ജോര്‍ജിയയിലെ ഗുഡൗരി റസ്റ്ററന്റ് 
World

വൈദ്യുതി നിലച്ചപ്പോള്‍ ജനറേറ്റര്‍ പ്രവര്‍ത്തിപ്പിച്ചു; വിഷവാതകം ശ്വസിച്ച് ജോര്‍ജിയയില്‍ 11 ഇന്ത്യക്കാര്‍ മരിച്ചു

ഗുഡൗരി ഇന്ത്യന്‍ ഹോട്ടലിലെ ജീവനക്കാരാണ് മരിച്ചതെന്ന് തബ്ലിസിയിലെ ഇന്ത്യന്‍ എംബസി അറിയിച്ചു.

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ജോര്‍ജിയയിലെ റിസോര്‍ട്ടില്‍ വിഷവാതകം ശ്വസിച്ച് പതിനൊന്ന് ഇന്ത്യന്‍ പൗരന്‍മാര്‍ മരിച്ചു. ജോര്‍ജിയയിലെ മൗണ്ടന്‍ റിസോര്‍ട്ടായ ഗുഡൗരിയിലാണ് സംഭവം.ഗുഡൗരിയിലെ മൗണ്ടന്‍ റിസോര്‍ട്ടിലെ ജീവനക്കാരാണ് മരിച്ചതെന്ന് തബ്ലിസിയിലെ ഇന്ത്യന്‍ എംബസി അറിയിച്ചു. കൊലപാതകമാണോയെന്നതടക്കം അന്വേഷണ പരിധിയിലുണ്ടെന്നും ജോര്‍ജിയ പൊലീസ് അറിയിച്ചു

വൈദ്യുതി ബന്ധം നിലച്ചപ്പോള്‍ ജനറേറ്റര്‍ പ്രവര്‍ത്തിപ്പിക്കുകയും അതില്‍ നിന്നുള്ള വിഷപ്പുക ശ്വസിച്ചാണ് രണ്ടാംനിലയിലെ കിടപ്പുമുറികളില്‍ കിടന്ന ഇന്ത്യന്‍ റസ്റ്ററന്റിലെ ജീവനക്കാര്‍ മരിച്ചതെന്നുമാണ് ജോര്‍ജിയന്‍ സര്‍ക്കാര്‍ പറയുന്നത്. ഫോറന്‍സിക് വിദഗ്ധര്‍ ഉള്‍പ്പടെ സ്ഥലത്തെത്തി വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

മരിച്ചവര്‍ ഏത് സംസ്ഥാനങ്ങളില്‍ നിന്നുളളവരാണെന്ന് സ്ഥിരീകരിച്ചിട്ടില്ല. മൃതദേഹം നാട്ടിലെത്തിക്കാന്‍ ആവശ്യമായി നടപടികള്‍ സ്വീകരിക്കുന്നതായും ഇന്ത്യന്‍ എംബസി അറിയിച്ചു. 'ജോര്‍ജിയയിലെ ഗുഡൗറിയില്‍ പതിനൊന്ന് ഇന്ത്യക്കാരുടെ മരണത്തില്‍ അറിഞ്ഞതില്‍ തബ്ലിസിയിലെ ഇന്ത്യന്‍ എംബസി ദുഃഖിതരാണ്, അവരുടെ കുടുംബങ്ങളെ അഗാധമായ അനുശോചനം അറിയിക്കുന്നു. മൃതദേഹങ്ങള്‍ ഇന്ത്യയിലേക്ക് വേഗത്തില്‍ എത്തിക്കുന്നതിന് ആവശ്യമായി നടപടികള്‍ എംബസി അധികാരികളുമായി ആലോചിക്കുന്നു. ദുഃഖിതരായ കുടുംബങ്ങളുമായി ഞങ്ങള്‍ ബന്ധപ്പെടുന്നുണ്ട്, സാധ്യമായ എല്ലാ പിന്തുണയും നല്‍കാന്‍ പ്രതിജ്ഞാബദ്ധരാണ്' തബ്ലിസിയിലെ ഇന്ത്യന്‍ എംബസി അറിയിച്ചു

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഷാഫി പറമ്പിലിന് മര്‍ദനമേറ്റ സംഭവം; ആഭ്യന്തര മന്ത്രാലയത്തോട് റിപ്പോര്‍ട്ട് തേടി ലോക്സഭ സെക്രട്ടറിയേറ്റ്

ഒരു കുപ്പി വെള്ളത്തിന് 100, കാപ്പിക്ക് 700; നിരക്ക് ക്രമീകരിച്ചില്ലെങ്കില്‍ തിയറ്ററുകള്‍ കാലിയാകുമെന്ന് സുപ്രീംകോടതി

സംസ്ഥാന സ്‌കൂള്‍ കലോത്സവ തീയതികളില്‍ മാറ്റം

തെരുവുനായയെ കൂട്ടബലാത്സംഗത്തിനിരയാക്കി, സ്വകാര്യഭാഗത്ത് പരിക്ക്; മൃഗസംരക്ഷണ പ്രവര്‍ത്തകയുടെ പരാതിയില്‍ കേസ്

മകനെ സ്ഥാനാര്‍ഥിയാക്കാന്‍ ബിജെപി ശ്രമിച്ചു, പല തവണ ഫോണില്‍ വിളിച്ചു; ഇ പി ജയരാജന്‍ ആത്മകഥയില്‍

SCROLL FOR NEXT