Kerala

സിയാല്‍ ശീതകാല വിമാനസമയക്രമം നാളെ മുതല്‍ ; കൊച്ചിയില്‍ നിന്ന് കൂടുതല്‍ വിമാനങ്ങള്‍

ശീതകാല സമയക്രമം പ്രകാരം ആഴ്ചയില്‍ 230 വീതം ആഗമനവും പുറപ്പെടലുമാണ് കൊച്ചിയില്‍ നിന്ന് ഉണ്ടാകുക

സമകാലിക മലയാളം ഡെസ്ക്

കൊച്ചി : കൊച്ചി നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ശീതകാല വിമാന സമയക്രമം നാളെ മുതല്‍ ആരംഭിക്കും. 25 മുതല്‍ മാര്‍ച്ച് 27 വരെയാണ് ആഭ്യന്തര ശീതകാല സര്‍വീസിന്റെ കാലാവധി. അന്താരാഷ്ട്ര വിമാനസര്‍വീസുകള്‍ നിലവിലുള്ള നിയന്ത്രിത മാതൃകയില്‍ തുടരും. 

ഘട്ടംഘട്ടമായി ആഭ്യന്തര സര്‍വീസുകള്‍ കൂട്ടാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്. അതിനാല്‍ വിമാനക്കമ്പനികള്‍ കൂടുതല്‍ സീറ്റുകളിലേക്ക് ബുക്കിംഗും തുടങ്ങി. നിലവില്‍ വിമാനക്കമ്പനികള്‍ക്ക് തങ്ങളുടെ ശേഷിയുടെ 60 ശതമാനം സര്‍വീസ് നടത്താനുള്ള അനുമതിയുണ്ട്. ശീതകാല സമയക്രമം പ്രകാരം ആഴ്ചയില്‍ 230 വീതം ആഗമനവും പുറപ്പെടലുമാണ് കൊച്ചിയില്‍ നിന്ന് ഉണ്ടാകുക. 

അഹമ്മദാബാദ്, ബംഗളൂരു, ചെന്നൈ, ഡല്‍ഹി, ഹൈദരാബാദ്, കണ്ണൂര്‍, മുംബയ്, മൈസൂര്‍, കൊല്‍ക്കത്ത എന്നിവിടങ്ങളിലേക്ക് നേരിട്ട് സര്‍വീസുകളുണ്ട്. ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളില്‍ വൈകിട്ട് 6.25ന് കണ്ണൂരിലേക്ക് ഇന്‍ഡിഗോ പറക്കും. ഗുവാഹതി, ജയ്പൂര്‍ എന്നിവിടങ്ങളിലേക്കും തിരിച്ചും കണക്ഷന്‍ സര്‍വീസുകളുണ്ട്.

രാജ്യാന്തര സര്‍വീസുകള്‍ നിലവിലെ 'എയര്‍ ബബിള്‍' മാതൃക തുടരും. ഗള്‍ഫ്, ലണ്ടന്‍, മാലി, സിംഗപ്പൂര്‍ എന്നിവിടങ്ങളിലേക്കാണ് കൊച്ചിയില്‍ നിന്ന് സര്‍വീസുകള്‍. നിരന്തര ശുചീകരണത്തിന് പുറമേ സമ്പൂര്‍ണ കമ്പ്യൂട്ടര്‍വത്കൃത സുരക്ഷാ പരിശോധനയും ബോര്‍ഡിംഗ് സംവിധാനങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് യാത്രക്കാര്‍ക്ക് പരമാവധി സൗകര്യങ്ങള്‍ ഒരുക്കുമെന്ന് സിയാല്‍ വ്യക്തമാക്കി.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'വീടുകയറി വസ്തുത വിരുദ്ധമായ കാര്യങ്ങള്‍ പറയുന്നു, എല്‍ഡിഎഫിനെതിരെ ഗീബല്‍സീയന്‍ നുണപ്രചാരണം'

പോസ്റ്റര്‍ അടിച്ചത് പാര്‍ട്ടി പോസിറ്റീവായി പറഞ്ഞതു കൊണ്ട്, സീറ്റില്ലെങ്കിലും പ്രശ്‌നമില്ല; ദീപ്തി മേരി വര്‍ഗീസ്

ലൊക്കേഷന്‍ സ്‌കെച്ച് അനുവദിക്കുന്നതിന് കൈക്കൂലി; വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് പിടിയില്‍

ഇനി കൂടെയുള്ളവര്‍ക്ക് ഒപ്പം ഇരുന്ന് യാത്ര ചെയ്യാം, വിമാനങ്ങളിലെ 60 ശതമാനം സീറ്റുകള്‍ക്ക് അധിക നിരക്ക് ഈടാക്കരുത്; കേന്ദ്ര നിര്‍ദേശം

മൂന്നു രാത്രിയും രണ്ടു പകലും; ഗോവ യാത്രയുമായി കെഎസ്ആര്‍ടിസി

SCROLL FOR NEXT