Kerala

സീറോ മലബാര്‍ സഭ സിനഡിന്റെ അടിയന്തര യോഗം നാളെ 

പരസ്യപ്രതിഷേധം നടത്തിയ വൈദികര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കര്‍ദിനാളിന് നിരവധി പരാതികളും നിവേദനങ്ങളും ലഭിച്ചിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി : സീറോ മലബാര്‍ സഭയുടെ സ്ഥിരം സിനഡിന്റെ അടിയന്തര യോഗം നാളെ ചേരും. സഹായമെത്രാന്മാരെ പുറത്താക്കിയശേഷമുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാനാണ് യോഗം വിളിച്ചത്. കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ അധ്യക്ഷതയിലാണ് സഭാ ആസ്ഥാനത്ത് യോഗം ചേരുന്നത്. 

സാധാരണ ഗതിയില്‍ അടുത്ത മാസമാണ് സമ്പൂര്‍ണ സിനഡ് ചേരേണ്ടത്. അതിനിടെ അടിയന്തരമായി സിനഡ് വിളിച്ചുചേര്‍ത്തത് സഭയിലെ പ്രതിഷേധങ്ങള്‍ തുടരുന്ന സാഹചര്യത്തിലാണ്. സഹായമെത്രാന്മാരെ പുറത്താക്കിയതിനെതിരെയും, കര്‍ദിനാള്‍ ആലഞ്ചേരി എറണാകുളം- അങ്കമാലി അതിരൂപതയുടെ ഭരണചുമതല ഏറ്റെടുത്തതിനെതിരെയും ഏതാനും വൈദികര്‍ രംഗത്തുവന്നിരുന്നു. 

അര്‍ധരാത്രിയില്‍ കര്‍ദിനാള്‍ ഭരണചുമതല ഏറ്റെടുത്തത് ശരിയായ രീതിയല്ല, അതിരൂപതയില്‍ കാര്യങ്ങള്‍ നേരാംവണ്ണമല്ല നടക്കുന്നത് തുടങ്ങിയ ആക്ഷേപങ്ങള്‍ വിമത വൈദികര്‍ പരസ്യമായി ഉന്നയിച്ചിരുന്നു. പരസ്യപ്രതിഷേധം നടത്തിയ വൈദികര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കര്‍ദിനാളിന് നിരവധി പരാതികളും നിവേദനങ്ങളും ലഭിച്ചിരുന്നു. ഈ സാഹചര്യത്തില്‍ വിമത വൈദികര്‍ക്കെതിരായ നടപടിയും  യോഗത്തില്‍ ചര്‍ച്ചയാകും. 

മുതിര്‍ന്ന അഞ്ച് മെത്രാന്മാരാണ് സ്ഥിരം സിനഡിലുള്ളത്. അഡ്മിനിസ്‌ട്രേറ്റര്‍ കൂടിയായിരുന്ന ഫാദര്‍ ജേക്കബ് മനത്തോടത്ത് ഇപ്പോള്‍ റോമിലാണ്. അതിനാല്‍ അദ്ദേഹം നാളത്തെ സിനഡ് യോഗത്തില്‍ പങ്കെടുക്കില്ലെന്നാണ് റിപ്പോര്‍ട്ട്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

2024ല്‍ ജനിച്ച കുട്ടികളില്‍ 46.14%വും മുസ്ലീങ്ങള്‍; കേരളത്തില്‍ ഹിന്ദു, ക്രിസ്ത്യന്‍ ജനസംഖ്യാ വളര്‍ച്ച നെഗറ്റീവില്‍

സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ എന്‍ ശേഷാദ്രിനാഥന് ആദരം

49 പന്തില്‍ 80 നോട്ടൗട്ട്; ശ്രേയസ് മാത്രം പൊരുതി; ഇംഗ്ലണ്ടിന് ജയിക്കാന്‍ 159 റണ്‍സ്

ഒന്നരവയസുകാരന് അനസ്‌തേഷ്യ നല്‍കി; കുഞ്ഞിന് ബ്രെയിന്‍ ഡാമേജ്; കണ്ണൂരില്‍ ഡോക്ടര്‍ക്കെതിരെ കേസ്

'നിങ്ങള്‍ തകര്‍ക്കാന്‍ ശ്രമിച്ചത് എന്റെ സ്ത്രീത്വത്തെയും അന്തസ്സിനെയുമാണ്; പരാതിയുടെ പേരില്‍ ഞാന്‍ ക്ഷമ ചോദിക്കുന്നു'; അന്‍സിബ