Kerala

ഹാദിയ കേസില്‍ സര്‍ക്കാര്‍ അഭിഭാഷകനെ മാറ്റി ; വി ഗിരിക്ക് പകരം ജയദീപ് ഗുപ്ത ഹാജരാകും

നേരത്തെ കേസ് പരിഗണിച്ചപ്പോള്‍ വി ഗിരിയുടെ നിലപാട് ഏറെ വിവാദമായിരുന്നു

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം : ഹാദിയ കേസ് സുപ്രീംകോടതി ഇന്ന് പരിഗണിക്കാനിരിക്കെ, സംസ്ഥാന സര്‍ക്കാര്‍ അഭിഭാഷകനെ മാറ്റി. വി ഗിരിയെയാണ് മാറ്റിയത്. പകരം സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകനായ ജയദീപ് ഗുപ്തയെ അഭിഭാഷകനായി നിയമിച്ചു. നേരത്തെ കേസ് പരിഗണിച്ചപ്പോള്‍ വി ഗിരിയുടെ നിലപാട് ഏറെ വിവാദമായിരുന്നു. 

ആദ്യം ഹാദിയയുടെ നിലപാട് കേള്‍ക്കണം. അതിന് ശേഷം കോടതി തീരുമാനമെടുക്കട്ടെ എന്നായിരുന്നു സംസ്ഥാന സര്‍ക്കാരും വനിതാകമ്മീഷനും എടുത്തിരുന്ന നിലപാട്. എന്നാല്‍ കോടതിയില്‍ ഇതിന് വിപരീതമായി ആദ്യം എന്‍ഐഎ നിലപാട് കേള്‍ക്കാമെന്ന് വി ഗിരി അഭിപ്രായപ്പെടുകയായിരുന്നു.

സര്‍ക്കാര്‍ നിലപാടിന് വിരുദ്ധമായാണ് അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞതെന്നും, അതിനാല്‍ അഭിഭാഷകനെ മാറ്റണമെന്നും സിപിഎം നേതാവ് ബൃന്ദ കാരാട്ട് അടക്കമുള്ളവര്‍ ആവശ്യപ്പെട്ടിരുന്നു. കേസില്‍ ഷെഫിന്‍ ജഹാന്‍ സമര്‍പ്പിച്ച ഹര്‍ജിയും, എന്‍ഐഎ നല്‍കിയ അന്വേഷണപുരോഗതി റിപ്പോര്‍ട്ടും കോടതി പരിഗണിക്കും.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കണ്ണൂര്‍ പയ്യാമ്പലത്ത് മൂന്ന് മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു

ഗുരുവായൂര്‍ ക്ഷേത്രം ഏകാദശി നിറവിലേക്ക്, തങ്കത്തിടമ്പ് തൊഴുത് ആയിരങ്ങള്‍; സുകൃത ഹോമ പ്രസാദ വിതരണം നവംബര്‍ എട്ടിന്

സഞ്ജു സാംസണ്‍ ഇല്ല, ടീമില്‍ മൂന്ന് മാറ്റം; ടോസ് നേടിയ ഇന്ത്യ ഓസ്‌ട്രേലിയയെ ബാറ്റിങ്ങിന് അയച്ചു

'ഒരേയൊരു രാജാവ്'; പുതിയ ലുക്കില്‍, പുതിയ ഭാവത്തില്‍ ഒരു 'ഷാരൂഖ് ഖാന്‍ സംഭവം'; 'കിങ്' ടൈറ്റില്‍ വിഡിയോ

ഫീസ് തരുന്നില്ല; രാജു നാരായണസ്വാമിക്കെതിരേ വക്കീല്‍ നോട്ടീസുമായി അഭിഭാഷകന്‍

SCROLL FOR NEXT