തിരുവനന്തപുരം: വയനാട് ജില്ലയിലെ സുൽത്താൻ ബത്തേരിയും മലപ്പുറം ജില്ലയിലെ കൊണ്ടോട്ടിയും ലാർജ് ക്ലസ്റ്ററുകളാകാനുള്ള സാധ്യതയുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
സുൽത്താൻ ബത്തേരിയിൽ വലിയൊരു വ്യാപാര സ്ഥാപനത്തിലെ 15 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഈ സ്ഥാപനത്തിലെ ജീവനക്കാരുമായുള്ള സമ്പർക്കത്തിൽ 300 ലധികം പേർ വരുമെന്നാണ് കണക്കാക്കുന്നത്. ഇവരെയെല്ലാം കണ്ടെത്തി പരിശോധന നടത്തി വരുകയാണ്.
വാളാട് ഒരു കുടുംബത്തിലെ ഏഴ് പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇവിടെ സമ്പർക്കത്തിലുള്ള 110 പേരുടെ സാമ്പിൾ പരിശോധന നടത്തുന്നുണ്ട്.
കൊണ്ടോട്ടിയും ഹൈ റിസ്‌ക് ക്ലസ്റ്ററാകുകയാണെന്ന് അദ്ദേഹം പറഞ്ഞു. ഇവിടെ സമ്പർക്കത്തിലൂടെ 40 പേർക്കാണ് രോഗം ബാധിച്ചത്. കാസർകോട് ചെങ്കള പഞ്ചായത്തിൽ ഒരു വിവാഹത്തിൽ പങ്കെടുത്ത 43 പേർക്കാണ് സമ്പർക്കത്തിലൂടെ രോഗം പകർന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates