Kerala

സ്വാശ്രയ മെഡിക്കല്‍ ഫീസ് അഞ്ച് ലക്ഷമായി തുടരും; ആറ് ലക്ഷത്തിന്റെ ബോണ്ട് നല്‍കണം

സ്വാശ്രയ മെഡിക്കല്‍ പ്രവേശനത്തില്‍ പുതിയ മാര്‍ഗനിര്‍ദേശങ്ങളുമായി ഹൈക്കോടതി - ഫീസ് അഞ്ച് ലക്ഷമായി തുടരും - വിദ്യാര്‍ത്ഥികള്‍ ആറ് ലക്ഷത്തിന്റെ ബോണ്ട് നല്‍കണമെന്നും കോടതി

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: സ്വാശ്രയ മെഡിക്കല്‍ പ്രവേശനത്തില്‍ പുതിയ മാര്‍ഗനിര്‍ദേശങ്ങളുമായി ഹൈക്കോടതി. സ്വാശ്രയപ്രവേശനത്തില്‍ ഫീസ് അഞ്ച് ലക്ഷമായി തുടരും. വിദ്യാര്‍ത്ഥികള്‍ ആറ് ലക്ഷത്തിന്റെ ബോണ്ട് നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു.

അതേസമയം സുപ്രീം കോടതി വിധീ അനുസരിച്ച് ഈ മാസം 31നകം പ്രവേഷശനം പൂര്‍ത്തയാക്കണം. ഈ മാസം 25നകം എല്ലാ സീറ്റുകള്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കണമെന്നും 26ന് രണ്ടാം ഘട്ട കൗണ്‍സിലിംഗ് നടത്തണമെന്നും നിര്‍ദേശത്തില്‍ പറയുന്നു. 27ന് അലോട്ട്‌മെന്റ് പ്രസിദ്ധീകരിക്കണം. 30 31 തിയ്യതികളില്‍ സ്‌പോട്ട് അഡ്മിഷന്‍ നടത്തണമെന്നാണ് ഹൈക്കോടതിയുടെ നിര്‍ദേശം. 

സ്വാശ്രയമെഡിക്കല്‍ പ്രവേശനത്തിന് അഞ്ച് ലക്ഷം ഏകീകൃത ഫീസ് നിര്‍ണയിച്ച രാജേന്ദ്ര ബാബു കമ്മീഷന്‍ തീരുമാനത്തെ ചോദ്യം ചെയ്ത് ഒരു കൂട്ടം മാനേജ്‌മെന്റുകളും പ്രവേശന പ്രതിസന്ധിയില്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് ഒരുകൂട്ടം വിദ്യാര്‍ത്ഥികളുമാണ് കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വമ്പൻ പ്രഖ്യാപനങ്ങൾ ഉണ്ടാകുമോ?, കേന്ദ്ര ബജറ്റ് ഇന്ന്, പ്രതീക്ഷയോടെ കേരളം

നാളെ മുതൽ ഒപിയും അധ്യാപനവും ബഹിഷ്കരിക്കും; സമരം കടുപ്പിച്ച് മെഡിക്കൽ കോളജ് ഡോക്ടർമാർ

ചാവേര്‍ ആക്രമണം, വെടിവെപ്പ്; പാകിസ്ഥാനില്‍ 120 ലധികം പേര്‍ കൊല്ലപ്പെട്ടു, ഏറ്റുമുട്ടല്‍ ഏഴോളം ഇടങ്ങളില്‍

കംബോഡിയ കേന്ദ്രീകരിച്ച് സൈബർ തട്ടിപ്പ്; ഡോക്ടറുടെ 38 ലക്ഷം തട്ടി; മൂന്ന് മലയാളികൾ അറസ്റ്റിൽ

പഞ്ചാബ് കോണ്‍ഗ്രസില്‍ പൊട്ടിത്തെറി, നവ്ജ്യോത് കൗര്‍ സിദ്ധു പാര്‍ട്ടി വിട്ടു

SCROLL FOR NEXT