Kerala

സ്‌കൂളില്‍ പോകാതിരിക്കാന്‍ തട്ടികൊണ്ടുപോകല്‍ നാടകം; ഒന്‍പതാം ക്ലാസുകാരന്റെ അതിബുദ്ധിയില്‍ പുലിവാല് പിടിച്ച് യുവാവ്‌ 

സ്കൂളിൽ പോകാൻ ഇഷ്ടമില്ലാത്തതിനാൽ കൂട്ടുകാരൻ പറഞ്ഞു നൽകിയ ഐഡിയ

സമകാലിക മലയാളം ഡെസ്ക്

ആലപ്പുഴ: കൂട്ടുകാരന്റെ ഐഡിയപ്രകാരം സംഭവിച്ചിട്ടില്ലാത്ത തട്ടികൊണ്ടുപോകലിനെക്കുറിച്ച് ഒൻപതാം ക്ലാസുകാരൻ മെനഞ്ഞ കഥമൂലം പുലിവാല് പിടിച്ചിരിക്കുകയാണ് ചാലക്കുടി സ്വദേശിയായ ദിലീപ് നാരായണൻ. ആലപ്പുഴ നൂറനാട് സ്വദേശിയായ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയെ തട്ടിക്കൊണ്ട് പോകാൻ ശ്രമിച്ചെന്ന കള്ളപ്പരാതിയാണ് ഇയാൾക്കെതിരെ ഉയർന്നത്. 

കഴിഞ്ഞ തിങ്കളാഴ്ച തട്ടിക്കൊണ്ട് പോകാൻ വന്നവരിൽ നിന്ന് രക്ഷപെട്ടെന്ന പേരിൽ വിദ്യാർത്ഥി അടുത്തുള്ള വീട്ടിൽ ഓടിക്കയറുകയായിരുന്നു. കറുത്ത ജീപ്പിലാണ് തന്നെ തട്ടിക്കൊണ്ട് പോകാൻ ശ്രമിച്ചതെന്നാണ് കുട്ടി പറഞ്ഞത്. വാഹനത്തിന്‍റെ  നമ്പർ സഹിതം കുട്ടി നാട്ടുകാരോടും പൊലീസിനോടും പറയുകയായിരുന്നു. 

ഇതേതുടർന്ന് നടത്തിയ അന്വേഷണം ചെന്നെത്തിയത് ദിലീപിലാണ്. ദിലീപിന്റെ വീട്ടിൽ പൊലീസ് എത്തി നടത്തിയ അന്വേഷണത്തിൽ വാഹനവും ഉടമയും വീട്ടിൽ തന്നെയുണ്ടെന്ന് കണ്ടെത്തി. ഇതിനിടയിൽ കുട്ടിയെ തട്ടിക്കൊണ്ട് പോകാൻ ശ്രമിച്ചെന്ന പേരിൽ വണ്ടിയുടെ വിഡിയോ പ്രചരിക്കുകയും ചെയ്തു. പിന്നെ ജീപ്പുമായി പുറത്തിറങ്ങാനാകാത്ത അവസ്ഥയായിരുന്നു ഇയാൾക്ക്. 

എന്നാൽ വിദ്യാർത്ഥിയെ വീണ്ടും ചോദ്യം ചെയ്തപ്പോൽ സംഭവം താൻ മെനഞ്ഞെടുത്ത ഒരു കഥയാണെന്നും സ്കൂളിൽ പോകാൻ ഇഷ്ടമില്ലാത്തതിനാൽ കൂട്ടുകാരൻ പറഞ്ഞു നൽകിയ ഐഡിയയാണ് ഇതെന്നും കുട്ടി പൊലീസിനോട് പറഞ്ഞു. വാഹനത്തിന്‍റെ രജിസ്ട്രേഷൻ നമ്പര്‍ അടക്കം കുട്ടിയുടെ ഭാവനയായിരുന്നെന്ന് പൊലീസ് പറഞ്ഞു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കസ്റ്റഡിയിലെടുത്ത ഭര്‍ത്താവിനെ തേടിയെത്തി; പൊലീസ് സ്റ്റേഷനില്‍ ഗര്‍ഭിണിക്ക് ക്രൂരമര്‍ദനം; ഒടുവില്‍ ഇടപെട്ട് മുഖ്യമന്ത്രി

കൂച്ച് ബെഹാർ ട്രോഫി: ബറോഡയ്ക്കെതിരെ കേരളത്തിന് മുന്നിൽ റൺ മല

​'കുറ്റകൃത്യത്തിൽ പങ്കില്ല, വെറുതെ വിടണം'; നടിയെ ആക്രമിച്ച കേസിലെ 5, 6 പ്രതികൾ ഹൈക്കോടതിയിൽ

വാതില്‍ ചവിട്ടിത്തുറന്ന് സ്റ്റേഷനിലെത്തി; കൈക്കുഞ്ഞുങ്ങളെ എറിഞ്ഞ് കൊല്ലാന്‍ ശ്രമിച്ചു; ദൃശ്യങ്ങള്‍ തെളിവ്; ഗര്‍ഭിണിയെ മുഖത്തടിച്ച സംഭവത്തില്‍ സിഐ

'ഇതാണോ പിണറായി വിജയന്‍ സര്‍ക്കാരിന്റെ സ്ത്രീസുരക്ഷ?; ഏത് യുഗത്തിലാണ് ജീവിക്കുന്നത്?'

SCROLL FOR NEXT