Kerala

സ്പേസ് പാര്‍ക്ക്: പിഡബ്ല്യുസിയുമായുള്ള കരാർ സർക്കാർ അവസാനിപ്പിക്കുന്നു ; കൂപ്പേഴ്സിന് നോട്ടീസ്

പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പേഴ്സ് കെഎസ്ഐടിഐഎല്ലിന് നഷ്ടപരിഹാരം നല്‍കേണ്ടി വരും

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം : സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ പശ്ചാത്തലത്തിൽ സ്പേസ് പാര്‍ക്ക് പദ്ധതിയില്‍ നിന്ന് സര്‍ക്കാര്‍ പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പേഴ്സിനെ (പിഡബ്ല്യുസി) ഒഴിവാക്കുന്നു. കെഎസ്ഐടിഐഎൽ ഇതിന് മുന്നോടിയായി പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പേഴ്സിന് നോട്ടീസ് അയച്ചു. പൊലീസിന് പരാതി നല്‍കിയതിന് പിന്നാലെയാണ് നടപടി. പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പേഴ്സ് കെഎസ്ഐടിഐഎല്ലിന് നഷ്ടപരിഹാരം നല്‍കേണ്ടി വരും.

സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിനെ ഐടി വകുപ്പിനു കീഴിലുള്ള സ്പേസ് പാർക്ക് പദ്ധതിയിലേക്കു നിർദേശിച്ചത് കൺസൽറ്റന്റായ പ്രൈസ് വാട്ടർഹൗസ് കൂപ്പേഴ്സ് ആണെന്ന് സ്പേസ് പാർക്ക് അധികൃതർ വ്യക്തമാക്കിയിരുന്നു. സ്വപ്ന ഐടി വകുപ്പ് ജീവനക്കാരിയല്ലെന്നും പദ്ധതി നടത്തിപ്പിനുള്ള പ്രോജക്ട് മാനേജ്മെന്റ് യൂണിറ്റിലെ (പിഎംയു) കൺസൽറ്റന്റ് ആണെന്നുമായിരുന്നു വകുപ്പിന്റെ വിശദീകരണം.

ഒരു വർഷത്തെ കരാറായതിനാൽ പിഡബ്ല്യുസി സ്വന്തം ജീവനക്കാരെ നിയോഗിക്കുന്നതിനു പകരം മൂന്നാമതൊരു ഏജൻസിയായ വിഷൻ ടെക്നോളജീസ് വഴിയാണ് സ്വപ്നയെ സ്പേസ് പാർക്ക് പദ്ധതിയിലേക്കു കൊണ്ടുവരുന്നത്. ബഹിരാകാശ സാങ്കേതികവിദ്യയിൽ ഗവേഷണം, വ്യവസായം എന്നിവയ്ക്കായി പള്ളിപ്പുറത്തെ നോളജ് സിറ്റിയിൽ വരുന്ന സ്പേസ് പാർക്ക് പദ്ധതിയുടെ ദൈനംദിന പ്രവർത്തനങ്ങളും രാജ്യാന്തര നിക്ഷേപക ബന്ധങ്ങൾ കൊണ്ടുവരികയുമായിരുന്നു സ്വപ്നയുടെ ചുമതല. സ്പേസ് പാർക്കിനു മാത്രമായി നിലവിൽ ജീവനക്കാരില്ല.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കുടുംബവാഴ്ചയ്‌ക്കെതിരായ തരൂരിന്റെ വിമര്‍ശനം; കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന് അതൃപ്തി, പ്രകോപനം വേണ്ടെന്ന് മുന്നറിയിപ്പ്

ഒരു കോടിയുടെ ഒന്നാം സമ്മാനം മാനന്തവാടിയില്‍ വിറ്റ ടിക്കറ്റിന്; സ്ത്രീശക്തി ലോട്ടറി ഫലം പ്രഖ്യാപിച്ചു |Sthree Sakthi SS 492 lottery result

'വെറുതെ തള്ളി മറിക്കണ്ട, മന്ത്രി മറന്നുപോയെങ്കില്‍ വോയ്‌സ് ക്ലിപ്പ് അയച്ചു തരാം'; സജി ചെറിയാനോട് വിനയന്‍

99,999 രൂപ വില, പെട്ടെന്ന് ചൂടാവാതിരിക്കാന്‍ കൂളിങ് സിസ്റ്റം; വിവോ എക്‌സ് 300 സീരീസ് ഉടന്‍ വിപണിയില്‍

മദ്യം നല്‍കി പെണ്‍കുട്ടിയെ തുടര്‍ച്ചയായി രണ്ടുവര്‍ഷം പീഡിപ്പിച്ചു; അമ്മയ്ക്കും ആണ്‍സുഹൃത്തിനും 180 വര്‍ഷം കഠിന തടവ്

SCROLL FOR NEXT