലെറ്റുകള്‍ അടച്ചിടണമെന്നത് സംബന്ധിച്ച് മന്ത്രിസഭായോഗം തീരുമാനമെടുക്കും. 

കോവിഡ് ആശങ്ക വര്‍ധിച്ചു വരുന്ന പശ്ചാത്തലത്തിലാണ് തീരുമാനം. ബിവറേജസില്‍ ആളുകള്‍ മദ്യം വാങ്ങാന്‍ കൂട്ടം കൂടിയെത്തുന്നത് വന്‍ വാര്‍ത്തയായിരുന്നു. പല ജില്ലകളിലും നിരോധനാജ്ഞ നിലവിലുണ്ടെങ്കിലും ബിവറേജസ് ഔട്ട്‌ലെറ്റുകളിലെല്ലാം തിരക്ക് അനുഭവപ്പെട്ടിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ കോഴിക്കോട് അടക്കം ചിലയിടങ്ങളില്‍ ബെവ്‌കോ ഔട്ട്‌ലെറ്റുകള്‍ക്ക് മുന്നില്‍ തടിച്ചു കൂടിയ ആളുകളെ പൊലീസ് ലാത്തിവീശി ഓടിക്കുകയായിരുന്നു. 

കൊവിഡ് 19 വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ ഇന്ന് മുതല്‍ ജോലിക്കെത്തില്ലെന്ന് അറിയിച്ച് ബിവറേജസ് കോര്‍പ്പറേഷനിലെ ഒരു വിഭാഗം തൊഴിലാളികള്‍ രംഗത്തെത്തിയിരുന്നു. ഐഎന്‍ടിയുസിയുടെ നേതൃത്വത്തിലുള്ള തൊഴിലാളി യൂണിയനാണ് ഇക്കാര്യം അറിയിച്ച് കത്തു നല്‍കിയിരിക്കുന്നത്. തൃപ്തികരമല്ലാത്ത സാഹചര്യമായതിനാല്‍ ഇന്ന് മുതല്‍ ബിവറേജസിലെ ഐഎന്‍ടിയുസി തൊഴിലാളികള്‍ അവധി എുത്തു വീട്ടിലിരിക്കുമെന്നാണ് യൂണിയന്‍ അറിയിച്ചിരിക്കുന്നത്. കേരള സ്‌റ്റേറ്റ് ബിവറേജസ് കോര്‍പ്പറേഷന്‍ എംപ്ലായീസ് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റും മുന്‍ എംഎല്‍എയുമായ ടി യു രാധാകൃഷ്ണന്റെ പേരിലാണ് അറിയിപ്പ് പുറത്തുവന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT