Kerala

സെന്‍കുമാറിന്റെ വിവാദ പരാമര്‍ശം ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു

മതസ്പര്‍ധ വളര്‍ത്തുന്ന പരാമര്‍ശം നടത്തിയെന്ന പരാതിയില്‍ ടിപി സെന്‍കുമാറിനെതിരെ പൊലീസ് കേസെടുത്തു - ഐപിസി 153 എ വകുപ്പ് പ്രകാരമാണ്‌ സൈബര്‍ പൊലീസിന്റെ നടപടി. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ്

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: മതസ്പര്‍ധ വളര്‍ത്തുന്ന തരത്തില്‍ പരാമര്‍ശം നടത്തിയെന്ന പരാതിയില്‍ മുന്‍ ഡിജിപി ടിപി സെന്‍കുമാറിനെതിരെ പൊലീസ് കേസെടുത്തു. ഐപിസി 153 എ വകുപ്പ് പ്രകാരമാണ്‌ സൈബര്‍ പൊലീസിന്റെ നടപടി. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ്. സെന്‍കുമാറിനെതിരെ കേസെടുക്കണമോയെന്ന കാര്യത്തില്‍ ക്രൈംബ്രാഞ്ച് മേധാവി എഡിജിപി നിഥിന്‍ അഗര്‍വാള്‍ പ്രോസികൂഷന്‍ ഡയറക്ടര്‍ ജനറല്‍ മഞ്ചേരി ശ്രീധരന്‍ നായരോട് നിയമോപദേശം തേടിയിരുന്നു. 

ഡിജിപി സ്ഥാനത്ത് നിന്നു വിരമിച്ച ശേഷമായിരുന്നു സെന്‍കുമാറിന്റെ വിവാദപരാമര്‍ശം അടങ്ങിയ ലേഖനം പ്രസിദ്ധീകരിച്ച് വന്നത്. ഇതു സംബന്ധിച്ച പരാതികള്‍ ഡിജിപി ലോക്‌നാഥ് ബഹ്‌റയാണ് കേസടുത്ത് അന്വേഷണം നടത്താനായി ക്രൈംബ്രാഞ്ചിന് കൈമാറിയത്. പൊലീസ് ആസ്ഥാനത്തെ നിയമോപദേഷ്ടാവിന്റെ ഉപദേശം തേടിയ ശേഷമായിരുന്നു അന്വേശഷണത്തിന് ഉത്തരവിട്ടത്. 

കേരളത്തില്‍ നൂറ് കുട്ടികള്‍ ജനിക്കുമ്പോള്‍ 42 കുട്ടികള്‍ മുസ്ലീം സമുദായത്തില്‍ നിന്നാണെന്നുള്ളത് ആശങ്ക വര്‍ധിപ്പിക്കുന്നുവെന്നായിരുന്നു സെന്‍കുമാറിന്റെ വിവാദ പരാമര്‍ശം. സെന്‍കുമാറിന്റെ പരാമര്‍ശത്തില്‍ പിന്തുണയറിച്ച് ബിജെപിയും രംഗത്തെത്തിയിരുന്നു. അഭിമുഖം പ്രസിദ്ധീകരിച്ചവര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബലാബലത്തില്‍നിന്നു കെസി പുറത്ത്?, ഡല്‍ഹിയില്‍ തുടരാന്‍ ഹൈക്കമാന്‍ഡ്, പാര്‍ലമെന്‍ററി പദവിയില്‍ പുനര്‍ നിയമനം

പാമ്പ് കടിച്ചാല്‍ പഴങ്ങളും പച്ചക്കറികളും വിഷമാകുമോ?

കഥയും സ്റ്റാർഡവും ഒന്നുമല്ല കാര്യം! ഇക്കയും ഏട്ടനും ഒന്നിച്ചപ്പോൾ ബോക്സ് ഓഫീസ് കുലുങ്ങിയോ ? 'പേട്രിയറ്റ്' ഓപ്പണിങ് ഡേ കളക്ഷൻ

'ഇറാന്‍ ചോദിക്കുന്ന കാര്യങ്ങള്‍ എനിക്ക് അംഗീകരിക്കാന്‍ പറ്റാത്തത്'; ചര്‍ച്ചാ നിര്‍ദ്ദേശങ്ങളില്‍ തൃപ്തനല്ലെന്ന് ട്രംപ്

'ചില ആളുകൾ ചേർന്ന് എന്റെ കരിയർ നശിപ്പിക്കാൻ ശ്രമിച്ചു, സിനിമയുടെ റിലീസ് തടഞ്ഞു'; വെളിപ്പെടുത്തലുമായി ​ഗൗതം മേനോൻ

SCROLL FOR NEXT